Translate

Friday, January 13, 2017

കന്യാസ്ത്രീകൾക്ക് ഭ്രാന്തിനുള്ള മരുന്ന് – ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുവാൻ ശ്രമം തുടങ്ങി.


കോട്ടയം: കന്യാസ്ത്രീകളെ ഭ്രാന്തിനുള്ള മരുന്നു കഴിപ്പിക്കുന്നുവെന്നുള്ള പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയെങ്കിലും അട്ടിമറിക്കാനുള്ള നീക്കവും സജീവമാണ് .. കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച്, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടാണ് കേസ്സന്വേഷിക്കുന്നത്. നംമ്പർജി 3 (D )99195/2016/k dated 22112016. പരാതിസംബന്ധിച്ച് സംഘടനാ നേതാക്കളെ കണ്ട് മൊഴിയെടുത്തുതുടങ്ങി
എന്നാൽ പരാതിക്കാരെ വിളിപ്പിച്ച് മൊഴിയെടുത്തതല്ലാതെ ആരോപണവിധേയരയവരുടെ മൊഴിയെടുത്ത് അന്വേഷം ആരംഭിച്ചതായിഅറിവില്ല. ഈ സാഹചര്യത്തിൽ അന്വേഷണം അട്ടിമറിക്കാതിരിക്കുവാനും കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിനുനായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി അടിയന്തിര നടപടികൾ സ്വീകരിക്കണം . ഇതു സംബന്ധിച്ച് സംഘടനകൾ സമർപ്പിച്ച പരാതി താഴെകൊടുക്കുന്നു.
ബഹുമാനപ്പെട്ട കേരളാ സംസ്ഥാന മുഖ്യമന്ത്രി മുൻപാകെ കേരളാ കത്തോലിക്കാ സഭാ നവികരണപ്രസ്ഥാനം (കെ.സി. ആർ.എം) , ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ , കാത്തലിക്ക് പ്രീസ്റ്റ് & എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ എന്നി സംഘടനകൾ സംയുക്തമായി സമർപ്പിക്കുന്ന പരാതി.
കത്തോലിക്കാ സഭാനേതൃത്വം കന്യാസ്ത്രീകളെ ഭ്രാന്തിനുള്ള മരുന്നു കഴിപ്പിക്കുന്നുവെന്നുള്ള സിസ്റ്റർ മേരി സെബാസ്റ്റിയന്റെ വെളിപ്പെടുത്തൽ സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതും അതീവ ഗുരുതരമായ കുറ്റകൃത്യവുമാണ്. ഇതുസംബന്ധിച്ച് സർക്കാർ അടിയന്തിര നടപടിയെടുക്കണം. എതിർ കക്ഷികൾ ഉന്നതമായ രാഷ്ടീയ, സാമ്പത്തിക, സാമൂഹിക തലങ്ങളിൽ സ്വാധീനമുള്ളവരാകയാൽ സത്യം പുറത്തുവരുന്നതിന് അന്വേഷണം ഉന്നതതല ഏജൻസിയെ ഏൽപ്പിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണ്.
കോട്ടയം ജില്ലയിലെ പാലാ ചേർപ്പുങ്കൽ നസ്രേത്ത് ഭവൻ കോൺവെന്റിലെ സിസ്റ്റർ മേരി സെബാസ്റ്റ്യൻ മനുഷ്യാവകാശകമ്മീഷനു നൽകിയ പരാതിയിൽ ഇക്കാര്യം വ്യക്തമായിപറയുന്നു. മറ്റു ചില സ്ഥലങ്ങളിലും അവർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ ദാരുണ സംഭവം ആരെയും ഞെട്ടിക്കുന്നതാണ്. മേലധികാരികളുടെ അരുതാത്ത പ്രവൃത്തികൾക്ക് കൂട്ടുനിൽക്കാത്ത കന്യാസ്ത്രീകൾക്ക് പലർക്കും നിർബന്ധിച്ചും രഹസ്യമായും ഭ്രാന്തിനുള്ള മരുന്നു നൽകുന്നുണ്ടെന്നവർ പറഞ്ഞു. കത്തോലിക്കാ സഭാ നേതൃത്വം കന്യാസ്ത്രീകളെ ഭ്രാന്തികളാക്കിയും അല്ലാതെയും അവരെ ലൗകീകവും മാനസീകവുമായി പീഡിപ്പിക്കുന്നത് ഉന്നതതല അന്വേഷണത്തിന് വിധേയമാക്കണം. ഇതിൽ കേന്ദ്രമനുഷ്യാവകാശകമ്മിഷൻ ഇടപെടണം .ഇതിനു കൂട്ടുനിന്ന ഡോക്ടർമാർക്കെതിരയേും ആശുപത്രികൾക്കെതിരേയും നടപടിയുണ്ടാവണം. അടുത്ത കാലത്തായി ദൂരുഹ സാഹചര്യത്തിൽ മരിച്ച നിരവധി കന്യാസ്ത്രീകളാണുള്ളത്. ഇതു സംബന്ധിച്ച അന്വേഷണമെല്ലാം പ്രഹസനമായിമാറിയിരിക്കുന്നു. ദൂരൂഹ സാഹചര്യത്തിൽ മരിച്ചതും മഠംവിട്ടുപുറത്തുപോന്നിട്ടുള്ളതുമായ കന്യാസ്ത്രീകൾ മാനസീകരോഗിളായിരുന്നുവെന്ന് സഭാ നേതൃത്വം തന്നെ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. യാതോരു കുഴപ്പവുമില്ലാതെ മഠത്തിൽ ചേരുന്ന കന്യാസ്ത്രീകളെല്ലാം മനോരോഗികളാകുന്നതെങ്ങനെയെന്ന കാര്യം ഇവിടെ വ്യക്തമാകുന്നു. അടുത്ത കാലത്തായി മഠത്തിലും സെമിനാരിയിലും ചേരുവാൻ കുട്ടികളെ കിട്ടാത്തതും നിരവധി കന്യാസ്ത്രീകളും അച്ചൻമാരും സഭവിട്ടിറങ്ങുന്നതും അവർ സംഘടന രൂപീകരിച്ചതും ഉള്ളിലെ രഹസ്യങ്ങൾ പുറംലോകം അറിയുന്നതും സഭാനേതൃത്ത്വത്തെ വളരെയധികം വിഭ്രാന്തിയിലാക്കിയിട്ടുണ്ട്.
ഫാദർ ജോയിയെന്ന പുരോഹിതനുമായി അടുപ്പത്തിലാണെന്നാരോപിച്ച് സിസ്റ്റർ മേരി സംബാസ്റ്റ്യനെ കോതമംഗലത്തിനപ്പുറമുള്ള നാടുകാണിയെന്ന ഉൾ ഗ്രാമത്തിലെ മഠത്തിൽ 20 ദിവസത്തോളം തടവിൽ പാർപ്പിച്ചിരുന്നു എന്നവർ പറയുന്നു എന്നാൽ ഈ വൈദികന്റെ പേരിൽ നടപടിയൊന്നും ഉണ്ടായതുമില്ല. ഒരു ധ്യാനഗുരുവിന്റെ ലൗകീകപീഡനം ചെറുത്ത ഒരു കന്യ്‌സ്ത്രീയെ ആലുവ മഠത്തിൽനിന്നും നട്ടുച്ചക്ക് പുറത്താക്കി നടുറോഡിലിറക്കിവിട്ടസംഭവം വാർത്തയായപ്പോൾ 12ലക്ഷം നൽകി കേസ്സൊതുക്കി അവരെ പറഞ്ഞുവിട്ടു. എന്നാൽ ആ പുരോഹിതൻ സുഖമായി തുടരുന്നു. സ്ത്രീകളോടുള്ള സഭയുടെ അവഹേളനവും അടിച്ചമർത്തലും അതിക്രൂരമായി തുടരുകയാണ്. ഫാദർ ജയിൻ ഒരു പെൺകുട്ടിയുമായി അടുക്കുകയും വിവാഹം കഴിക്കുയും ചെയ്ത സംഭവത്തിൽ അദ്ദേഹത്തെ തൊടുപുഴക്കടുത്തുള്ള ഭ്രാന്താശുപത്രിയിൽ അടച്ച് കുത്തിവച്ചതും പോലീസ് രക്ഷപെടുത്തിയതും കേരള സമൂഹം ഞെട്ടലോടെ കണ്ടതാണ്.
ഭ്രാന്തിനുള്ള മരുന്നു കഴിക്കുവാൻ വിസമ്മതിച്ച് എതിർത്ത സിസ്റ്റർ മേരിയെ,അനാഥാലയത്തിലെ കുഞ്ഞുങ്ങളെ പീഡിപ്പിച്ചെന്ന കുറ്റവും മോഷണക്കുറ്റവും തലയിൽ കെട്ടിവച്ച് കള്ളക്കേസ്സെടുക്കുവാനും ഇപ്പോൾ ശ്രമം നടന്നിരിക്കുന്നു.സഭയുടെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവരുന്നവരെ കള്ളക്കേസ്സു കൊടുത്ത് ഒതുക്കുകയോ കൊന്നൊടുക്കുകയോ ചെയ്ത് അത് അപകടമരണമോ ആത്മഹത്യയോ ആക്കിമാറ്റുന്ന ശീലം സ്ഥിരമാക്കിയിരിക്കുകയാണിപ്പോൾ
വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രമാണ് പുരോഹിതർ കന്യാസ്ത്രീകൾക്കുമേൽ പ്രയോഗിക്കുന്ന തന്ത്രം. ചൂഷണത്തിനും അനീതിക്കും എതിരെ പോരാടിയ ഈ കന്യാസ്ത്രീക്ക് മഠത്തിൽ ഭക്ഷണവും വെള്ളവും നിക്ഷേധിക്കുകയും പുറത്താക്കുകയുംചെയ്തിരിക്കുന്നു. മഠത്തിൽ താൻ സുരക്ഷിതയല്ലെന്നും മരണഭയമുണ്ടെന്നും കാണിച്ച് മനുഷ്യാവകാശകമ്മീഷനും വനിതാകമ്മിഷനും പരാതിഅയച്ചെങ്കിലും യാതോരു അന്വേഷണവും ഉണ്ടാകാത്തസാഹചര്യത്തിൽ തിരുവസ്ത്രം ഉപേക്ഷിക്കാനൊരുങ്ങുകയാണീ കന്യാസ്ത്രീ. ഈ കന്യാസ്ത്രീയുടെ വായടപ്പിക്കുവാൻ ഇവർക്ക് നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രുപനൽകി ഭീക്ഷണിപ്പെടുത്തി പറഞ്ഞുവിടുവാൻ സഭ തിരുമാനിച്ചിരിക്കുകയാണ്. മതിയായ സംരക്ഷണമോ സുരക്ഷയോ ഇല്ലാത്തതിനാൽ കീഴടങ്ങുകയേ മാർഗ്ഗമുള്ളുവെന്ന് ഈ കന്യാസ്ത്രീ പറയുന്നു.
കേരളത്തിൽ 450-തിലധികം അനാഥമന്ദിരങ്ങളുണ്ട്. കോട്ടയം ജില്ലയിൽ മാത്രം സർക്കാർ ഫണ്ടു വാങ്ങുന്ന 56 അനാഥമന്ദിരങ്ങളും ഓൾഡേജുഹോമുകളുമുണ്ട്.ഇത്രമാത്രം അനാഥക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന നെറികെട്ട ജനമാണ് കോട്ടയത്തും മറ്റുജില്ലകളിലുമേന്നാേെണാ ഇതിനർത്ഥം. അതോ പണത്തിനുവേണ്ടി സാധരണക്കാരുടെ മക്കളെയും ഇവർ കണക്കിനകത്ത് അനാഥരാക്കിയതാണോയെന്ന് അന്വേഷിക്കണം.
ഏകികൃത സിവിൽ കോഡില്ലാത്തതിനാലും ദേവസ്വം ബോർഡോ ,വഖത്ത്‌ബോർഡോ, ഗുരുദ്വാരബോർഡോ പോലെ സർക്കാരിനു കണക്കുലഭിക്കുന്ന നിയമം കത്തോലിക്കാ സഭക്കില്ല. സഭയുടെ സ്വത്തുക്കൾ സംബന്തിച്ച കണക്കുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കറിയുകയുമില്ല. അതുമൂലം കോടിക്കണക്കിന് രുപയാണ് സർക്കാരിനു നഷ്ടമാവുന്നത് സഭയുടെ സ്വത്തുക്കൾക്ക് വിശ്വാസികൾക്കും അവകാശമില്ല. എല്ലാം മെത്രാന്റെ സ്വന്തമാണ്. അനാഥക്കുട്ടികളുടെ പേരിൽ എത്തുന്ന പണമൊന്നും അവർക്ക് കൊടുക്കുന്നില്ലെന്നും താനതിനെ എതിർത്തിരുന്നു എന്നും സിസ്റ്റർ മേരി വെളുപ്പെടുത്തി. മഠത്തിലെ ചില അരുതാത്ത പ്രവർത്തികളെയും ്അവർ എതിർത്തിരുന്നതായി പറഞ്ഞു.
ഈ സാഹചര്യത്തിൽ കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള അനാഥാലയങ്ങളെക്കുറിച്ച് അടിയന്തിര അന്വേഷണം ആരംഭിക്കണം. അടുത്തയിടെ മുസ്ലീം സമുദായത്തിനു കീഴില്ായിരുന്ന അനാഥാലയങ്ങളേയും കുട്ടികളെയും സംബന്ധിച്ച് അന്വേഷിച്ച് വളരെയധികം കുട്ടികളെ കസ്റ്റഡിയിലെടുക്കുകയും തിരിച്ചയക്കുകയും ചെയ്തിരുന്നു. എന്നാൽ സഭക്ക് കീഴിലെ സ്ഥാപനങ്ങളെക്കുറിച്ചൊന്നും കേട്ടില്ല. ഇതൊരുതരം വിവേചനമല്ലേയെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റെന്നു പറയുവാൻ കഴിയുമോ. കന്യാസ്ത്രീ മഠങ്ങളിൽ വീഞ്ഞുണ്ടാക്കുന്ന പ്രവർത്തിയും നിർത്തേണ്ടതുതന്നെയെന്ന കാര്യത്തിൽ സംശയമില്ല.
മേരി സിസ്റ്ററുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ അടിയന്തിര നടപടികൾ സ്വികരിക്കുവാൻ സർക്കാർ തയ്യാറാവണമെന്ന് കെ .ജോർജ്ജ് ജോസഫ്. കെ. സി. ആർ .എം. സംസ്ഥാന പ്രസിഡന്റ്.( 9496313963)
ജോസഫ് വെളിവിൽ . സംസ്ഥാന പ്രസിഡന്റ്. ജോയിന്റെ ക്രിസ്റ്റ്യൻ കൗൺസിൽ.(9895420830)
ഫാദർ കെ. പി . ഷിബു ദേശീയ സെക്രട്ടറി കാത്തലിക് പ്രീസ്റ്റ് & എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ. (9446128322)
റെജി ഞള്ളാനി. ചെയർമാൻ കാത്തലിക് പ്രീസ്റ്റ് & എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ. (9447105070.)
എന്നിവർ ആവശ്യപ്പെട്ടു.

No comments:

Post a Comment