Translate

Thursday, October 27, 2016

കത്തോലിക്കർക്കും മൃതശരീരം ദഹിപ്പിക്കാം -വത്തിക്കാൻ.


ഇനി മുതൽ കത്തോലിക്കർക്കും മൃതശരീരം ദഹിപ്പിക്കാംമെന്ന് വിശ്വാസകാര്യങ്ങളിൽ തീരുമാനമെടുക്കുന്ന വത്തിക്കാന്റെ വിശ്വാസ തിരുസംഘം 25-10-2016-ൽ പുറത്തിറക്കിയ പത്രക്കുറിപ്പിലാണിക്കാര്യം പറയുന്നത്. 
നൂറ്റാണ്ടുകളായി തുടർന്നു പോന്ന രീതിക്കാണ് പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പ മാറ്റം വരുത്തിയിരിക്കുന്നത്. ഈ സംഭവം ക്രിസ്തിയ വിശ്വാസത്തിന്റെ അടത്തറക്ക് ശക്തിയേകുന്ന ഒന്നാണെന്നതിൽ സംശയമില്ല്. കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനങ്ങൾ പള്ളി സെമിത്തേരിയിലെ കല്ലറക്കച്ചവടങ്ങളെ ശക്തമായി എതിർത്തുവരികയായിരുന്നു ചിലസ്ഥലങ്ങളിൽ ഒരു വിശ്വാസി കല്ലറക്കായി അഞ്ചു ലക്ഷം രുപയോ അതിലധികമൊ പള്ളിക്കുനൽകേണ്ടിവരുന്നുണ്ട് .ഈ തിരുമാനം പാവപ്പെട്ടവർക്ക് വലിയ ആശ്വാസമാണ്. 

സാമൂഹിക പരിഷ്‌കർത്താവും ഗവേഷകനും സഭാനവികരണപ്രവർത്തകനുമായ കട്ടപ്പന സ്വദേശി റെജി  ഞള്ളാനി വത്തിക്കാന്റെ ഈ ഉത്തരവിന് മാസങ്ങൾക്കുമുമ്പ് ഞാൻ മരിച്ചാൽ ....റെജി ഞള്ളാനി എന്ന തലക്കെട്ടെൽ അദ്ദേഹത്തിന്റെ മരണശേഷം മൃതശരിരം ദഹിപ്പിക്കണമെന്നും അതിനായി ചെയ്യേണ്ട കര്യങ്ങളും വിശദീകരിച്ചിരുന്നു. 
ഇതിന് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും നിരവതി ആശംസകൾ എത്തിയിരുന്നു. ദൈവത്തിന്റെ ശബ്ദമാണ് മാർപ്പാപ്പയിലൂടെ ലോകജനതയിന്നു കേൾക്കാനിടയായതെന്ന് റെജി ഞള്ളാനി പറഞ്ഞു.  ഈ തിരുമാനം തന്നെ അത്യധികം സന്തോഷിപ്പിക്കുന്നു .ഈ നല്ല തീരുമാനത്തിന് ദൈവത്തിനും  പരിശുദ്ധ മാർപ്പാപ്പയ്ക്കും കൂപ്പുകരങ്ങളോടെ നന്നിപറുയുന്നുവെന്ന് റെജി പറഞ്ഞു. 
വത്തിക്കാന്റെ ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ,മുൻപ് അല്മായ ശബ്ദവും സോഷ്യൽ മീഡിയാകളും പ്രസിദ്ധികരിച്ചതും ലക്ഷക്കണക്കിന് ആളുകൾ ഷെയർ ചെയ്തതുമായ വിൽ പത്രത്തിന്റെ ഭാഗങ്ങൾ ഒരിക്കൽകൂടി പ്രസിദ്ധീകരിക്കുന്നത് ഉചിതമായിരിക്കുമെന്നതിനാൽ ചുവടെ ചേർക്കുന്നു.  ഷെയർ ചെയ്യാത്തവർ ഇത്  ഷെയർ ചെയ്യണമെന്ന് അഭ്യർദ്ധിക്കുന്നു.
-------------------------------------------------------------------------------------------------------------------------
ഞാൻ മരിച്ചാൽ......... റെജി ഞള്ളാനി.
         
(റെജി ഞള്ളാനി 1966-ൽ പാലായിൽ ജനിച്ചു. മാതാപിതാക്കളോടോപ്പം കട്ടപ്പനയിൽ വന്ന് താമസമാക്കി. കട്ടപ്പന ഗവ. കോളേജിലെ വിദ്യാഭ്യാസത്തിനുശേഷം സിവിൽ സപ്ലൈസ് വകുപ്പിൽ ജീവനക്കാരനായി. കാർഷിക ഗവേഷണങ്ങൾക്കായി സർക്കാർ ജോലി ഉപേക്ഷിച്ചു . അത്യൂത്പാദനശേഷിയുള്ള ഞള്ളാനി ഏലവും ഒറ്റച്ചിമ്പൻ, പതിയൻ,കുഴിയില്ലാ പ്ലാന്റിംഗ് ,റിംഗ് പ്ലാന്റിംഗ്, വേലി പെപ്പർപ്ലാന്റിംഗ്,തുടങ്ങിയ കൃഷിരിതികളും  വികസിപ്പിച്ചെടുത്തു കാർഷിക മേഖലയിലെ മികച്ച സംഭാവനക്ക്് കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പിന്റെയും സെന്റർ ഫോർ ഡവലപ്പ്‌മെൻ്‌റ സ്റ്റഡിസിന്റെയും ICAR -ന്റെയും ദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കൂടാതെ കർണ്ണാടക കൃഷിക്,റോട്ടറി ഇന്റെർ നാഷണൽ ,ഓയിസ്‌കാ ഇന്റെർനാഷണൽ അവാർഡ് ഉൾപ്പടെ നിരവതി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ രംഗത്ത് രാജ്യത്തെ 80% കൃഷിക്കാരും റെജിയുടെ പുതിയ രീതികളാണ് ഉപയോഗിക്കുന്നത്.സംസ്ഥാന, ദേശീയ ,അന്തർദേശിയ തലങ്ങളിൽ 9 ശാശ്ത്ര പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച പ്രബന്ധവതരണത്തിനുള്ള ദേശിയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
കത്തോലിക്കാ സഭയുടെ കർഷക സംഘടനയായിരുന്ന ഇൻഫാം ഇടുക്കി ജില്ലാ സെക്രട്ടറി, പ്രസിഡന്റെ് തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചപ്പോഴുണ്ടായ തിരിച്ചറിവും അനുഭവങ്ങളും  .സ്വന്തം സഭയിൽ നിന്നുമുണ്ടായ കൈപ്പേറിയ അനുഭവങ്ങളും മൂലം അപ്രതീക്ഷിതമായി ആത്മിയരംഗത്തേയ്ക്ക് കടന്നുവരുവാനും സ്വന്തം സഭയുടെ നവീകരണത്തിനായി പ്രവർത്തിക്കുന്നതിനും റെജി തീരുമാനിക്കുകയായിരുന്നു.  തുടർന്ന് പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും വിശ്വാസികളുടെയും ഉന്നമനത്തിനായി പവർത്തിക്കുവാൻ തുടങ്ങി കെ.സി. ആർ. എം. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി, കാത്തലിക് പ്രീസ്റ്റ് -എക്‌സ്പ്രീസ്റ്റ്-നൺസ് അസോസിയേഷന്റെയും ഒാപ്പൺ ചർച്ച് മൂവ്‌മെന്റിന്റെയും സ്ഥാപക ചെയർമാൻ, എന്നി നിലകളിൽ പ്രവർത്തിച്ചുവരുന്നു. ഈ കലയളവിൽ സഭാചരിത്രത്തിൽ തന്നെ ഇടം നേടിയ മുൻ പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും കൊച്ചിയിലെ ദേശീയ സമ്മേളനവും റെന്റേ പ്രീസ്റ്റ് സംവിധനവും ക്രിസ്തീയസഭകളുടെ ഏകീകരണത്തിനായുള്ള ഓപ്പൺചർച്ച് മൂവ്‌മെന്റെും ശ്രദ്ധേയമായി. ഇപ്പോഴിത മൃതസംസ്‌കാര രംഗത്തെ വിപ്ലവകരമായ സാമൂഹിക പരിഷ്‌കരണത്തിനും സ്വന്തം ജീവിതം മാതൃകയാക്കി തുടക്കമിടുന്നു. ഒരു സാമൂഹിക പരിഷ്‌ക്കർത്തവും ശാശ്ത്രജ്ജനുമെന്നനിലയിലുള്ള റെജിയുടെ ആശയങ്ങളും പ്രവർത്തനങ്ങളും സമൂഹം നെഞ്ചോടുചേർത്തുകഴിഞ്ഞിരിക്കുന്നു.  കാർഷികരംഗത്തെയുംആത്മിയരംഗത്തേയും റെജിയുടെ പ്രവർത്തനങ്ങൾ വരും തലമുറക്കും (പ്രത്യേകിച്ച് ക്രിസ്തീയ സഭക്ക് )  മുതൽകൂട്ടും മാതൃകയുമാണെന്നകാര്യത്തിൽ സംശയമില്ല.  ഭാര്യ റോസമ്മ ജോസഫ് ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസായൂം മക്കൾ മൂന്നാവർഷ എൻജിനിയറിംഗിനും പ്ലസ് ടൂവിനും പഠിക്കുന്നു. by,  Ml , Augusthi, social workder. )

ഞാൻ മരിച്ചാൽ.... റെജി ഞള്ളാനി.

ഒരു വ്യക്തിയുടെ ജീവിതവും വിശ്വാസവും പരസ്പരം അലിഞ്ഞുചേർന്നിരിക്കുന്നു. ഒരുവൻ മരിച്ചു കഴിഞ്ഞാൽ ആരും ഇന്നേവരെ കണ്ടിട്ടില്ലാത്തതും അറിയില്ലാത്തതുമായ ഒരു ലോകത്തേക്കുറിച്ച് എല്ലാവരും വാചാലരാകുന്നു. പൊടിപ്പും തൊങ്ങലും അവിശ്വാസങ്ങളും അന്തവിശ്വാസങ്ങളും  പ്രചരിപ്പിച്ച് അധികാരവും പണവും ബഹുമാനവും സമ്പാദിക്കുന്ന ഒരുകൂട്ടർ. ഇതെല്ലാം ശരിയാണെന്നു ധരിച്ചു വയ്ക്കുന്ന ഭൂരിപക്ഷവും മറുഭാഗത്തും നിലനിൽക്കുന്നു. മുതലെടുപ്പുകാർ  നിർമ്മിച്ചെടുത്ത വ്യത്യസ്ഥങ്ങളായുള്ള ആചാര അനുഷ്ടാനങ്ങളിൽ ചെന്നുപെട്ട് നിർവൃതി അടയുന്നവരും വളരെയധികം. ഈശ്വരനെന്ന വിശ്വാസത്തിൽ എത്തിച്ചേരുവാൻ അനുദിനം എല്ലാവരും ശ്രമിക്കുന്നു. ഈശ്വരചിന്തയുടെ ഏതുവശങ്ങൾ പരിശോധിച്ചാലും നന്മചെയ്യുക എന്നതുമാത്രമാണ്  പരമമായിട്ടുള്ളത് എന്നു കാണുവാൻ കഴിയും . എന്നാൽ ഇന്നത്തെ ഈശ്വരചിന്തയിലേയ്ക്ക് ഒന്നു കണ്ണോടിച്ചാൽ മനസ്സിലാകും പണത്തിന്റേയും നിറത്തിന്റേയും ഗോത്രങ്ങളുടേയും അടിസ്ഥാനത്തിൽ ചിരിക്കുകയും പ്രസാദിക്കുകയും അനുഗ്രഹിക്കുകയും ശുപാർശലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ സങ്കല്പ ലോകത്തിലേയ്ക്ക് സ്ഥാനക്കയറ്റം നൽകുകയും ചെയ്യുന്നവനും  പാവപ്പെട്ടവനോടും സാധാരണക്കാരനോടും  ലവലേശം ബന്ധമില്ലാത്തവനുമാണ് ഈശ്വരൻ എന്നു കാണുന്നു. ഇതെത്രമാത്രം ശരിയെന്നു പരിശോധിക്കുക. ആത്മീയതയുടെ പുറംചട്ട അണിഞ്ഞ് പൈശാചികത പേറിനടക്കുന്ന ആരുടെയെങ്കിലും ശുപാർശപ്പുറത്തുള്ള ഉത്തരവു  കേട്ടു ഭയന്നുവിറക്കുന്ന ദൈവത്തെ എനിക്കാവശ്യമില്ലെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. 
നമ്മുടെ ആചാരാനുഷ്ടാനങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരേണ്ടതായുണ്ട്. ജനസംഖ്യ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ കൃസ്ത്യാനികളുടെ  മൃതസംസ്‌കാര രീതികളിൽ മാറ്റം വരേണ്ടതുണ്ട്. കഴിഞ്ഞ നൂറ്റാണ്ടുവരേയും നമ്മുടെ സ്വന്തം സ്ഥലങ്ങളിലായിരുന്നു  മൃതശരീരങ്ങൾ അടക്കം ചെയ്തിരുന്നത്. ചില സ്ഥലങ്ങളിൽ ഇത് ഇപ്പോഴും തുടരുന്നു. ആ പറമ്പുകൾക്ക് പ്രത്യേകമായ ഐശ്വര്യങ്ങളും കുടുംബങ്ങളിൽ കുടുംബ ബന്ധങ്ങളും ദൃഡമായിരുന്നു. മരിച്ചുപോയ മാതാപിതാക്കളുടെ ഓർമ്മകളും അവിടെനിലനിന്നിരുന്നു എന്നു കാണുവാൻ കഴിയും .മൈലക്കെമ്പു പള്ളിയുടെ ചരിത്രപുസ്തകത്തിൽ പറയുന്നു, മരിച്ചവരെ പള്ളി സെമിത്തേരികളിൽ അടക്കം ചെയ്യുവാൻ തുടങ്ങിയപ്പോൾ നാട്ടിൽ വലിയ അനർത്ഥങ്ങളും അപകടങ്ങളും  കണ്ടുതുടങ്ങിയതിനു ശേഷം ആളുകൾ വീണ്ടും പള്ളിസെമിത്തേരി ഉപേക്ഷിച്ചുവെന്നും നാട്ടിൽ ഐശ്വര്യം തിരികെവന്നുവെന്നും. ഇതിനു പരിഹാരമായി പള്ളിയിൽ ഊട്ടുനേർച്ച തുടങ്ങിയെന്നും പറയുന്നു. ഇതിലെ ശരിതെറ്റുകൾ എന്തുമാവട്ടെ ധാരാളം കുടുംബങ്ങളുടെ പറമ്പുകളിൽ അതിന്റെയെല്ലാം അടയാളങ്ങൾ ഇന്നും കാണുവാനുണ്ട്. പള്ളിസെമിത്തേരിയിൽ അടക്കിയാൽ സ്വർഗ്ഗത്തിലെത്താമെന്നു വിചാരിക്കുന്നവരുമുണ്ട്. ഇന്നത്തെ സെമിത്തേരികളിൽ ഭൂരിഭാഗവും ജനവാസകേന്ദ്രങ്ങളിലോ കുന്നിൻ മുകളിലോ ആണെന്നിരിക്കെ ധാരാളം മൃതദേഹങ്ങൾ അടുത്തടുത്ത്കിടന്ന് അഴുകുന്നതിനാൽ ഇതിന്റെനെയ്യുൾപ്പടെയുള്ള മാലിന്യങ്ങൾ ഒഴുകി താഴ്‌വാരങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിലും മണ്ണിലും എത്തിച്ചേർന്ന് മലിനമാകുന്നു. ഇതു വലിയ ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. സീറോ മലബാർ സഭക്ക് റോമിൽ നിന്നും സ്വതന്ത്ര പദവി ലഭിച്ചിട്ടുള്ളതിനാൽ അവരുടെ പഴയകാല ഏതു പാരമ്പര്യത്തിലേയ്ക്കും തിരികെ പോകുവാൻ കഴിയും . 
സാമൂഹിക നന്മയെ മുന്നിൽ കാണുന്ന ഏതൊരു വ്യക്തിക്കും മൃതശരീരങ്ങൾ കൂട്ടമായി അടക്കുന്ന പള്ളി സെമിത്തേരികൾ അതീവ അപകടകരികളാണെന്നു കാണുവാൻ കഴിയും .അതുപേക്ഷിക്കുകതന്നെവേണം.പഴേയ സംസ്‌കാരത്തിലേക്ക് നാം തിരയേ പോകേണ്ടിയിരിക്കുന്നു.  സ്വന്തം ഭൂമിയുള്ളവർ അവിടെ അടക്കം ചെയ്യട്ടെ.സ്വന്തമായി ഭൂമിയില്ലാത്തവരും താത്പര്യമുള്ളവരും പൊതു സ്മാശാനങ്ങൾ ഉപയോഗിക്കണം. എല്ലാ പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും അവയുടെ ഉടമസ്ഥതയിൽ പൊതു സ്മശാനങ്ങൾ ഉണ്ടാക്കുവാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം.  ഇന്നത്തെ ഏറ്റവും അനുയോജ്യമായ മൃതസംസ്‌കാരം ദഹിപ്പിക്കുന്നതാണെന്നകാര്യത്തിൽ യാതോരുവിധ സംശയവുമില്ല. നാടിനേയും ക്രിസ്തുവിനേയും കുടുംബങ്ങളേയും ഭാവിതലമുറയേയും സ്‌നേഹിക്കുന്നവർ ഈ രീതിയിലേയ്ക്ക് വരണം.   മൃതശരിരം ദഹിപ്പിക്കാമെന്ന കത്തോലിക്കാ സഭാനേതൃത്വത്തിന്റെ ഒരു പ്രസ്താവനയും കഴിഞ്ഞയിടെ കാണുകയുണ്ടായി.  എന്റെ ഈ തീരുമാനം വരും തലമുറകൾക്ക് മാതൃകയും ഗുണകരവുമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈലേഖനം സഭാനേതൃത്വത്തിനുള്ള അറിയിപ്പായിട്ടുകൂടി പരിഗണിക്കേണ്ടതാണ്. 

എന്റെ തീരുമാനങ്ങൾ താഴെ പറയുന്നു. 

1.  മരണശേഷം എന്റെ മൃതശരീരം എന്റെ വിട്ടുവളപ്പിൽ തന്നെ ദഹിപ്പിക്കണം കഴിയുന്നതുംഏലം സ്റ്റേറിനുപയോഗിക്കുന്ന പുളിവിറകുപോലുള്ള ഏതെങ്കിലും വിറക് ഉപയോഗിക്കുകയോ, ഗ്യാസുപയോഗിച്ചുള്ള ചിലവുകുറഞ്ഞ സംവിധാനത്തിലോആയിരി്ക്കണം ഇത്. ഇതിന് പ്രദേശത്തെ എല്ലാവിഭാഗത്തിൽപ്പെട്ടവരുടെയും പിൻതുണ എന്റെ കുടുംബത്തിനു  ലഭിക്കുമെന്ന്  കരുതുന്നു. ഏതെങ്കിലും തരത്തിൽ അതിനു കഴിയാത്ത സാഹചര്യമുണ്ടായാൽ വീടിന്റെ(പിൻഭാഗത്ത്) പടിഞ്ഞാറുവശത്ത് ഞാൻ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് അടക്കേണ്ടതാണ്. മരണവിവരം കട്ടപ്പന പള്ളിവികാരിയെ അറിയിക്കേണ്ടതാണ്. ഒരുകാരണവശാലും പള്ളിസെമിത്തേരിയിൽ അടക്കുവാൻ ഇടയാവാതെ എല്ലാവരും ശ്രദ്ധിക്കണം. 
2 ഈ തീരുമാനം എൻേ്‌റ കാര്യത്തിൽ മാത്രമാണ്. കുടുംബത്തിന്റേതല്ല അക്കാരണത്താൽ എന്റെ പ്രിയപ്പെട്ട ഭാര്യക്കും മക്കൾക്കും അവരുടെ ചിന്തകൾക്കനുസരിച്ച് അവരവരുടെ ജീവിത തീരുമാനങ്ങൾ സ്വതന്ത്രമായിട്ട് എടുക്കാവുന്നതാണ്. 
3 വീടിന്റെ പിൻഭാഗത്ത് എനിക്കായി കല്ലറയുണ്ടായാൽ അത്യാവശ്യ ഘട്ടങ്ങളിൽ ഞള്ളാനി കുടുംബത്തിലെ അംഗങ്ങൾക്കും ഈ കല്ലറ ഉപയോഗിക്കുവാനുള്ള അവകാശം ഉണ്ടായിരിക്കും 
3 മൃതസംസ്‌കാര ചടങ്ങുകൾ വളരെ ലളിതവും വളരെ ചിലവുകുറഞ്ഞതും മാതൃകാപരവുമായിരിക്കണം. മൃതശരിരം ദഹിപ്പിച്ചുകഴിഞ്ഞാൽ അതിന്റെ ചാരത്തിൽ നിന്നും തൂമ്പയോ പാത്രമോ ഉപയോഗിച്ച് ഒരു പിടി ചാരം എടുത്ത് ദഹിപ്പിച്ചതിന്റെ അരികിലായി മൂന്നാം ദിവസം രണ്ടടിയിൽ കൂടാത്തവലിപ്പമുള്ളതും കടുപ്പം കുറഞ്ഞുള്ള തടി,കട്ടിപ്പേപ്പർ, എളുപ്പത്തിൽ കത്തുവാൻ കഴിയുന്ന മറ്റ്ഏതെങ്കിലും സാധനം കൊണ്ടുണ്ടാക്കിയ ഒരു കുരിശു നാട്ടി അതിന്റെ ചുവട്ടിൽ ശേഖരിച്ച ചാരം വച്ച് ചുറ്റിലും കുരിശുമൂടത്തക്ക ഉയരത്തിൽ ചിരട്ടകളോ, വിറകോ, കൽക്കരിയോ വേഗത്തിൽ കത്തുവാൻ സഹായിക്കുന്ന ഏതെങ്കലും സാധനം ഇട്ട് കത്തിക്കേണ്ടതാണ്.കുരിശിന്റെ മുഴുവൻ ഭാഗങ്ങളും കത്തിച്ചു കളയേണ്ടതാണ്.  ് ക്രിസ്തുവിന്റെ ദർശനങ്ങളിലുള്ള ഒരു വ്യക്തിയുടെ അത്മാവിന്റെ ദൈവത്തിങ്കലേയ്ക്കുള്ള പരിപൂർണ്ണമായ അലിഞ്ഞു ചേരലിന്റെയും ക്രിസ്തുനാഥന്റെ ഉയിർപ്പു തിരുനാളിന്റെയും  അടയാളമായിട്ടാണ് മൂന്നാംനളിത് ചെയ്യുന്നത്. 
എന്റെ പ്രവർത്തനകാലത്ത്  സഹകരിക്കുവാൻ ഇടലഭിച്ച കെ. സി. ആർ . എം. , കാത്തലിക് പ്രീസ്റ്റ് & എക്‌സ്പ്രീസ്റ്റ് നൺസ് അസോസിയേഷൻ, ജോയിന്റെ ക്രിസ്റ്റ്യൻ കൗൺസിൽ,ഓപ്പൺ ചർച്ച് മൂവ്‌മെൻ്‌റ പോലുള്ള കത്തോലിക്കാ നവീകരണ -നവോത്ഥാനപ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ  മൃതസംസ്‌കാര ചടങ്ങുകൾനടത്തുന്നതും അതു വളരെ ലളിതവും ചിലവു കുറച്ചും വേഗത്തിലാക്കുന്നതും നല്ലതാണ്. ഇവരുടെ അസാന്യത്തിൽ ലഭ്യമായ മറ്റുള്ളവരുടെ സഹകരണത്തോടെ ഇതു ചെയ്യാവുന്നതാണ്. മൃതസംസ്‌കാര ചടങ്ങുകൾക്കാവശ്യമായ പണം കട്ടപ്പന  ഫെഡറൽ ബങ്കിലെ എന്റെ അക്കൗണ്ടിൽ നിന്നും എടുക്കാവുന്നതാണ്.  
ഒരുപക്ഷേ കത്തോലിക്കാ സഭയുടെ തന്നെ ചരിത്രത്തിൽ ആദ്യമായിട്ടാവാം സാമൂഹിക പരിഷ്‌കരണം ലക്ഷ്യമിട്ട്, തന്റെ മരണശേഷം മൃതദേഹം ദഹിപ്പിക്കണം എന്ന് തീരുമാനിച്ച് ഇപ്രകാരം മുൻപേ എഴുതിവയ്ക്കുന്നത്. ഇത് ചരിത്രനിയോഗമാണെന്നും വരുംതലമുറകളുടെ നിലനിൽപ്പിനും ആത്മിയചൂഷണത്തിനെതിരെയുള്ള കാലഘട്ടത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണിതെന്നും കണ്ട് മനസ്സിലാക്കി  എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും എന്റെ ഈ തീരുമാനത്തോട് സന്തോഷപുർവ്വം സഹകരിക്കണമെന്ന് ആവശ്യപ്പെടുകയാണ്. 

റെജി ഞള്ളാനി, കട്ടപ്പന പി.ഒ., പാറക്കടവ്, ഇടുക്കി ജില്ല. കേരളം. 685508.
ഫോൺ +91 9447105070. 
കുറിപ്പ്. 
മരണശേഷം തങ്ങളുടെ മൃതശരിരം ദഹിപ്പിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായമുള്ളവരുടെയും,  അതിനു തയ്യാറുള്ളവരുടേതുമായി ഒരു ക്ലബ്  ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്നതാണ്. അംഗങ്ങളാകുവാൻ ആഗ്രഹിക്കുന്നവർക്ക് പേരു രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഈ ലേഖനം കഴിയുന്നത്ര ആളുകൾ ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.  


2 comments:

  1. please visit https://www.facebook.com/permalink.php?story_fbid=1083864678375466&id=768665796562024 to read the letter about his cremation, written by Joseph Pulikunnel to the bishops of Pala.

    ReplyDelete
  2. "കത്തോലിക്കർക്കും മൃതശരീരം ദഹിപ്പിക്കാം -വത്തിക്കാൻ."
    ഇതൊരു സുവാര്‍ത്തയാണ് ,സുവിശേഷമാണ് ! പാവം ആട്ടിന്കൂട്ടത്തെ [ജനത്തെ] പള്ളിയുടെ പകല്ക്കൊള്ളയില്‍ നിന്നും വിടുവിക്കുവാന്‍ പോപ്പിന് മനസലിവ് തോന്നി! വത്തിക്കാന്‍ മനുഷ്യ നന്മയ്ക്കായി ചിന്തിക്കാന്‍ തുടങ്ങി എന്നതിന്റെ പ്രത്യക്ഷ സാക്ഷ്യമാണീ വാര്‍ത്ത! മാമോദീസാമൂലം കത്തനാരുടെ കയ്യിലകപ്പെട്ട ആടെന്ന ജന്തുവിനെ മരണ ശേഷവും വിലപേശി കാശാക്കുന്ന. ശവപ്പരംപില്‍ കുഴിക്കാണത്തിനായി വില പേശുന്ന , തല്ലുകൂടുന്ന പള്ളിയുടെ കാപാലിക മേല്കോയിമയെ ഒറ്റയടിക്ക് ഇല്ലാതെയാക്കുന്നതാണീ സുവാര്‍ത്ത!
    മരിച്ചയാളുടെ ജഡത്തെ കൂദാശ ചൊല്ലി കൂട്ടക്കല്ലറ എന്ന ''നിത്യ നരകത്തിലെയ്ക്ക് '' ഓരോരുത്തരെയും [അവര് പൊന്നും വിലയ്ക്ക് വാങ്ങിയ ] പള്ളിയുടെ നരകക്കുഴിയുടെ അല്ലറിലെയ്ക്ക് കയറ്റുമ്പോള്‍ പണ്ടുമുതല്‍ക്കേ "എന്റെ ദൈവമേ എനിക്കീ ഗതി വരുത്തരുതേ'' എന്ന് ഞാന്‍ ഉള്ളുരുകി പ്രാര്ഥിച്ചിരുന്നു! ആശ്വാസമായി ! എന്റെ ഈ ശരീരം ഞാന്‍ ഉപേക്ഷിക്കുമ്പോള്‍ എന്റെ വീട്ടുവളപ്പില്‍ത്തന്നെ ദഹിപ്പിക്കുവാന്‍ മൂന്നു ആണ്‍മക്കളോടും ഭാര്യയോടും ചട്ടംകെട്ടിയിട്ടിരിക്കുന്ന എനിക്കീ വാര്‍ത്ത ഒരു പുതിയനിയമത്തിന്റെ സുവിശേഷമായി ഭാവിച്ചു!
    പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകരുതെന്ന കര്‍ത്താവിന്റെ കല്പന ലംഘിച്ച നമുക്കിതും ഇതിന്ടപ്പുറവും വരുന്നതില്‍ എന്തതിശയമേ ..?!

    ഹിന്ദുവിനോ മുസല്മാനോ ഇല്ലാത്ത ഒരു വലിയ ശാപമാണ് നാം ക്രിസ്ത്യാനികൾ പേറുന്ന ''പൗരോഹിത്യ / പാസ്റ്റർ ശാപം ''! ഇവറ്റകൾ നമ്മുടെ വീടുകളിലും ചടങ്ങുകളിലും കയറി ''സാറ്'' കളിക്കുന്നത് കാണുമ്പോൾ അന്തസുള്ളവന് അരിശം വരും ! വിധവമാരുടെ /ഭർത്താവ് സ്ഥലത്തില്ലാത്ത വീടുകളിൽ കാര്യസ്ഥനും ഭരണാധികാരിയും പിന്നെ പാസ്റ്റർമോൻ തന്നെ ! ആർക്കും ചോദ്യം ചെയ്യാനാവാത്ത ഈ ''കടന്നുകയറ്റത്തെ'' ഹിന്ദുമൈത്രിക്കോ സദാചാരപ്പോലീസിനു പോലുമോ നോക്കുകുത്തികളായി കാണാനേ സാധ്യമാവൂ എന്നതും ഒരു കലികാല അതിശയമേ.. ''എന്തതിശയമേ പാതിരീസ്‌നേഷം ,എത്രമനോഹരമേ'' എന്ന് പെൺകൊടികൾ ഉറക്കത്തിലും പാടിരമിക്കട്ടെ! samuelkoodal

    ReplyDelete