Translate

Wednesday, August 24, 2016

കടുവയുടെ മൂക്കിൽ പഞ്ഞി വയ്ക്കുന്ന കിടുവ !

ഇപ്പൻ

2006  ആഗസ്ററ്  ലക്കം 'സത്യജ്വാല'യിൽനിന്ന് 




2 comments:

  1. ശ്രീ ഇപ്പന്റെ കടുവ.....കിടുവായെന്ന ലേഖനത്തിന്റെ തലവാചകം കണ്ടപ്പോൾ വേറെ ഏതെങ്കിലും വിഷയത്തെ സംബന്ധിച്ച് എഴുതിയതെന്നാണ് വിചാരിച്ചത്. ഇപ്പന്റെ ഭാഷയിൽ കുറിച്ചിരിക്കുന്ന 'ആജാനുബാവുവായ' ശ്രീ കൂടലിനെ സംബന്ധിച്ചാണ് ഈ ലേഖനമെന്നറിഞ്ഞപ്പോൾ അതിയായ കൗതുകമുണ്ടാവുകയും രസകരമായ ഒരു ലേഖനം വായിച്ചതിലുള്ള സംതൃപ്തി ലഭിക്കുകയും ചെയ്തു.

    അല്മായ ശബ്ദത്തിലെ ഓരോ വായനക്കാരനും ഇന്ന് കൂടലിനെ ബഹുമാനിക്കുന്നുവെന്നു വായനക്കാർക്കെല്ലാം അറിയാം. അത് അദ്ദേഹത്തിൻറെ ശൈലികൾ ഉപയോഗിച്ചുള്ള എഴുത്തിന്റെയും കവിതകളുടെയും ശക്തിയാണ്. കൂടുതലും ഒരു ക്രിസ്ത്യാനിയെന്നതിലുപരി ഭാരത ദർശനത്തിലും അദ്ദേഹം അഭിമാനിക്കുന്നു. വേദങ്ങളും ഉപനിഷത്തുക്കളും പ്രിയനായ ശ്രീ കൂടൽ ഭാരത ദർശനങ്ങളെയും ബഹുമാനിക്കുന്നു. ഇങ്ങനെയെല്ലാം തനി ഭാരതീയനായി ജീവിക്കുന്ന കൂടലിനെ വൈദേശിയ ചിന്താഗതി മാത്രമുള്ള പുരോഹിതർ എങ്ങനെ ഇഷ്ടപ്പെടും. സ്വന്തം തത്ത്വങ്ങളെ ബലികഴിച്ചുകൊണ്ടു അവരുടെ ഇഷ്ടം സമ്പാദിക്കാൻ ശ്രീ കൂടൽ തയ്യാറാവുകയുമില്ല. നെഞ്ചും വിരിച്ചു പുരോഹിത കൊള്ളരുതായ്മയെ ലോകത്തിന്റെ മുമ്പിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ശ്രീ കൂടൽ നവീകരണ ക്രിസ്തീയ ശബ്ദങ്ങളുടെ ഒരു മുതൽകുട്ടാണ്

    "ഫെറോസിനെപ്പോലെ പത്തു ചെറുപ്പക്കാരെ ലഭിച്ചിരുന്നുവെങ്കിൽ പത്തു ദിവസം കൊണ്ട് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നുവെന്നു" സ്വാതന്ത്ര്യം കിട്ടുന്ന നാളിൽ മഹാത്മാ ഗാന്ധിജി ഇന്ദിരാ ഗാന്ധിയുടെ ഭർത്താവായ 'ഫെറോസ് ഗാന്ധി'യെപ്പറ്റി പറയുമായിരുന്നു. ശ്രീ കൂടലിനെപ്പറ്റി എനിയ്ക്കുള്ള അഭിപ്രായവും അങ്ങനെ തന്നെ. പൗരാഹിത്യ ചെങ്കോട്ടയെ തകർത്ത് സഭ സാധാരണക്കാരുടെയും പാവങ്ങളുടേതുമാക്കാൻ അദ്ദേഹത്തെപ്പോലുള്ള പത്ത് പ്രവർത്തകർ മതിയാകും. ശ്രീ കൂടൽ സഭയെ നവീകരിക്കാൻ ജനിച്ച ആധുനിക പ്രവാചകനെന്നും ആരോ ഫേസ് ബുക്കിൽ എഴുതിയിരിക്കുന്നതു കണ്ടു. തികച്ചും അത് വാസ്തവമാണ്. ചീഞ്ഞളിഞ്ഞ, കൈക്കൂലിയും കോഴയും, വ്യവസായവുമായി അധഃപതിച്ച സീറോ മലബാർ സഭയ്ക്ക് രക്ഷകനായി ഒരു പ്രവാചകൻ ജനിച്ചേ മതിയാവൂ. 'കൂടൽ' ജന്മം കൊണ്ട് മറ്റു സഭക്കാരനാണെങ്കിലും അദ്ദേഹത്തിൻറെ ശക്തിയേറിയ അമ്പുകൾ പോലുള്ള വാക്കുകൾ ജാതി മത വ്യത്യാസങ്ങളില്ലാതെ എല്ലാ മെത്രാന്മാരുടെയും ചെവികളിൽ തുളച്ചു കയറുന്നുണ്ട്.

    ഒറ്റ പൈസ പള്ളിക്കു കൊടുക്കരുതെന്നാണ് അദ്ദേഹത്തിന്റെ തത്ത്വം. വീട്ടിൽ തിരുമണ്ടന്മാരായി ജനിക്കുന്നവരാണ് പുരോഹിതനും കൊവേന്തക്കാരനുമാകാൻ സെമിനാരിയിൽ ചേരുന്നത്. കഴുത്തിൽ ഒരു വെള്ളിയോ സ്വർണ്ണമോകൊണ്ടുള്ള കുരിശു ചാർത്തിയാൽ ഏതു അധാർമ്മികനും മെത്രാനുമാകും. ഗുണ്ടാപ്പണിയോ, പ്രകൃതി വിരുദ്ധ കാര്യങ്ങളോ, വീട്ടമ്മമാരുടെ അടുക്കളയിൽ കയറി ചട്ടി പൊക്കലോ തുടങ്ങും. മാനം മര്യാദയുള്ള ഒരു കുടുംബത്തിൽ പെൺപിള്ളേരെ വളർത്താനും ബുദ്ധിമുട്ടാകും.ഇന്നുള്ള മെത്രാന്മാർക്ക് തറവാടിത്തം കുറവാണ്. അവരുടെ പൂർവികരെല്ലാം കവലച്ചട്ടമ്പികളായി നടന്നു തൊഴിലില്ലാത്തവരായിരിക്കാം. അതുകൊണ്ടാണ് ഗുണ്ടകളെ അരമനകളിൽ നിയമിച്ചുകൊണ്ട് വിശ്വാസികളുടെ സ്വത്തുക്കൾ മുഴുവൻ കയ്യടക്കി ഭരിക്കുന്നത്.

    ശ്രീ കൂടൽ പറയുന്ന മത്തായിയുടെ സുവിശേഷമൊന്നും ഇവർക്കു ബാധകമല്ല. സുവിശേഷവും പ്രാർത്ഥനകളും ദരിദ്രന്റെ കുടിലിലുള്ളവർക്കാണ്. അരമനയിൽ തിന്നു കൊഴുത്തു ജീവിച്ചു നടക്കുന്ന ഇവരോട് മത്തായിയുടെ സുവിശേഷം പറഞ്ഞാൽ പോത്തിനോട് വേദം ഊതുന്നപോലെയിരിക്കും. സ്വന്തം അപ്പനെ തന്തയെന്നു വിളിക്കുന്നവർ ഒരു ബിഷപ്പിനെ കണ്ടാൽ പിതാവെന്ന് വിളിക്കും. വളർത്തിവിട്ട അപ്പന്റെ കാലു നമസ്ക്കരിച്ചിട്ടില്ലാത്തവൻ മെത്രാന്റെ കയ്യും കാലും നക്കാൻവരെ തയ്യാറാണ്. ഇന്നും സീറോ മലബാർ സഭ നിയന്ത്രിക്കുന്നതു ഇത്തരം ബാർബേറിയൻ ചിന്താഗതിക്കാരാണ്.

    ക്രിമിനൽ മനസ്ഥിതിയുള്ളവരും പിതാവും തിരുമേനിയും തന്നെ. കോയമ്പത്തൂരിൽ സോഫിയെന്ന പെണ്ണീനെ കൊല ചെയ്ത പുരോഹിതനും അതിനു കൂട്ടുനിന്ന ബിഷപ്പും മറ്റു പുരോഹിതരും അഭിക്ഷിതർക്കു മാതൃക തന്നെ. ആന്ധ്രയിൽ ഒരു ദളിത ബിഷപ്പിനെ തട്ടിക്കൊണ്ടു പോയിട്ടും അഭിഷിക്തരൊന്നടങ്കം നിശ്ശബ്ദരായിരിക്കുന്നു. കാരണം അദ്ദേഹം ദരിദ്രരുടെയും ദളിതരുടെയും ബിഷപ്പായിരുന്നു.

    ഇപ്പോൾ കേരളത്തിൽ പേപ്പട്ടിയുടെ ശല്യം കാരണം പേപ്പട്ടി വിഷബാധ കൂടിയെന്ന് കേട്ടു. സർക്കാർ അതിനായി സത്വര നടപടികൾ സ്വീകരിക്കാനും തുടങ്ങി. എന്നാൽ അതിലും വലിയ വിഷമാണ് പുരോഹിതവിഷം. ഏതോ പുരോഹിതൻ ഒരു കവിതയിൽ പറഞ്ഞ പോലെ മഞ്ചെട്ടി വിഷങ്ങൾ. സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെയും എഴുത്തുകാരെയും ബുദ്ധിജീവികളെയും ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു. ലോകത്തിലുള്ള എല്ലാ മാരക വിഷത്തിനും മരുന്ന് കണ്ടുപിടിച്ചിട്ടുണ്ട്. പക്ഷെ പുരോഹിത വിഷത്തിനു മാത്രം മരുന്നില്ല. ഇവരുടെ വിഷപ്പുകകൾ പോട്ടയിലും ധ്യാനകേന്ദ്രങ്ങളിലും എവിടെയും വ്യാപിച്ചു കിടക്കുന്നു.

    ReplyDelete
  2. തിരുപനന്തപുരത്തിനടുത്തു ഒരമ്മയെ അൻപതിലേറെ പട്ടികൾ ഒന്നിച്ചു കടിച്ചുകൊന്നെന്നും, അമ്മയെ രക്ഷിക്കാനെത്തിയ മകനെ പട്ടികൾ വിരട്ടി കടലിൽച്ചാടിച്ചുവെന്നും കേട്ട സർക്കാർ, അടിയന്തിരമായി അക്രമികളായ പട്ടികളെ വിഷം കുത്തിവച്ചു കൊല്ലുവാനും, അല്ലാത്തവയെ 'വരിയെടുത്തു' വിടാനും നിർദ്ദേശിച്ചപ്പോൾ, സഭകളിലെ പെണ്മയെ അടക്കിവാഴുന്ന ഈ കാളക്കത്തനാരന്മാരുടെ 'വരിയെടുത്തു', കർത്താവിന്റെ മണവാട്ടിമാരെ ഇനിയെങ്കിലും രക്ഷിക്കാൻ ഒരു സർക്കാരും, കർത്താവും ഇവിടെ ഇല്ലാതെപോയല്ലോ എന്ന് ഞാൻ സങ്കടപ്പെട്ടു!
    കഴിഞ്ഞയാഴ്ച പാലായിൽ KCRM യോഗത്തിൽ ഈ "വരിയെടുക്കൽ കൂദാശയേപ്പറ്റി" ഞാൻ അവതരിപ്പിച്ചത് വീണ്ടും ഇവിടെ കുറിക്കുന്നു ! പുരോഹിതന്റെ, "സോദോമ്മിനെ മറന്ന ഹോമോസെക്സും" , "കർത്താവിന്റെ മണവാട്ടിഭോജനവും" "കുമ്പസാരക്കൂട്ടിൽവച്ചുള്ള കുടുംബിനിയുടെ അടിച്ചുമാറ്റൽ കൂദാശയും" ,"വിധവമാരുടെ വീടുകളെ വിഴുങ്ങുന്ന വിനോദവും" ഒന്ന് നിർത്തലാക്കാൻ, ഇവറ്റകൾ കപടമനസോടെ 'നിത്യബ്രഹ്മചാരികളാകാൻ' സെമിനാരിപ്പടി കയറുമ്പോൾത്തന്നെ, ഒന്നാം പട്ടമായി "വരിയെടുക്കൽ കൂദാശ" നടത്തിയാൽ, നൂറിൽ തൊണ്ണൂറ്റിഒൻപതുമോന്മാരും കത്തനാരുപണി വേണ്ടെന്നുവച്ചു "പണിയെടുത്തു" ജീവിക്കാൻ തുടങ്ങും നിശ്ചയം !
    പിന്നെ അനാഥകുഞ്ഞുങ്ങൾ സഭയിൽ ഉണ്ടാവുകയില്ല; ,KCRM , മഠങ്ങളിൽനിന്നും അടിച്ചിറക്കപ്പെട്ടു തെരുവിൽ അലയുന്ന, വലയുന്ന കർത്താവിന്റെ മണവാട്ടിമാരെ ചൊല്ലി കരയേണ്ടിയും വരില്ല ! പാതിരിമാരുടെ ഹോമോസെക്സിന്റെ പേരിൽ ഒരു പോപ്പും മേലിൽ രാജിനാമം വയ്‌ക്കേണ്ടിയും വരില്ല, കഴിഞ്ഞപോപ്പിനെപ്പോലെ !

    കത്തനാരായാൽ , ഒത്താൽ മെത്രാനായാൽ തനിക്കു ലഭിക്കാവുന്ന VIP സുഖഭോഗങ്ങളിൽ മനംകൊതിച്ച്‌ ഓരോ ക്രിമിനലുകൾ സെമിനാരിയിലെത്തിക്കുന്നു ! മെത്രാനാകാൻ ഒന്നും രണ്ടും തവണ തോറ്റാലും ഒരു കൂസലുമില്ലാതെ രാഷ്ട്രീയക്കാരെപ്പോലെ വീണ്ടും വീണ്ടും ആപദവിക്കായി ആർത്തിയോടെ പോരാടുന്ന സാത്താൻ ബാധിച്ച പാതിരിക്കോലങ്ങളെ എനിക്ക് നേരിട്ടറിയാം ! ഒടുവിൽ മെത്രാനായാൽ ഈ നിക്രിഷ്ടജീവി കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരമോ ?യേശുവേ അമ്പരക്കല്ലേ.. ഒന്നാം കൂദാശയായി കത്തനാരുടെ പട്ടംകുടയ്ക്കു വരിയെടുപ്പുതന്നെ ഒറ്റമൂലി!

    ReplyDelete