Translate

Monday, August 15, 2016

എന്റെ എഴുപതാം സ്വാതന്ത്ര്യദിനചിന്ത!

എന്റെ എഴുപതാം സ്വാതന്ത്ര്യദിനചിന്ത!                                                                                                                                              ഇന്ന് ഇന്ത്യയ്ക്ക് എഴുപതാം സ്വാതന്ത്ര്യ ദിനമെങ്കിലും ഒരു ക്രിസ്തീയ കുടുംബത്തിൽ പെറ്റുവീണ ഞാൻ ഇന്നും പോഴൻപാതിരിയുടെ പള്ളിസംസ്കാരത്തിൽനിന്നും സ്വാതന്ത്രനായിട്ടില്ല! ഇന്ത്യയ്ക്ക് ബ്രിറ്റീഷ്‌ഭരണത്തിൽനിന്നും സ്വാതന്ത്ര്യം കിട്ടിയെങ്കിലും കാപാലിക്കാരായ /രാജ്യദ്രോഹികളായ രാഷ്ട്രീയക്കാരുടെ ക്രൂരഹസ്തങ്ങളിൽനിന്നും നാടിനും സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല ! ഇന്നലെ രാത്രിയിലും ചാനൽചർച്ചകളിൽ കാലുവാരി/കാലുമാറി /മക്കൾരാഷ്ട്രീയക്കാരുടെ കുതന്ത്രങ്ങളിൽ പെട്ട് വലയുകയാണെന്റ ഭാരതാംബ എന്നെനിക്കു ദുഖത്തോടെ മനസിലാക്കേണ്ടിവന്നു !
മക്കളെ തന്റെ പിന്ഗാമികളാക്കി നാടുഭരിപ്പിക്കാൻ/നാടുമുടിക്കാൻ  പാടുപെട്ടു, നീതിയില്ലാതെ ന്യായമില്ലാതെ മനഃസാക്ഷിയില്ലാതെ പുലമ്പുന്ന ഭരണക്കൊതിയന്മാരായ കിഴവന്മാരെ എത്ര നാം ഇതിനോടകം കേരളത്തിൽത്തന്നെ  കണ്ടുകഴിഞ്ഞു ? ഇവരുടെ തലമുറവാഴ്ചയിൽനിന്നും, കൂടുവിട്ട് കൂടുമാറുന്ന ചതിപ്രയോഗത്തിൽനിന്നും എന്നെന്റെ അമ്മയും ഞാനും രക്ഷപെടും /സ്വാതന്ത്രയാകും ? അന്നേ ഞാൻ സ്വതന്ത്ര ഭാരതീയൻ ആവുകയുള്ളൂ സത്യം ! ദൈവത്തെ അറിയാത്ത കത്തനാരും മെത്രാനും നാടാകെ നടന്നു നാട്ടിലെ പാവപ്പെട്ടവന്റെ കാണാൻ കൊള്ളാവുന്ന പെണ്മക്കളെ കർത്താവിന്റെ മണവാട്ടിമാരെന്നു വിളിച്ചു സ്വന്തം മണിയറയിലാകുന്ന കഥനകഥകൾ നാടിനെ /സഭയെ നാറ്റിയിട്ടും  ഈ കൊടും ക്രൂരതയയോട് എതിർത്ത് ഒരു വാക്കുരിയാടാൻ ഇവിടിതുവരെ ഒരു സർക്കാരുണ്ടായോ? ഹിന്ദുമൈത്രിയുണ്ടായോ/സദാചാരതെമ്മാടികൾ ഉണ്ടായോ?ഇല്ല ,ഉണ്ടാവുകയുമില്ല! പിന്നെ നാം എവിടെ എങ്ങിനെ സ്വാതന്ത്രരായി എന്നതാണ് ജനമേ നാമിന്നു വീമ്പടിക്കുക? ചിന്തിക്കൂ.. നാവിനു തന്തയില്ലാത്തവരുടെ നാവിലെ കപടതകളിൽനിന്നോ/അതോ നാഭിക്ക് വിശപ്പടങ്ങാത്ത പൗരോഹിത്യത്തില്നിന്നോ സഭയും നാടും സ്വതന്ത്രമാവില്ല ഒരുനാളും! ആടുകൾനാം, അടിമകൾനാം ; നമുക്ക് മരണമാണഭികാമ്യം! samuelkoodal

No comments:

Post a Comment