Translate

Friday, August 7, 2015

മിശ്രവിവാഹത്തെപറ്റി ആലഞ്ചേരിയുടെ പ്രസ്താവനക്കെതിരെ ലാറ്റിന്‍ കത്തോലിക് അസോസിയേഷന്‍




alanchery-ibLu9
കൊച്ചി: കത്തോലിക്കരും അകത്തോലിക്ക വിശ്വാസികളും, അക്രൈസ്തവരും വിശ്വാസികളും തമ്മിലുള്ള വിവാഹത്തെപറ്റി  കർദിനാൾ ആലഞ്ചേരി  നടത്തിയ  പ്രസ്താവനക്കെതിരെ ലാറ്റിന്‍ കത്തോലിക് അസോസിയേഷന്‍ രംഗത്ത്.പൌരസ്ത്യ കത്തോലിക്ക സഭയുടെ കാനോന്‍ നിയമസംഹിതയുടെ രജത ജൂബിലിയോടനുബന്ധിച്ച് കര്‍ദ്ദിനാള്‍ നടത്തിയ പ്രസ്തവനക്കെതിരെയാണ് കൊച്ചിയില്‍ നടന്ന ലാറ്റിന്‍ കത്തോലിക്ക അസോസിയേഷന്‍ യോഗം പ്രതികരിച്ചത്. ഇത്തരം വിവാഹങ്ങളെ പറ്റി ലത്തിന്‍ നിയമസംഹിതയില്‍ പ്രതിപാദിച്ചിട്ടില്ലെന്നായിരുന്നു കര്‍ദ്ദിനാളിന്റെ പ്രസ്താവന. പ്രസ്താവന നിരുത്തരവാദപരവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്നാണ് ലാറ്റിന്‍ കാത്തലിക് അസ്സോസിഅറേന്റെ ആരോപണം. 2004 നവംബര്‍ 28 ന് ഫാദര്‍ ജേക്കബ് പട്ടരുമടത്തില്‍ രചിച്ച് വരാപ്പുഴ അതിരൂപത മേത്രപോലിത്ത ഡോ ഡാനിയല്‍ അച്ചാരുപറമ്പില്‍ അതിരൂപതക്കായി സമര്‍പ്പിച്ച അതിരൂപത നിയമങ്ങളും മാര്ഗ്ഗരെഖയും എന്ന നിയമ ഗ്രന്ഥത്തില്‍ കത്തോലിക്കരും  അകത്തോലിക്കരും തമ്മിലും അക്രൈസ്തവരും വിശ്വാസികളും  തമ്മില്‍ ഉള്ള വിവാഹത്തെ പറ്റി ദീര്‍ഘമായും വസ്തു നിഷ്ടമായും,വിവാഹം എന്ന അദ്ധ്യായത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ ഗ്രന്ഥം 1879 മഞ്ഞുമ്മല്‍ അരമനയില്‍ നിന്നും വരാപ്പുഴ വികാരിയത്തിന്റെ വികാരി അപ്പസ്തോലിക്കയും മെത്രപോലിത്തയുമായിരുന്ന ലെയനാര്‍ട് ദസാന്‍ ലൂയിസ് രചിച്ച നിയമഗ്രന്ഥമായ “വരാപ്പുഴ വികാരിയത്തിലെ നല്ലപരിപാലനത്തിനായി വിശ്വാസം, കൂദാശകള്‍, തിരുനാളുകള്‍, നോമ്പ്, ദേവാലയങ്ങള്‍ മുതലായവ സംബന്ധിച്ച കല്‍പ്പനകളും നിയമങ്ങളും” എന്ന ഗ്രന്ഥത്തിന്റെ സത്ത ഉള്‍ക്കൊണ്ടുകൊണ്ടും അതിനു ശേഷം ഉണ്ടായ വിവിധ ഇടയ ലേഖനങ്ങളും മരഗ്ഗരേഖകളും ഉള്കൊണ്ടുള്ളതും കാനോന്‍ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ ഉള്കൊണ്ടതും ആയിരുന്നു. വസ്തുതകള്‍ ഇങ്ങനെയിരിക്കെ കര്‍ദ്ദിനാളിന്റെ പ്രസ്താവന ഏതു സാഹചര്യത്തില്‍ വന്നെന്ന് പരിശോധിക്കണം എന്ന് യോഗം ആവിശ്യപെട്ടു.

No comments:

Post a Comment