Translate

Monday, March 9, 2015

സംസ്ഥാനത്ത് വിവാഹമോചിതരാകാന് കാത്തിരിക്കുന്നത് 18,500 ദമ്പതിമാര്

In Mathruboomi, 9/3/15

(This news report in Mathruboomi, should wake  up leaders and members, especially of the Catholic Church, busy seeking solutions to break up of Catholic Families.  What are they doing to give ground reality reports to Pope Francis busy working for the fruitful conclusion of the Ordinary Synod in Rome, this coming October? James Kottoor)

ആലപ്പുഴ: സംസ്ഥാനത്തെ 28 കുടുംബ കോടതികളിലായി വിവാഹമോചനത്തിനുവേണ്ടി കേസ് നല്കിയിട്ടുള്ളത് 18,500 ദമ്പതിമാര്‍. വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയില്‍ ഹൈക്കോടതി പുറത്തുവിട്ട 2014 ലെ കണക്കുകളിലാണ് കേരളത്തിലെ കുടുംബശിഥിലതയുടെ ഭീകരത വ്യക്തമാക്കുന്നത്. 

പുതിയ കണക്കില്‍ ഏറ്റവും കൂടുതല്‍ പേര്‍ വിവാഹ മോചനത്തിനൊരുങ്ങുന്നത് എറണാകുളം നഗരത്തിലാണ്. വ്യവസായ നഗരത്തില്‍ 1739 പേരാണ് വേര്‍പിരിയാനൊരുങ്ങുന്നത്. വിവാഹമോചനത്തിന്റെ തലസ്ഥാനമെന്നുള്ള പദവി ഇതോടെ തിരുവന്തപുരത്തിന് നഷ്ടമായി. 2013 വരെ ഏറ്റവും കൂടുതല്‍പേര്‍ വിവാഹമോചനത്തിന് അപേക്ഷ നല്കിയിരുന്നത് തിരുവന്തപുരം നഗരത്തിലായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം നഗരത്തിലെ കുടുംബകോടതിയില്‍ മാത്രം ലഭിച്ചിട്ടുള്ള അപേക്ഷ 1160 ആണ്.

സംസ്ഥാനത്ത് 28 കുടുംബകോടതികളാണുള്ളത്. ഇതില്‍ ഏറ്റവും കുറച്ച് വിവാഹമോചന അപേക്ഷ ലഭിച്ചിട്ടുള്ളത് വയനാട്ടിലെ കല്‍പ്പറ്റയിലാണ്. 240 പേര്‍. ജില്ലാ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഏറ്റവും കൂടുതല്‍ വിവാഹമോചനം ആഗ്രഹിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. മൂന്നു കോടതികളിലായി 2,744 പേരാണ് ഇവിടെ അപേക്ഷകരായുള്ളത്.

പരസ്പരം അംഗീകരിച്ച് മുന്നോട്ട് പോകാനുള്ള മനസ്സില്ലായ്മയാണ് വിവാഹമോചനം കൂടാന്‍ കാരണമെന്ന് കുടുംബ സംരക്ഷണവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി മുതുകുളം മോഹനന്‍പിള്ള പറഞ്ഞു. ഭാര്യാഭര്‍ത്താക്കന്മാരുടെ അവിഹിതം, സ്ത്രീധനത്തോടുള്ള ആര്‍ത്തി, കുടുംബത്തര്‍ക്കക്കേസുകളിലിടപെടുന്ന നിയമപാലകരുടെ പക്വതയില്ലായ്മ എന്നിവയെല്ലാം വിവാഹമോചനത്തിനു കാരണമാകുന്നതായി കുടുംബ സംരക്ഷണവേദി നടത്തിയ പഠനത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. പുതിയ തലമുറയിലെ പലരും പെണ്‍കുട്ടിയുടെ സ്വത്ത് ആഗ്രഹിച്ച് വിവാഹമോചനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

സംസ്ഥാനത്ത് കുടുംബകോടതികളില്‍ തര്‍ക്കപരിഹാരത്തിനായി നിലവില്‍ 50,000 ത്തിലധികം കേസുകള്‍ നിലനില്കുന്നുണ്ട്. പക്ഷേ ഇതിന്റെ പകുതിയില്‍ താഴെ മാത്രമാണ് വിവാഹമോചനത്തിനുള്ള അന്തിമ അപേക്ഷയിലേക്ക് എത്തുന്നതെന്നതാണ് അല്പം ആശ്വാസം പകരുന്നകാര്യം.

No comments:

Post a Comment