Translate

Tuesday, August 26, 2014

രണ്ടാം വത്തിക്കാൻ കൌണ്‍സിലിന്റെ ആളാണ് പുള്ളി . തെങ്ങിൻകള്ളിലൂടെ ഭാരതവൽക്കരണം. ഇനി എന്തൊക്കെ വിവരക്കേടുകൾ കേൾക്കണം 

https://www.facebook.com/KCRMove

5 comments:

  1. "കുര്‍ബാന ചൊല്ലാനല്ല ,ചെയ്യുവീന്‍ നിങ്ങളെന്റെ
    ഓര്‍മയ്ക്കായ് കാലത്തോളം" എന്നേസു വിതുമ്പുന്നു !
    കരുണാരസം മേലില്‍ കാസയില്‍ നിറയട്ടെ!
    വിയര്‍പ്പിന്നപ്പം ചേലില്‍ മുറിക്കൂ പുരോഹിതാ...

    "അപ്രിയയാഗങ്ങള്‍" എന്ന കവിതാസമാഹാരത്തിലെ "കുര്‍ബാന" എന്ന മുപ്പത്തിമൂന്നാം കവിതയില്‍ ഞാന്‍ ഇങ്ങനെ പാടിപ്പോയി ! ഇന്ന് വിവിധ സഭകള്‍ അള്‍ത്താരയില്‍ അരങ്ങേറ്റുന്ന കുര്‍ബാന എന്ന സംഗീതനാടകം ക്രിസ്തു സ്വപ്നേന പോലും കണ്ടിട്ടുള്ളതല്ല ,സത്യം! മൂന്നാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റാന്‍ടിന്‍ചക്രവര്‍ത്തി കുറെ മിടുക്കന്കത്തനാരന്മാരുംകൂട്ടി ചിട്ടപ്പെടുത്തിയതാണീ കുര്ബാനാവതരണം ! പന്തിരുവരുടെ ചിന്തയില്പോലും ഈ കുര്‍ബാന അന്ന് കയരിപ്പറ്റിയില്ലായിരുന്നു ! കുര്‍ബാന ചൊല്ലാനല്ല ,ചെയ്യുവാന്‍ ക്രിസ്തു "നല്ലസമരായന്റെ" കഥ പറഞ്ഞശേഷം ആ നീതിശാസ്ത്രിയോടായി "നിത്യജീവനെ പ്രാപിക്കുവാന്‍ നീയും ഇപ്രകാരം ചെയ്യൂ"എന്ന് ഉപദേശിച്ചു ! പള്ളിക്ക്ചുറ്റിനും പോലീസ്കാവലോടെ ആലുവയില്‍ രണ്ടു കാതോലിക്കാമാരു കുര്‍ബാന ചൊല്ലി കര്‍ത്താവിനെ അപമാനിക്കുന്നത്പോലെ ഇനിയുമരുതേ ..കള്ള് വീഞ്ഞിനുപകരം അള്‍ത്താരയില്‍ വച്ചു കുര്‍ബാന കത്തനാര്‍ ഒരു തക്സാ മലര്ത്തിവച്ച്ചു അത് നീട്ടിചൊല്ലിയാലും അത് വീണ്ടും ദൈവത്തിനു അപ്രിയയാഗംതന്നെ സംശയമില്ല ... ഫലേച്ച്ചകൂടാതെയുള്ള ത്യാഗം "കുര്‍ബാന" ചെയ്യുന്ന പുരോഹിതവേഷമില്ലാത്ത മാനവകുലമാണിന്നു ഭൂമിക്കാവസ്യം .

    ReplyDelete
  2. ഉപയോഗിക്കുന്ന വീഞ്ഞിലോ വെള്ളത്തിലോ അല്ല കാര്യമെന്ന് എല്ലാവരും സമ്മതിക്കും. എന്താണ് വേണ്ടത് എന്താണ് വേണ്ടാത്തതെന്ന് തീരുമാനിക്കാനുള്ള അവകാശം മെത്രാന്മാരുടെ സിനഡിനാണെന്നത് ഏറെ കൌതുകകരമായ കാര്യം. ഇവിടെ എന്ത് തീരുമാനിച്ചാലും ദൈവം തമ്പുരാന്‍ അത് ഒപ്പ് വെയ്ക്കും എന്ന മനോഭാവം ആരെയാണ് ചിരിപ്പിക്കാത്തത്? എന്ത് ചെയ്തു എങ്ങിനെ ചെയ്തു എന്നതിനേക്കാള്‍ ഫലം എങ്ങിനെയാണ് എന്നതിനല്ലേ പ്രാധാന്യം. ഉദ്ദേശിച്ച ഫലം കിട്ടുന്നില്ലെങ്കില്‍ ചെയ്തതെല്ലാം വ്യര്‍ത്ഥം. ഇപ്പോള്‍ കത്തോലിക്കാ സഭയില്‍ നിന്ന് കിട്ടുന്ന ഫലം നല്ലതാണോ ഇല്ലയോ എന്നതിനെപ്പറ്റി മനുഷ്യന്‍ ചിന്തിക്കട്ടെ, ഫലം മോശമാണെങ്കില്‍ നമുക്ക് ചെയ്യാനുള്ളത് ഒരൊറ്റ കാര്യം മാത്രം; വെട്ടി തീയിലിടുക. ഫലം കായ്ക്കാത്ത വൃക്ഷത്തെ രണ്ടു രീതിയില്‍ ശിക്ഷിക്കുന്നുവെന്നു കാണിക്കുന്ന ഉപമയാണ് യേശു ഉപയോഗിച്ചത്. ഇപ്പോള്‍ സഭാംഗങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതും അതിനുള്ള മുന്നോരുക്കങ്ങള്‍ ആണ്. ആരെയും പഴിച്ചിട്ട് കാര്യമില്ല.

    ReplyDelete
  3. ഈ ഒന്നൊന്നര ആഴ്ച നമ്മൾ പറഞ്ഞുകൊണ്ടിരുന്ന കള്ളുശാസ്ത്രം ഇനി ദൈവശാസ്ത്രം ആകണമെന്നാണ് ശ്രീ ദേവസി പന്തല്ലുകാരൻ പറയുന്നത്. അതിന് ഏതെങ്കിലും SSLC ഫാദറിനെ ഗ്രിഗോറിയാൻ യൂണിവേർസിറ്റിയിൽ വിട്ട് പഠിപ്പിക്കണം. അതുവരെ കുർബാന നിറുത്തിവച്ചാലോ? അതുകൊണ്ട് നഷ്ടം വരുന്നത് വേറെ പണിയൊന്നും അറിയിലലാത്ത അച്ചന്മാർക്കും കുറേ അന്ധവിശ്വാസികൾക്കും മാത്രമായിരിക്കും. ഏതായാലും മദ്യവിരുദ്ധ സമിതി ഡിറക്റ്റർ തന്നെ വീഞ്ഞിനു പകരം കള്ളും ആകാം എന്ന് പറയുമ്പോൾ അങ്ങേരുടെ കള്ളുവിരുദ്ധത എത്ര ആഴമുള്ളതാണെന്നു വ്യക്തമാണല്ലോ. ഇത്രയും വ്യക്തതയെ കുര്ബാനയെപ്പറ്റിയും നമ്മുടെ പട്ടക്കാര്ക്കുപോലും ഉള്ളൂ. ഇനി അത് വിഗ്രഹാരാധനയാണ്, കാനിബലിസം (മനുഷ്യർ മനുഷ്യ മാംസം കഴിക്കുന്നത്) ആണ് എന്നെല്ലാം കുറേപ്പേർ പറഞ്ഞു പറഞ്ഞ് അതുമങ്ങ് നിറുത്തലാക്കിയാൽ ഭൂരിപക്ഷം വൈദികരും പറയാൻ പോകുന്നത് എന്തെന്ന് ഊഹിക്കാം: അങ്ങനെ അതും ഒഴിഞ്ഞുകിട്ടി!
    എല്ലാം വയറ്റിപ്പിഴപ്പിനു വേണ്ടി മാത്രമുള്ള തന്ത്രങ്ങൾ മാത്രം.

    ReplyDelete
  4. മദ്യവിരുദ്ധ സമിതി ഡിറക്റ്റർ പറഞ്ഞതുപോലെ കരിക്കിൻവെള്ളം കുർബാനയിൽ ഉപയോഗിക്കാൻ തീരുമാനമായാൽ അച്ചന്മാർ ഒരു പുതിയ സമവാക്യം കൊണ്ടുവരും: രണ്ട് കരിക്ക് = ഒരു കുപ്പി വീഞ്ഞ്.

    ReplyDelete
  5. മദ്യ നിരോധനത്തിന്റെ വാ൪ത്തകൾ കണ്ടപ്പോഴാണ് ഒരു പഴയ കഥ ഓ൪മ്മ വന്നത്. പണ്ട്, 1930‍‍ - 40 കളിൽ കോട്ടയം - പാല ഭാഗങ്ങളിൽ നിന്ന് കാര്യമായി ഗതിയൊന്നുമില്ലാതിരുന്ന‌ നസ്രാണി ചേട്ട൯മാ൪ കൂട്ടത്തോടെ മലബാറിലെയ്ക്ക് കുടിയേറുന്ന കാലം. മലബാറിൽ ചുളു വിലയ്ക്ക് ഭൂമി കിട്ടുമെന്നും അവിടെ കപ്പയിട്ട് കപ്പയിട്ട് മുന്നേറാം എന്ന ധാരണയിലുമായിരുന്നു ആ കുടിയേറൽ. എന്നാല്‍ മലബാ൪ അന്ന് മദ്രാസ് പ്രവശ്യയുടെ ഭാഗമാണെന്നും, അവിടെ മദ്യനിരോധനം ഉണ്ട് എന്നും ഉള്ള വാ൪ത്ത ചേട്ട൯മാ൪ വലിയ ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. അന്ന് വാറ്റിന്റെ രസതന്ത്രം അറിയില്ലാതിരുന്ന ചേട്ട൯മാ൪ പരക്കം പാഞ്ഞു. ഒരു തുള്ളി പോലും കിട്ടാനില്ലാതെ പലരും പിടഞ്ഞു പിടഞ്ഞു മരിച്ചു. മലമ്പനി കൊണ്ടാണ് എന്ന് പലരും വിധിയെഴുതി. അങ്ങനെ കഷ്ടത്തിലായ ചേട്ട൯മാ൪ക്ക് ഒരു ആശ്വാസമായാണ് മാഹീലമ്മയുടെയും അ൪ത്തുങ്കൽ വെളുത്തച്ചന്റെയും (സെബസ്റ്റ്യാനോസ് പുണ്യാള൯) കുന്തക്കാരന്റെയും (ഗീവ൪ഗ്ഗീസ് പുണ്യാള൯) തിരുനാളുകൾ വന്നത്. അന്ന് പെരുന്നാളു കൂടാ൯ പോയിരുന്ന ചേട്ട൯മാ൪ ഒരാഴ്ച അവിടെ തക൪ത്താടിയിരുന്നു. പെരുന്നാള് കൂടി തിരിച്ചുവരുന്ന വരവിൽ പുണ്യാളന്റെ ഒരോ പടവും വാങ്ങും. മാഹീലമ്മ കന്യമാതാവല്ല, അമ്മ ത്രേസ്യാ പുണ്യവതി ആണെന്ന് അറിയാ൯മേലാത്തതുകൊണ്ട് ആ പടംമാത്രം വാങ്ങില്ല. അങ്ങനെയാണത്രെ ചേട്ട൯മാരുടെ ഇടയില് പുണ്യാളഭക്തി പ്രചരിക്കപെട്ടത്. ആ കാലം ഇനി മടങ്ങി വരാ൯ പോകുവാണോ എന്റെ പുണ്യാളാ....

    Adson.

    ReplyDelete