Translate

Saturday, June 14, 2014

മാന്നാനമോ കൂനമ്മാവോ? വത്തിക്കാനിലേക്ക്കണ്ണുനട്ട്ഇരസഭകളും

Story Dated: Saturday, June 14, 2014 01:42
കൊച്ചി: ആഗോള കത്തോലിക്കാസഭയിലെ വിശുദ്ധരുടെ ഗണത്തിലേക്ക്ചാവറ കുര്യാക്കോസ്ഏലിയാസച്ചന്ഉയര്ത്തപ്പെടുമ്പോള്‍, പുണ്യാത്മാവിന്റെ മഹിമയില്അഭിമാനം കൊള്ളുകയാണ്കേരളത്തിലെ ലത്തീന്‍, സിറിയന്സഭകള്‍. ഇരു സഭാവിഭാഗത്തിനും ഒരുപോലെ പ്രിയങ്കരനും സ്വന്തവുമാണ്ചാവറയച്ചന്‍. വാഴ്ത്തപ്പെട്ടവനാക്കപ്പെട്ട നാള്മുതല്കൂനമ്മാവിലും മാന്നാനത്തും അദ്ദേഹം സ്ഥാപിച്ച പ്രസ്ഥാനങ്ങള്ഒരുപോലെ വിശ്വാസികളുടെ ശ്രദ്ധാകേന്ദ്രങ്ങളായി മാറിയിരുന്നു.
കേരളത്തില്ലത്തീന്‍, സുറിയാനി വിഭാഗങ്ങള്ഉള്പ്പെടെയുള്ള കത്തോലിക്കാരെല്ലാം ഏക ആത്മീയ നേതൃത്വത്തിന്കീഴില്ഏക സമൂഹമായി കഴിഞ്ഞിരുന്ന കാലത്താണ്‌ 1871 ജനുവരി മൂന്നിന്ചാവറയച്ചന്കൂനമ്മാവ്കൊവേന്തയില്മരണമടഞ്ഞത്‌. അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ച കൂനമ്മാവ്സെന്റ്ഫിലോമിനാസ്പള്ളി ഇന്ന്ലത്തീന്വിഭാഗത്തിന്റെ വരാപ്പുഴ അതിരൂപതയുടെ കീഴിലാണ്‌. എന്നാല്ചാവറയച്ചന്റെ ഭൗതികദേഹം അടക്കം ചെയ്ത്‌ 18 വര്ഷത്തിനുശേഷം ഭൗതികാവശിഷ്ടങ്ങള്അദ്ദേഹത്തിന്റെ പ്രധാന പ്രവര്ത്തനകേന്ദ്രങ്ങളിലൊന്നായിരുന്ന മാന്നാനത്തേക്ക്കൊണ്ടുപോയി. അവ അവിടുത്തെ ആശ്രമ ദേവാലയത്തില്പ്രത്യേകം തയാറാക്കിയ കല്ലറയില്അടക്കം ചെയ്തുവെന്നാണ്ചരിത്രം. മാന്നാനത്തെ സെന്റ്ജോസഫ്സ്ആശ്രമ ദേവാലയം സുറിയാനി സഭയുടേതാണ്‌. ഇരു സഭകള്ക്കും ഒരുപോലെ സ്വീകാര്യനും ചരിത്രപരമായി സഭകളുടെ ഭാഗവുമായ ചാവറയച്ചനെ വിശുദ്ധ നിരയിലേക്ക്സഭ ഉയര്ത്തുമ്പോള്കൂനമ്മാവിനാണോ മാന്നാനത്തിനാണോ പ്രാമുഖ്യം കിട്ടുക എന്നതു സംബന്ധിച്ച ചര്ച്ചകള്സഭാകേന്ദ്രങ്ങളില്തുടങ്ങിക്കഴിഞ്ഞു.
18 വര്ഷം അന്ത്യവിശ്രമംകൊണ്ട കൂനമ്മാവാണ്ചാവറയച്ചന്റെ യഥാര്ത്ഥ അന്ത്യവിശ്രമ സ്ഥലമെന്ന്ലത്തീന്സഭ വ്യക്തമാക്കുന്നു. 1957 ല്ചാവറയച്ചനെ പുണ്യപുരുഷനായി നാമകരണം ചെയ്യുന്നതിനുള്ള നടപടികള്ആരംഭിച്ചിരുന്നു.
1958 ല്ദൈവദാസന്എന്ന പദവിയിലേക്കുയര്ത്തി. 1984 ല്ജോണ്പോള്രണ്ടാമന്മാര്പാപ്പ ചാവറയച്ചനെ ധന്യനായി പ്രഖ്യാപിച്ചു. പിന്നീട്വിവിധ ഘട്ടങ്ങളില്വിശുദ്ധ പദവിക്കായുള്ള തെളിവുശേഖരണ നടപടിക്രമങ്ങള്ക്കായി വത്തിക്കാന്ആധാരമാക്കിയത്മാന്നാനത്തെ കല്ലറയില്നിന്ന്ശേഖരിച്ച തിരുശേഷിപ്പുകളാണെന്ന്സുറിയാനി സഭ അടിവരയിടുന്നു. എങ്കില്‍, ഒരു വിശുദ്ധന്റെ നാമത്തിലുള്ള മുഖ്യ തീര്ത്ഥാടന കേന്ദ്രം സഭയ്ക്ക്ആഴത്തില്വേരുകളുള്ള കേരളത്തില്രണ്ടിടത്തുണ്ടാവുമോ എന്നതണ്വിശ്വാസസമൂഹം കാത്തിരിക്കുന്നത്‌.
ഇതുസംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കാന്സീറോ മലബാര്സഭയുടെ തലവനും മേജര്ആര്ച്ച്ബിഷപ്പുമായ കര്ദ്ദിനാള്മാര്ജോര്ജ്ആലഞ്ചേരി, കഴിഞ്ഞദിവസം ലത്തീന്അതിമെത്രാസന മന്ദിരമായ വരാപ്പുഴ ബിഷപ്പ്ഹൗസിലെത്തി വരാപ്പുഴ അതിരൂപത ആര്ച്ച്ബിഷപ്പ്ഡോ. ഫ്രാന്സിസ്കല്ലറക്കലുമായി ആശയവിനിമയം നടത്തിയിരുന്നു. സഹമെത്രാന്മാരായ ഡോ. സെബാസ്റ്റ്യന്എടയന്ത്രത്തും മാര്ജോസഫ്പുത്തന്വീട്ടിലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ചാവറയച്ചനെ സംബന്ധിച്ച്നിര്ണായക രേഖകളും അക്കാലത്തെ എഴത്തുകളും ലത്തീന്സഭാ നേതൃത്വത്തിന്റെ ശ്രദ്ധയില്പ്പെടുത്തുന്നതിനാണ്സീറോ മലബാര്സഭ നേതൃത്വം ശ്രമിച്ചത്‌. ഇക്കാര്യത്തില്ഇരു റീത്തുകളും തമ്മില്ആശയക്കുഴപ്പമോ ആശയഭിന്നതയോ അകല്ച്ചയോ ഉണ്ടാവരുതെന്ന കേരള കത്തോലിക്കാ മെത്രാന്സമിതിയുടെ ആഗ്രഹപ്രകാരമാണ്‌ ഇരു സഭാ നേതാക്കളും കൂടിക്കണ്ടതെന്ന്സഭാ വൃത്തങ്ങള്സൂചിപ്പിച്ചു.
ചാവറയച്ചനെ സംസ്കരിച്ച കൂനമ്മാവ്പള്ളി 1968 ല്അഗ്നിക്കിരയായപ്പോള്പലതും നഷ്ടപ്പെട്ട കൂട്ടത്തില്ചാവറയച്ചനെ സംബന്ധിച്ച നിര്ണായക രേഖകളും നഷ്ടമായിരുന്നു. നേരത്തെ, മലബാര്വികാരിയാതതിന്റെ കീഴിലായിരുന്ന കൂനമ്മാവ്പള്ളിയെ തൃശൂര്രൂപതയ്ക്ക്കീഴിലേക്കു മാറ്റുന്നതു സംബന്ധിച്ച്തര്ക്കം നിലനിന്നിരുന്നതിനാല്ഒരുവര്ഷത്തോളം പള്ളി അടച്ചിട്ട കാലയളവിലാണ്ചാവറയച്ചന്റെ ഭൗതീകാവശിഷ്ടങ്ങള്മാന്നാനത്തേക്കു കൊണ്ടുപോയതെന്ന വാദമാണ്ലത്തീന്സഭ ഉന്നയിച്ചിട്ടുള്ളത്‌.
ഇതിനാല്‍, ശാസ്ത്രീയ പരിശോധന കൂടാതെ പിന്നീടുണ്ടായ അവകാശവാദങ്ങളെ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ്ലത്തീന്സഭ. നാമകരണ നടപടിക്കായി കൂനമ്മാവിനെ വത്തിക്കാന്ഒരുപരിധിയില്കൂടുതല്ആശ്രയിച്ചിട്ടുമില്ല. വരാപ്പുഴ അതിരൂപത നേതൃത്വം ഇക്കാര്യത്തില്കൈക്കൊള്ളുന്ന നിലപാട്നിര്ണായകമാണ്‌. അക്കാരണത്താലാണ്മെത്രാന്മാരുടെ കൂടിക്കാഴ്ചയ്ക്ക്കളമൊരുങ്ങിയത്‌.
ഇതിനിടെ, ലത്തീന്ബിഷപ്പുമാര്ചാവറയച്ചനെ സംബന്ധിച്ച തങ്ങളുടെ അവകാശവാദങ്ങള്മാര്പ്പാപ്പയുടെ ശ്രദ്ധയില്പ്പെടുത്താന്ഒരുങ്ങുന്നുവന്നും സൂചനയുണ്ട്‌. വരാപ്പുഴ അതിരൂപതയാകട്ടെ വിശുദ്ധ പ്രഖ്യാപനത്തോടെ ആരംഭിക്കേണ്ട പ്രവര്ത്തനങ്ങള്ക്കായി വിപുലമായ കമ്മിറ്റി രൂപീകരിക്കാനും ഒരുങ്ങുന്നു.
രാജുപോള്
- See more at: http://www.mangalam.com/print-edition/keralam/194827#sthash.wqKp2Nu8

No comments:

Post a Comment