Translate

Friday, June 13, 2014

ചാവറയച്ചനെയും എവുപ്രാസ്യമ്മയെയും നവംബർ ‍ 23ന്വിശുദ്ധരായി പ്ര ഖ്യാപിക്കും

Story Dated: Friday, June 13, 2014 01:39
കോട്ടയം/ഒല്ലൂര്‍: വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ്ഏലിയാസച്ചനെയും വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയെയും നവംബര്‍ 23 ന്വിശുദ്ധയായി പ്രഖ്യാപിക്കും. ഇന്നലെ ഉച്ചയ്ക്ക്വത്തിക്കാനില്കര്ദ്ദിനാള്മാരുടെ സമ്മേളനത്തില്ഫ്രാന്സിസ്മാര്പാപ്പയാണ്ഇക്കാര്യം അറിയിച്ചത്‌. ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന അറിയിപ്പ്മാന്നാനത്ത്വിശ്വാസികള്എതിരേറ്റത്കൃതജ്ഞതാബലിയോടെയും സ്തോത്രഗീതാലാപനത്തോടെയുമാണ്‌. തീയതി പ്രഖ്യാപനം ഉച്ചകഴിഞ്ഞ്‌ 2.20ന്പോസ്റ്റുലേറ്റര്ഫാ. ചെറിയാന്തുണ്ടുപറമ്പില്റോമില്ിന്നു വൈസ്പോസ്റ്റുലേറ്റര്ഫാ. ജയിംസ്മഠത്തിക്കണ്ടത്തെ ഫോണില്അറിയിച്ചു. ഇതോടെ വിശ്വാസികളെ ഇക്കാര്യം അറിയിച്ച്കൃതജ്ഞതാബലിക്കു തുടക്കമായി. ഫാ. സെബാസ്റ്റ്യന്ചാമത്തറ മുഖ്യകാര്മികത്വം വഹിച്ചു. നാലായിരത്തോളം വിശ്വാസികളാണു വിശുദ്ധ കുര്ബാനയില്പങ്കുകൊണ്ടത്‌. തുടര്ന്ന്പ്രത്യേകമായ സ്തോത്രഗീതാലാപനവും നടന്നു. വിശുദ്ധ കുര്ബാനയ്ക്കു ശേഷം ഫാ. സെബാസ്റ്റ്യന്റെ കാര്മികത്വത്തില്നൊവേന സമര്പ്പണവുമുണ്ടായിരുന്നു. രാവിലെ മുതല്വിശ്വാസികള്ചാവറയച്ചന്റെ കബറിടത്തിങ്കല്പ്രാര്ഥിക്കാനെത്തി.
വത്തിക്കനില്നിന്നു നാമകരണ തീയതി സംബന്ധിച്ച ഔദ്യോഗിക ഡിക്രി എത്തിയ ശേഷം മാത്രമേ തുടര്നടപടി തീരുമാനിക്കൂ. നന്ദി സൂചകമായി ചാവറയച്ചന്റെ എണ്ണഛായാചിത്രം മാന്നാനം സെന്റ്ജോസഫ്സ്ട്രെയിനിംഗ്കോളജിലെ സന്തോഷ്ആശ്രമത്തിനു കൈമാറി. നാമകരണ തീയതി പ്രഖ്യാപിച്ചതോടെ മാന്നാനത്തേക്ക്ഇനി വിശ്വാസികളുടെ പ്രവാഹമുണ്ടാകും. 1805 ഫെബ്രുവരി 10 ന്ചാവറ കുര്യാക്കോസ്‌ - മറിയം ദമ്പതികളുടെ മകനായി കൈനകരിയില്ജനിച്ച ചാവറ കുര്യാക്കോസ്ഏലിയാസച്ചനെ 1986 ഫെബ്രുവരി എട്ടിനു കോട്ടയത്തു നടന്ന ചടങ്ങില്ജോണ്പോള്രണ്ടാമന്മാര്പാപ്പയാണു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്‌. ചാവറയച്ചനോടുള്ള ആദരസൂചകമായി 1987 ഡിസംബര്‍ 20ന്ഭാരതസര്ക്കാര്തപാല്സ്റ്റാമ്പിറക്കിയിരുന്നു.
2006 ല്വാഴ്ത്തപ്പെട്ട പദവിയിലേക്ക്ഉയര്ത്തിയ എവുപ്രാസ്യമ്മയെ കഴിഞ്ഞ ഏപ്രില്മൂന്നിനാണു വിശുദ്ധപദവിയിലേക്ക്ഉയര്ത്തുന്നതായി പ്രഖ്യാപനമുണ്ടായത്‌. അല്ഫോന്സമ്മയ്ക്കുശേഷം വിശുദ്ധപദവിയിലെത്തുന്ന എവുപ്രാസ്യമ്മയുടെ പ്രവര്ത്തനമേഖലയായിരുന്ന ഒല്ലൂരും ജന്മനാടായ കാട്ടൂരും ആഹ്ളാദത്തോടെയാണ്ഇന്നലെ അറിയിപ്പ്വരവേറ്റത്‌.

No comments:

Post a Comment