Translate

Friday, January 17, 2014

ഫ്രാന്‍സീസ് പാപ്പായും സഭാനവീകരണവും III

ഫ്രാന്‍സീസ് പാപ്പായുടെ 
സഭാനവീകരണ മാതൃകകള്‍ : 


(2014 ജനുവരി 11ന് കേരള കാത്തലിക് ഫെഡറേഷന്‍ സംഘടിപ്പിച്ച 'കെസിഎഫ് സെമിനാര്‍' ഇരിങ്ങാലക്കുട രൂപത കാരൂര്‍ സെന്റ് മേരീസ് റോസറി പള്ളി വികാരി ഫാ. ജോണ്‍ കവലക്കാട്ട് ഉദ്ഘാടനം ചെയ്തു. കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് ആന്റണി ചിറ്റാട്ടുകര അധ്യക്ഷത വഹിച്ച സെമിനാറില്‍ ജീവന്‍ ടിവി എക്‌സി. എഡിറ്റര്‍ പി.ജെ ആന്റണി, ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ആന്റോ കോക്കാട്ട്, കെസിഎഫ് ജനറല്‍ സെക്രട്ടറി വി.കെ. ജോയ്, കൊരട്ടി കാത്തലിക് റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡണ്ട് വി.സി. ദേവസി, ശ്രീമതി. ആനീസ് ജോസ്, വര്‍ഗ്ഗീസ് കാച്ചപ്പിള്ളി, ഡോ. ലാസര്‍ തേര്‍മഠം, ജോസ് മണലില്‍, വി.ടി. തോമാസ്, രാജു ജോണ്‍, ആന്റണി നെടുംപറമ്പില്‍, സി.കെ. ജോണ്‍സന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.)


സെമിനാറില്‍ തലോര്‍ ഉണ്ണിമിശിഹാ ഇടവക മുന്‍ വികാരി 

ഫാ. ഡേവീസ് കാച്ചപ്പിള്ളി 

അവതരിപ്പിച്ച പ്രബന്ധം ഭാഗം III


1. സ്ഥാനാരോഹണത്തിനുശേഷം വിശ്വാസികളുടെ ആദ്യ കൂടികാഴ്ചയില്‍ അദ്ദേഹത്തിന്റെ വാക്കും ശൈലിയും ഇപ്രകാരം : ഞാനൊരു പാപിയാണ്, നിങ്ങല്‍ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞ് ജനത്തിനു മുന്‍പാകെ തലകുനിച്ച് ജനത്തിന്റെ പ്രാര്‍ത്ഥനകളും ദൈവാനുഗ്രഹവും സ്വീകരിച്ചു.
2. ആഢംബരമായ വത്തിക്കാന്‍ കൊട്ടാരത്തില്‍ താമസിക്കാതെ, കര്‍ദിനാള്‍മാരും, മെത്രാന്‍മാരും,വൈദികരും താമസിക്കുന്ന ഭവനത്തിലേക്ക് മാര്‍പാപ്പ താമസം മാറ്റി.
3. ആര്‍ച്ച് ബിഷപ്പായിരുന്ന അവസരത്തില്‍ ദരിദ്രയായ ഒരു വിധവയുടെ അപേക്ഷ പരിഗണിച്ച്, കാനോന്‍നിയമത്തിന്റെ തടസ്സത്തിലും സാമ്പത്തിക പരാധീനതയിലും തന്റെ ഏഴ് മക്കളുടെ മാമോദീസ നടത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍, ആര്‍ച്ച് ബിഷപ്പ് വിധവയുടെ ഏഴ് മക്കള്‍ക്കും മാമോദീസ നല്‍കുകയും തുടര്‍ന്ന് ആര്‍ച്ച് ബിഷപ്പ് അവര്‍ക്ക് വിരുന്നു നല്‍കുകയും ചെയ്തു. ഇതേ പറ്റി മാര്‍പാപ്പ പറയുന്നത് ഇപ്രകാരം : 'കാനോന്‍ നിയമത്തിന്റെ അവസാന കാനോന്‍ ആത്മരക്ഷ എന്നതാണ്''
4. കര്‍ദിനാള്‍ ആയിരി ക്കുമ്പോള്‍ ദരിദ്രര്‍ താമസിച്ചിരുന്ന ചേരി പ്രദേശങ്ങളില്‍ ചെന്ന് അവരുമായി സൗഹൃദബന്ധം പുലര്‍ത്തിയിരുന്നു.
5. മാധ്യമങ്ങളിലൂടെ പ്രശസ്തനാകാന്‍ ആഗ്രഹിക്കാതെ, അവയില്‍ നിന്ന് അകന്നു നില്‍ക്കുകയും അജപാലന ശ്രുശ്രൂഷകള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്തുകൊണ്ടിരുന്ന കര്‍ദിനാളായിരുന്നു നമ്മുടെ പാപ്പ.
6. പേഴ്‌സണല്‍ സെക്രട്ടറിയും സല്‍ക്കാര ശുശ്രൂഷിയും ആവശ്യമില്ലെന്ന് പറഞ്ഞ് അവരുടെ ജോലികള്‍ സ്വന്തമായി ചെയ്തിരുന്ന കര്‍ദിനാള്‍.
7. മാര്‍പാപ്പയുടെ പൊതു സന്ദര്‍ശനാവസരത്തില്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ട ബുദ്ധിമാന്ദ്യമുള്ള ചെറുപ്പക്കാരനേയും ശാരീരിക രോഗത്താല്‍ മുഖം വികൃതമാക്കപ്പെട്ട മനുഷ്യനേയും സ്‌നേഹപൂര്‍വ്വം ആലിംഗനം ചെയ്ത മാര്‍പാപ്പ.
8. യൂറോപ്പിലെ എല്ലാ മനുഷ്യരും അവധിക്കാലം ചെലവഴിക്കുന്നതുപ്പോലെ, പരമ്പരാഗതമായി എല്ലാ മാര്‍പാപ്പമാര്‍ക്കും അനുവദിച്ചിരുന്ന അവധിക്കാലം തനിക്കു വേണ്ട എന്ന് മാര്‍പാപ്പ പ്രഖ്യാപിച്ചു.
9. മിലാനില്‍ നിന്ന് മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ 250 കുട്ടികള്‍ വരുന്നുണ്ടെന്നറിഞ്ഞ്, മാര്‍പാപ്പ റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് കുട്ടികളെ സ്വീകരിച്ച് വത്തിക്കാനിലേക്ക് കൂട്ടികൊണ്ടു പോന്നു.
10. കുര്‍ബാന ചൊല്ലുന്ന കപ്പേളയിലും ഭക്ഷണ മുറിയിലും തനിക്ക് പ്രത്യേക ഇരിപ്പിടം വേണ്ട എന്ന് പറയുകയും ഓരോ ദിവസവും വ്യത്യസ്ത ഇരിപ്പിടങ്ങളില്‍ സാധാരണക്കാരെപ്പോലെ കഴിയുകയും ചെയ്യുന്നു.
11. തനിക്ക് ഭക്ഷണം വിളമ്പിത്തരാന്‍ സഹായികളാരും വേണ്ട എന്നു പറഞ്ഞ് സ്വയം ഭക്ഷണം കഴിക്കുകയും പാത്രങ്ങള്‍ സ്വയം കഴുകി വയ്ക്കുകയും ചെയ്യുന്നു.
12. തന്റെ താമസമുറിയുടെ വാതില്‍ക്കല്‍ നില്‍ക്കുന്ന സ്വിസ് ഗാര്‍ഡുകള്‍ക്ക് മാര്‍പാപ്പ ഭക്ഷണം കൊണ്ടുപ്പോയി കൊടുത്തത് പത്രത്തില്‍ വായിച്ചു.
13. കര്‍ദിനാള്‍മാരെ ജീവിതലാളിത്യം പഠിപ്പിക്കാനായി, വത്തിക്കാന്‍ ബാങ്കിന്റെ ചുമതല വഹിക്കുന്ന അഞ്ച്കര്‍ദിനാള്‍മാര്‍ക്ക് ഇന്നോളം നല്‍കി വന്നിരുന്ന അധിക ശബളം ഇല്ലാതാക്കി.
14. വത്തിക്കാനിലെ ഒരു കര്‍ദിനാളിനെയും ജര്‍മ്മനിയില്‍ പണം ദുര്‍വിനിയോഗം ചെയ്ത ഒരു മെത്രാനെയും തല്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കുക ഉണ്ടായി.
15. ഇന്ത്യയിലെ നാല് മെത്രാന്‍മാര്‍ക്ക് വിവിധ കാരണങ്ങളാല്‍ 
മാര്‍പാപ്പ താക്കീത് നല്‍കിയെന്ന് പത്രത്തില്‍ വാര്‍ത്തയുണ്ടായി.
(തുടരും)

No comments:

Post a Comment