Translate

Wednesday, October 10, 2012

ഇതാണ് നമ്മുടെ പാപവും മുന്‍ജന്മ പാപവും

സാക്കിന്റെ പ്രൌഡഗംഭീരമായ ഭക്തിയും പരിതസ്ഥിതിയും ലേഖനം മനസിനെ സ്പര്‍ശിക്കുന്നതായിരുന്നു. ഭൂമിയെ മലിനമാക്കുന്നതു ഭാവി തലമുറയോട് ചെയ്യുന്ന അനീതിതന്നെയാണ്. രാജ്യത്തിലെ ഓരോ പൌരനേയും  ചുറ്റുമുള്ള ലോകം എങ്ങനെ പരിരക്ഷിക്കണമെന്ന്  ബോധ്യപ്പെടുത്തെണ്ടതു സാമൂഹ്യ കാഴ്ചപ്പാടുള്ള ഓരോരുത്തരുടെയും ചുമതലയാണ്. ഭൂമിയും ആകാശവും വായുവും വെള്ളവും സസ്യാദികളും മൊത്തം പ്രകൃതി തന്നെയും മനുഷ്യന്‍ വിഷം നിറച്ചിരിക്കുകയാണ്.  അനേക പക്ഷി മ്രുഗാദികള്‍ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി. ഇന്നും  നശിച്ചുകൊണ്ടിരിക്കുന്നു. ഇതാണ് നമ്മുടെ പാപവും മുന്‍ജന്മ പാപവും. ഇതിനു ബലിയാടാകുന്നതും ഇന്നത്തെ കുഞ്ഞുങ്ങളും ജനിക്കാനിരിക്കുന്ന തലമുറകളും.

പന്ത്രണ്ടു വയസ്സുള്ള ഒരു കുട്ടിയുടെ പരിതസ്തിയെപ്പറ്റി യൂ ട്യൂബിലെ United nations ല്‍ ചെയ്ത പ്രസംഗം അല്‍മായ ശബ്ദത്തില്‍ ചേര്‍ക്കുന്നു. നമ്മുടെ കുട്ടികള്‍ക്കും ഇത് പ്രചോദനമാകട്ടെ.
--------------------------------------------------------------------------------------------------

ആറുമിനിട്ടു ലോകത്തെ ശാന്തമാക്കിയ പന്ത്രണ്ടു വയസ്സുകാരി ഒരു മിടുക്കി പെണ്‍കുട്ടിയുടെ പ്രസംഗം മലയാളത്തില്‍ അപൂര്‍ണ്ണമായി വിവര്‍ത്തനം ചെയ്തത്  താഴെ കൊടുക്കുന്നു. 


"എന്റെ പേര് Severn Suzuki, ഞാന്‍ പരിതസ്ഥിതിയെ സംബന്ധിച്ചുള്ള കുട്ടികളുടെ സംഘടനയിലെ ഒരു  അംഗം.  മാറ്റത്തിനുവേണ്ടി മുറവിളികൂട്ടുന്ന പത്തും പന്ത്രണ്ടും വയസ്സുള്ള  കുട്ടികളുടെ ഒരു സംഘത്തില്‍ ഞാനും ഉണ്ട്. ഇവിടെ വരാനും ഈ പരിപാടിയില്‍ പങ്കു ചേരുവാനും വേണ്ടത്ര പണം സമാഹരിച്ചതും ഞങ്ങള്‍ തന്നെ.  5000 മൈലുകള്‍ക്കപ്പുറത്തുനിന്നും ഇവിടെ  ഞങ്ങള്‍ എത്തിയത് പ്രകൃതിയിലെ  വിഭവങ്ങള്‍ ദുരുപയോഗപ്പെടുത്തരുതെന്നുള്ള സന്ദേശവുമായിട്ടാണ്. 
രഹസ്യമായി മറ്റു യാതൊരു കാര്യ നിര്‍വഹണവും ഞങ്ങള്‍ക്കില്ല. ഞങ്ങളുടെ ലക്‌ഷ്യം നല്ല ഒരു നാളേക്ക് വേണ്ടി പൊരുതുകയെന്നുള്ളതാണ്.
 
എന്റെ ഭാവിക്കായി ഞാന്‍ വെല്ലുവിളികളെ നേരിടുന്നു.  എന്റെ ഭാവി നഷ്ടപ്പെടുന്നത് ഒരുവന്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നതു പോലെയല്ല. സ്റ്റോക്ക്മാര്‍ക്കറ്റു താഴെ വീഴുന്നതുപോലെയല്ല. എന്റെ ഈ ദൌത്യം വരുവാനിരിക്കുന്ന നാളെയുടെ തലമുറകള്‍ക്കുവേണ്ടിയാണ്. ലോകമാകമാനമുള്ള വിശക്കുന്ന കുഞ്ഞുങ്ങള്‍ക്കായി ഞാന്‍ സംസാരിക്കുന്നു. ഭൂമുഖത്ത് ജീവന്‍ നശിക്കുന്ന കോടാനുകോടി പക്ഷി മൃഗാദികളിലും അതീവ ദുഖിതയാണ്. അവര്‍ക്ക് പാര്‍ക്കാന്‍ മറ്റൊരിടവും ഇല്ല. വരണ്ടു കിടക്കുന്ന മരുഭൂമിയില്‍ ഇനി അവറ്റകള്‍ക്ക് മേയാന്‍ സ്ഥലമില്ല. സൂര്യതാപം ഏല്‍ക്കാന്‍ പോലും ഞാന്‍ ഭയപ്പെടുന്നു. പ്രകൃതിയിലെ വായു ശ്വസിക്കുവാനും  ഭയപ്പെടുന്നു. എവിടെയാണ് വിഷമയമുള്ള രാസ വായുവെന്നും എനിക്കറിയത്തില്ല.

ഈ ചെറുപ്രായത്തില്‍ തന്നെ എന്റെ നാടായ വാങ്കോവാറില്‍ അച്ചനുമൊത്തു മീന്‍പിടിക്കുവാന്‍ ഞാന്‍ പുഴയില്‍ പോവുമായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് പുഴയില്‍നിന്നു പിടിച്ച ഒരു മത്സ്യത്തില്‍ ക്യാന്‍സര്‍ കണ്ടു.  പക്ഷിമൃഗാദികളും വൃഷങ്ങളും ഔഷധച്ചെടികളും ഭൂമുഖത്തു നിന്ന് എന്നന്നേക്കുമായ വംശനാശത്തിലെക്കെന്നു ഇന്നു നാം കേള്‍ക്കുന്നു.എനിക്കു ചുറ്റുമുള്ള ഈ കൊച്ചു ജീവിതത്തില്തന്നെ  വന്യമൃഗാദികളും കാടുകളും കാട്ടാറുകളും പൂക്കളും പൂമ്പാറ്റകളും ഓണതുമ്പികളും വര്‍ണ്ണ പകിട്ടാര്‍ന്ന പക്ഷികളും ഉണ്ടെന്നു അറിയുന്നു. എന്നാല്‍ നാളത്തെ എന്റെ കുഞ്ഞുങ്ങള്‍ക്കോ അവരുടെ കുഞ്ഞുങ്ങള്‍ക്കോ പ്രകൃതിയുടെ ഈ മനോഹാരിതയെ ദര്‍ശിക്കുവാന്‍ കഴിയുമോ!!! നാളെയുടെ വിസ്മയ ലോകത്തില്‍ ജീവനില്‍ ബാക്കിയെന്തുണ്ടെന്ന് ആരറിയുന്നു.?

എന്റെ പ്രായത്തില്‍ നിങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ എനിക്കുള്ള ഇന്നത്തെ ദുഃഖം നിങ്ങള്‍ക്കന്നുണ്ടായിരുന്നുവോ? കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ഭൂമിക്കു വരുന്ന ഈ വംശനാശത്തെപ്പറ്റി ബോധവാന്‍മാരായിരിക്കണം. ഓരോരുത്തരും ചിന്തിക്കണം. ഇതിനുള്ള പ്രശ്നപരിഹാരം കാണണം. ഇന്നു ഞാന്‍ ഒരു കൊച്ചുകുട്ടിയാണ്. ഇന്നു പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ എന്റെ മനസ്സില്‍ ഒന്നുമില്ല. 

പ്രകൃതിയുടെ ഈ ദുഖത്തില്‍ ശ്വാശതമായ ഒരു പരിഹാരം കാണുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഇന്നു മനസിലാക്കുക, കഴിഞ്ഞതിനെ നിങ്ങള്ക്ക് തിരുത്തുവാന്‍ സാധിക്കുകയില്ല. ഒഴുകിയിരുന്ന കാട്ടാറിനെ തിരിയെ കൊണ്ടുവരുവാനും നിങ്ങള്‍ക്കറിയത്തില്ല. വംശനാശം വന്ന പക്ഷിമൃഗാദികള്‍ക്ക് പുതുജീവന്‍ നല്‍കുവാനും നിങ്ങള്‍ക്ക് സാധ്യമല്ല. ഒരിക്കല്‍ വനാന്തരങ്ങളായിരുന്ന മരുഭൂമികള്‍ പൂര്‍വ്വസ്ഥിതിയില്‍ ആക്കുവാന്‍ സാധിക്കുമോ? പ്രശ്നങ്ങള്‍ക്ക് പരിഹാരം നിങ്ങള്‍ക്കറിയത്തില്ലെങ്കില്‍  പ്രകൃതിയെ  നശിപ്പിക്കുന്നതെങ്കിലും അവസാനിപ്പിക്കൂ. 

ഒരുപക്ഷെ  ഇവിടെ ആഗതരായിരിക്കുന്ന നിങ്ങള്‍ സ്വന്തം  രാജ്യത്തെ പ്രതിനിധികരിക്കുന്ന നയതന്ത്രജ്ഞരായിരിക്കാം. ഒരു വ്യവസായിയോ  സംഘാടകരോ, വാര്‍ത്താലേഖകരോ, രാഷ്ട്രീയപ്രവര്‍ത്തകരോ ആയിരിക്കാം.  യഥാര്‍ഥത്തില്‍ നിങ്ങള്‍ അപ്പന്മാരും അമ്മമാരും സഹോദര സഹോദരികളും അങ്കിള്‍മാരും ആന്റിമാരുമൊക്കെയായിരിക്കാം.എന്നാല്‍ നിങ്ങളും എന്നെപ്പോലെ മാതാപിതാക്കളുടെ മക്കളാണ്. നിങ്ങളില്‍ പലര്‍ക്കും മക്കളും കാണാം.  ഒരു കൊച്ചുകുട്ടിയായ ഞാനും നിങ്ങളും  ഒരേ കുടുംബത്തിലെ അംഗങ്ങള്‍ ആണ്.എങ്കിലും നാം മുപ്പതു മില്ല്യന്‍ ജീവന്റെ വംശമായ   കുടുംബത്തിന്റെ ശക്തിയേറിയ ഭാഗമെന്നുറിയാം.

നമ്മള്‍ തിരഞ്ഞെടുത്ത സര്‍ക്കാരുകള്‍ ഒരിക്കലും മാറ്റങ്ങള്‍ക്കായി പിന്നിലേക്ക്‌ ചിന്തിക്കുകയില്ല. ഞാന്‍ ഏകമായ ഈ ലോകത്തിലെ ഒരേ ലക്ഷ്യത്തോടെ മുമ്പോട്ട്‌ ചലിക്കുന്ന ഒരു ചെറുകുട്ടി മാത്രം. എന്റെ കൊച്ചു  ലോകത്തില്‍നിന്നു നിങ്ങള്‍ ഉള്‍പ്പെട്ട വലിയ  ലോകത്തോട്‌ 
ഒരേ ലക്ഷ്യത്തോടെ ഏകമായ മനസ്സോടെ സംസാരിക്കുവാനും ഞാന്‍ ഭയപ്പെടുന്നില്ല. എന്റെ രാജ്യത്ത് മനുഷ്യന്‍ വാങ്ങിക്കുക, കളയുക മുതലായ പാഴായ ആഡംബര ചിലവുകളില്‍ക്കൂടി സ്വാര്‍ത്ഥതാത്പര്യങ്ങളോടെ  സമ്പത്ത് ധൂര്‍ത്തടിക്കുന്നതു കാണാം.

സാമ്പത്തികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന എന്റെ രാജ്യം വിഭവങ്ങള്‍ പാഴാക്കി കളഞ്ഞാലും സമൂഹത്തില്‍ താഴെക്കിടയില്‍ കഴിയുന്നവരെ സഹായിക്കുകയില്ല. കാനഡായില്‍ ജനിച്ച ഞാന്‍ ഭാഗ്യവതിയാണ്. അവിടെ പ്രകൃതി അനുഗ്രഹിച്ചു ശുദ്ധജലം ധാരാളം, പാര്‍പ്പിടവും ഭക്ഷണവും കമ്പ്യൂട്ടറും, ടെലിവിഷനും കാറും ജനത്തിനുണ്ട്. 

രണ്ടു ദിവസംമുമ്പ് ബ്രസീലില്‍വെച്ച് ഒരു കുട്ടി തെരുവില്‍ ജീവിക്കുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി. ആ കുട്ടി പറഞ്ഞത് ഇങ്ങനെയാണ് "ഞാന്‍ ധനികയായി ജനിച്ചിരുന്നുവെങ്കില്‍ എന്നു ആഗ്രഹിച്ചു പോവുന്നു.എങ്കില്  എല്ലാ ദരിദ്രകുഞ്ഞുങ്ങള്‍ക്കും ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും, സ്നേഹവും വാത്സല്ല്യവും ഞാന്‍ കൊടുക്കുമായിരുന്നു.

യാതൊന്നുമില്ലാത്ത തെരുവിലെ ഒരു കുഞ്ഞ് തനിക്കുള്ളത് പങ്കുവെക്കാന്‍ തയ്യാറാണെങ്കില്‍ എല്ലാം സുഭഷിതമായി അനുഭവിക്കുന്ന നമ്മള്‍ എന്തുകൊണ്ട് സ്വാര്‍ഥരാകുന്നു. വികാരങ്ങളില്‍ അടിമപ്പെട്ടു എനിക്കു  മനസ്സിനെ, ചിന്തകളെ നിയന്ത്രിക്കുവാന്‍ സാധിക്കുന്നില്ല. എന്റേ മാത്രം പ്രായമുള്ള ഒരു കുട്ടിയുടെ കരളലിയിക്കുന്ന കഥയാണിത്.

നമ്മള്‍ ജനിക്കുന്നതു എവിടെയെന്നനുസരിച്ചു നമ്മില്‍തന്നെ ബൃഹത്തായ അന്തരങ്ങള്‍ ഉണ്ട്. ഞാന്‍ ഒരു വികലാംഗ ആയിരിക്കാം. ഒരുപക്ഷെ സോമാലിയയില്‍ വിശക്കുന്ന വയറുമായി ജനിച്ചേക്കാം,മിഡില്‍ഈസ്റ്റ് രാജ്യങ്ങളിലെ യുദ്ധഭൂമിയില്‍ തടവറക്കുള്ളിലെ ഒരു ബലിയാടായേനെ.
അല്ലെങ്കില്‍ ഇന്ത്യയിലെ കുടിലില്‍ ജനിച്ച ഭിക്ഷ തേടുന്ന ഒരുവള്‍ ആയേനെ.

എല്ലാം തിരിച്ചറിയുവാന്‍ ഞാന്‍ ഒരു കൊച്ചു കുട്ടിയാണെങ്കിലും ചിന്തിക്കുക, യുദ്ധത്തിനായി മനുഷ്യജാതിയെ കൊന്നൊടുക്കി രാജ്യങ്ങള്‍ ധനം ദുര്‍വിനിയോഗം ചെയ്യുന്നു.  പ്രകൃതിയുടെ ദുരിതങ്ങളെ പഠിക്കുവാന്‍, പരിതസ്ഥിതികളെ സംരക്ഷിക്കുവാന്‍ ഇവര്‍ പണം ചിലവാക്കിയിരുന്നുവെങ്കില്‍, ദാരിദ്ര്യം ഉന്മൂലനം ചെയ്യുവാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ ഈ ലോകം എന്തു സുന്ദരമാകുമായിരുന്നു.

സ്കൂളില്‍ കുഞ്ഞുക്ലാസ്സുകളിലും അധ്യാപകര്‍ നാം മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുന്നു.  വഴക്കുണ്ടാക്കരുതെന്നു ഞങ്ങളെ ഉപദേശിക്കുന്നു. മുതിര്‍ന്നവരെ ബഹുമാനിക്കണമെന്നും സാരോപദേശം ഉണ്ട്. തീര്‍ന്നില്ല, അടുക്കും ചിട്ടയുമുള്ള ജീവിതമായിരിക്കണം, താറുമാറായ ജീവിതം ആയിരിക്കരുത്, മറ്റു ജീവജാലങ്ങളെ ഉപദ്രവിക്കരുതെന്നെല്ലാം പഠിപ്പിക്കുന്നു. സ്വാര്ധതയില്ലാതെ സ്വന്തമായതെല്ലാം പങ്കു വെക്കണമെന്നും പറയും.

നിങ്ങള്‍ ചെയ്യാത്ത ഇത്തരം കാര്യങ്ങള്‍ ചെയ്യണമെന്നു
നിങ്ങള്‍ എന്തിനു ഞങ്ങളെ ഉപദേശിക്കുന്നു? ഈ മഹാ സമ്മേളനത്തില്‍ പങ്കുചേര്‍ന്ന ദിനം നിങ്ങള്‍ മറക്കരുത്. നിങ്ങള്‍ കുഞ്ഞുങ്ങള്‍ക്കായി ചെയ്യുക, ഞങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളാണ്. ഏതുതരം  ലോകത്തിലാണ് നിങ്ങള്‍ ജീവിച്ചതെന്നും ചിന്തിക്കുക. എല്ലാ മാതാപിതാക്കളും പറയും അവര്‍ ചെയ്യുന്നതെല്ലാം ശരി. എന്നാല്‍ ഇത് ലോകാവസാനമൊന്നുമല്ല. ഞങ്ങളാല്‍ കഴിയുന്നത്‌ ഞങ്ങള്‍ ചെയ്യുന്നുണ്ട്.

എന്നാല്‍ ഇന്നുമുതല്‍ നിങ്ങള്ക്ക് ഞങ്ങളോട് അങ്ങനെ പറയുവാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ഞങ്ങള്‍ നിങ്ങളുടെ ജീവിതത്തിലെ സര്‍വ്വവിധ പരിഗണനകളോടെയുള്ള ബന്ധിപ്പിക്കുന്ന കണ്ണികള്‍ അല്ലെ?  എന്റെ അച്ഛന്‍ പറയും, നീ ചെയ്യേണ്ട കടമകള്‍ ചെയ്യൂ? നീ പറയുന്നതല്ല ശരി. വാസ്തവത്തില്‍ ഇന്ന് രാത്രി ഞാന്‍ കരയുകയായിരുന്നു. അച്ഛന്‍ ഇപ്പോഴും പറയുന്നു ഞങ്ങളെ സ്നേഹിക്കുന്നുവെന്ന്, എന്നാല്‍ ദയവായി സ്വന്തം പ്രവര്‍ത്തിയില്‍ക്കൂടി  മാറ്റങ്ങളെ പ്രതിഫലിപ്പിച്ചു സ്നേഹം പ്രകടിപ്പിക്കൂ. ഞങ്ങള്‍ വസിക്കുന്ന പ്രകൃതിയോടു നീതി കാണിച്ചാലും." 

No comments:

Post a Comment