Translate

Friday, August 3, 2012

തലൂര്‍ ഇടവക പ്രശ്നവും മെത്രാനധികാരവും


1977 -ല്മാര്ജോസഫ് കുണ്ടുകുളം തലൂരിലെ കത്തോലിക്കാ വിശ്വാസികളുടെ ആദ്ധ്യാന്മിക നന്മയെ ലക്ഷ്യമാക്കി വിശ്വാസികള്ആവശ്യപ്പെട്ടതനുസരിച്ചും സഭാനിയമങ്ങള്പാലിച്ചുകൊണ്ടും ഇടവകയുടെ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ആലോചിച്ചുകൊണ്ടും CMI സന്ന്യാസ സഭാ അധിക്രുതരുമായി കരാര്എഴുതിയും സ്ഥാപിച്ചതാണ് തലൂര്ഉണ്ണിമിശിഹാ ഇടവക. ഇടവക സ്ഥാപനത്തിനുശേഷം 33 വര്ഷം ഇടവക കൂട്ടായ്മ്മയായി കഴിഞ്ഞിരുന്നു.

2009 -ല്മാര്കുണ്ടുകുളത്തിന്റെ പിന്ഗാമി മാര്. താഴത്ത് ഏകപക്ഷിയമായി തലൂര് ഇടവക ആശ്രമ ദേവാലയാത്തില്നിന്നു മാറ്റി. ഇടവക വിശ്വാസികളുമായി അദ്ദേഹം ആലോചിച്ചിട്ടില്ലന്നാണറിവ്.സഭാ നിയമങ്ങളും റുപതാ നിയമങ്ങളും ഇടവക പ്രവര്ത്തന നടപടി ക്രമങ്ങളും ആശ്രമ കരാറും അദ്ദേഹം പാലിക്കാതെയാണ് ഇടവകമാറ്റം. ത്രിശുര് രൂപതാ അധികാരിയുടെ തറ്റേടം കാണിക്കലും മുഷ്ക്കും സഭയില്ഇന്നും ഇന്നലേയും തുടങ്ങിയതല്ല.

വിശ്വാസികളെ വെറും അടിമകളായിട്ടാണ് സഭയുടെ അധികാരവര്ഗം കാണുന്നത്. രൂപതയുടെ അധികാരത്തിന്റെ താക്കോല്കൈയില്ഉള്ളിടത്തോളം കാലം വലിയമെത്രാപ്പൊലീത്തായെപ്പോലും പേടിക്കാനില്ലന്നു അദ്ദേഹത്തിനറിയാം.അധികാരാഹങ്കാരം കേറി മത്തുപിടിച്ചാല്എന്തുച്ചെയും! കാനോന്നിയമമനുസരിച്ച് ഒരു മെത്രാന്തന്റ്റെ രൂപതയുടെ നിയമ നിര്മ്മാതാവും നിയമ വ്യാഖ്യാതാവും നിയമ നിര്വാഹകനുമായി സ്വതന്ത്രമായി ഭരിക്കുന്നു. ഇത്രയും വലിയ അധികാരമുള്ളപ്പോള്അദ്ദേഹം എന്തിനു വലിയമാത്രാപ്പോലിത്തയെ പേടിക്കണം; സിനഡിനെ പേടിക്കണം?


ഇടവക മാറ്റി എന്നതുതന്നെയല്ലാ പ്രശ്നം. നസ്രാണി കത്തോലിക്കരായ നമ്മുടെ പൂര്വികര്ഒരു മെത്രാനെ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയുന്ന തീരുമാനം മലങ്കരപ്പള്ളിയുടെ മഹായോഗമായിരുന്നു (പാറേമ്മാക്കള്ഗോവര്ണദോരുടെ വര്ത്തമാനപ്പുസ്തകം കാണുക) എടുത്തിരുന്നത്. പാരമ്പര്യങ്ങളെ എല്ലാം നശിപ്പിച്ചു സഭാധികാരികളാണ് ഇന്ന് മെത്രാനെ നിയമിക്കുന്നത്. യഥാര്ത്ഥത്തില്ഓരോ രൂപതയിലെയും വൈദീകരും സന്ന്യസ്തരും വിശ്വാസികളും കൂടിവേണം അവരുടെ മെത്രാനെ തെരഞ്ഞെടുക്കാന്‍. എങ്കില് മെത്രാന് ഇടവകകളോടും രൂപതയോടും കൂറുകാണും; അല്ലെകില്റോമിനോടായിരിക്കും.

സഭയില്കാര്യമായ മാറ്റങ്ങള്സംഭവിച്ചേ തീരു.

2 comments:

  1. ആണ്ട്രൂസ് താഴത്ത് തിരുമേനിയുടെ അസൂയ എന്ന മഹാരോഗം കൊണ്ട് തലോര്‍പള്ളിയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കൂട്ടയടികള്‍ നടന്നുകൊണ്ടിരിക്കുന്നു. ദരിദ്രപള്ളിയായിരുന്ന
    തലോരിനെ സമ്പന്നയാണെന്ന് കണ്ടമുതലാണ് ആണ്ട്രൂസ് താഴത്തച്ചനു പ്രശ്നം തുടങ്ങിയത്.

    മുന്നൂറില്‍ താഴെയുണ്ടായിരുന്ന ഇടവകയില്‍ ഇന്ന് 1500 ഇടവക കുടുംബങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു. ഒരു നാട്ടില്‍ ബിഷപ്പ് തീരുമാനിച്ചാല്‍ പത്തു ആളുകളെ പിടിക്കുവാന്‍ പ്രയാസ്സമില്ല. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. ഈ ഗുണ്ടാകള്‍ ദൈനംദിനം ആശ്രമ അനുഭാവമുള്ള അല്മായരെയും ആശ്രമപുരോഹിതരെയും നിരന്തരം ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുന്നതും തലോര്‍ പ്രശ്നം ഗുരുതരമാക്കുന്നു. യാക്കോബ് സഭയില്‍ ഉള്ള ഉള്പ്പോരുകളെക്കാള്‍ ശക്തമായ വഴക്കു ഇന്നു കൂടുതലും കത്തോലികാ പള്ളികളില്‍ ആണ്.

    ആണ്ട്രൂസ് താഴത്ത് വന്നതില്‍ പിന്നീട് അടിയുണ്ടാവാത്ത ഇടവകകള്‍ തൃശ്ശൂര്‍രൂപതയില്‍ ഇല്ലെന്നും അറിയുന്നു. അച്ചന്മാരോട് പൊതുവേ ബഹുമാനം കുറഞ്ഞ നാടാണ് തൃശൂര്‍. ഒരു പക്ഷെ ജനങ്ങളോടുള്ള ഇവരുടെ പെരുമാറ്റദോഷം ആയിരിക്കാം.

    ഭൂരിഭാഗം കത്തോലിക്കരും ഹൈജിനിക്കല്ലാത്ത ഇവരുടെ മോതിരം മുത്താന്‍ ആഗ്രഹിക്കാത്തവര്
    ആണെന്നും ഇവര്‍ ചിന്തിക്കുന്നില്ല സീറോ മലബാര്‍ മെത്രാനെ കണ്ടു മുട്ടിയാല്‍ ആദ്യം കാണുന്നത്
    പട്ടികള്‍ വാലാട്ടുന്നതുപോലെ മുത്തുവാന്‍ മെത്രാന്‍ കൈ നീട്ടികൊണ്ട് വരുന്നതാണ്. കൊച്ചു കന്യാസ്ത്രികള്‍ക്കും ഓരോ മോതിരം പണിതു കൊടുക്കരുതോ. സമൂഹത്തില്‍ ബഹുമാനം അവര്‍ക്കും വേണ്ടേ?

    തലോര്‍പള്ളി പ്രശ്നം ആദ്യം വന്നുതു മെത്രാന്റെ ഗുണ്ടകള്‍ ആശ്രമത്തില്‍നിന്ന് വേര്‍പ്പെട്ടു സ്വതന്ത്രമായ ഒരു പള്ളി ആവശ്യപ്പെട്ടു കൊണ്ടായിരുന്നു. അരമനയിലെ കുബുദ്ധികളായ ചിലരില്‍ നിന്നും സ്ഥാപിത താല്പ്പര്യക്കാരില്‍ നിന്നും ആണ്ട്രൂസ് മേത്രാനില്‍ നിന്നും വന്ന ഒരു ഗൂഡാലോചന ആയിരുന്നു തലോര്‍ പ്രശ്നത്തിനു നിദാനമായതും. പിന്നീടു 2007 മുതല്‍ ഇവിടെ ഒരു ഗുണ്ടാ വിളയാട്ടമാണ്. മെത്രാനെ ആരാധിക്കുന്നവരായ
    വായനക്കാര്‍ തന്നെ ഈ നികൃഷ്ട ജീവിയുടെ പ്രവര്‍ത്തനങ്ങള്‍ ഒന്നു വിലയിരുത്തൂ!!!

    1. 2007 അരമനയില്‍ നിന്ന് അയച്ച ഗുണ്ടാകളും പള്ളി പരിസരത്തുള്ളവരുമോത്തു ബഹുമാനപ്പെട്ട ഡേവിഡ് കാച്ചപ്പള്ളി അച്ചനെ പള്ളിയില്‍നിന്നും അസഭ്യവാക്കുകള്‍ പ്രയോഗിച്ചു പുറത്താക്കി തടഞ്ഞുവെച്ചു.

    2. 2008ല്‍ സഹവികാരി ആന്റണി കരാട്ടില്‍ അച്ചനെ പാരിഷ് ഒപ്പീസ്സില്‍നിന്നും എടാപോടാ എന്നു വിളിച്ചു പുറത്താക്കി. ആണ്ട്രൂസ് താഴത്തിന്റെ മൌനാനുവാദവും ഇതിനു പിന്നില്‍ ഉണ്ടായിരുന്നു.

    3. രാണ്ടായിരത്തി എട്ടു ആ വര്ഷം തന്നെ ബിഷപ്പ് തൃശൂര്‍നിന്നും തലോരില്‍ ഗുണ്ടകളെ അയക്കുകയും പള്ളിയുടെ അനേക രേഖകള്‍ നശിപ്പിക്കുകയും ചെയ്തു.

    4.തീര്‍ഥയാത്രക്കിറങ്ങിയ ആശ്രമം വികാരിയച്ചനെ ചീത്ത വിളിക്കുകയും പോലീസ് ഇടപെടുകയും ചെയ്തു. ഈ സമയമെല്ലാം വീണയും വായിച്ചു
    താഴത്തു കൊട്ടാരത്തില്‍ ഇരിപ്പുണ്ടായിരുന്നു. സംഭവം ഉണര്ത്തിക്കുവാന്‍ ചെന്ന ഇടവകക്കാര്‍ക്ക് നേരെ ഹാ ഹാ എന്നു അട്ടഹസിച്ചു ഒരു കൊലച്ചിരിയുമായി താഴത്തുപിതാവ്
    അരമനക്കുള്ളില്‍ കയറിപ്പോയി.

    ഈ പിതാവ് സ്നേഹത്തോടെ ചിരിച്ചാലും ചത്തവന്റെ ചിരിപോലെ തോന്നും. പ്രശ്ന പരിഹാരങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് നേരെ കുപിതനായി ചന്തി തിരിഞ്ഞു പോവുന്ന ഒരു സ്വഭാവവും ഇദ്ദേഹത്തിനുണ്ട്.

    തലോര്‍പള്ളിയും സ്ഥലവും ആശ്രമത്തിനു തീറു എഴുതി കിട്ടിയതാണ്‌. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്ന ഒരു ജനത ചിന്തിക്കേണ്ടത് കാനോന്‍ നിയമം അല്ല. ഭാരതം അനുശാസിക്കുന്ന ഭരണഘടനയാണ് നാം മാനിക്കെണ്ടതും. ഇതു ലംഘിക്കുന്ന മെത്രാനെതിരെ നിയമ നടപടികള്‍ എടുക്കുകയായിരിക്കും ഉത്തമം.

    തലോര്‍ പള്ളിയില്‍ അരമനയില്‍നിന്നു വരുന്ന
    പല പുരോഹിതരും സന്മാര്‍ഗ നിലവാരം കുറഞ്ഞവരെന്നും പരാതികള്‍ ഉണ്ട്. മാന്യമായി സ്ത്രീജനങ്ങള്‍ക്ക്‌ പള്ളിയില്‍ കുര്‍ബാനയ്ക്ക് വരുവാനും ഭയം. ആണ്ട്രൂസ് താഴത്ത് തിരുമേനിയെ പ്രൊമോഷന്‍ നല്‍കി പ്രശ്ന പരിഹാരമായി മാര്പപ്പാക്ക് വത്തിക്കാനില്‍ സ്ഥിരം താമസിപ്പിച്ചു കൂടെ?

    ReplyDelete
    Replies
    1. "ഈ പിതാവ് സ്നേഹത്തോടെ ചിരിച്ചാലും ചത്തവന്റെ ചിരിപോലെ തോന്നും"
      I canot but laugh. !This is

      Delete