Translate

Wednesday, June 6, 2012

മാര്‍പാപ്പയും കത്തോലിക്കാ ലോകവും(തുടര്‍ച്ച)

വത്തിക്കാനും സാമ്പത്തിക ക്രമകെടുകളും
അടുത്ത മാര്‍പാപ്പയ്ക്ക് വേണ്ടിയുള്ള വടംവലികള്‍ വത്തിക്കാനില്‍ രൂക്ഷമായതായി കാണുന്നു. അതിന്‍റെ പ്രതിഫലനമാണ് മാര്‍പാപ്പയെ വകവരുത്തുവാനുള്ള ചില യാഥാസ്ഥിതികശക്തികളുടെ നീക്കവും.
വലിയ സാമ്പത്തിക ശക്തിയായ വത്തിക്കാന്‍റെ കണക്കില്ലാത്ത സ്വത്തു,സഭയുടെ ഉന്നതരുടെ ലക്ഷ്യങ്ങളിലൊന്നാണ്. അതിനായി തന്നെ വത്തിക്കാന്‍റെ ഉന്നത നേതൃത്വത്തില്‍ മാഫിയാ പോലുള്ള സംഘടനകളുംപ്രവര്‍ത്തിക്കുന്നുണ്ട്.

വത്തിക്കാന്‍ ബാങ്കില്‍ ക്രമക്കേട്നടത്തിയ നാലു ഇറ്റാലിയന്‍ പുരോഹിതരുടെ വിവരങ്ങളാണ് ഏറ്റവും പുതിയതായ വാര്‍ത്ത. ദിനംപ്രതി ഇത്തരം സാമ്പത്തിക അഴിമതികളുടെ വിവരങ്ങള്‍ വത്തിക്കാന്‍റെ രഹസ്യവകുപ്പുകളില്‍ നിന്നും ചോരുന്നതായി കാണുന്നു. വത്തിക്കാനുള്ളിലുള്ള രാഷ്ട്രീയവും അധികാരവടംവലിയും അടുത്ത മാര്‍പാപ്പ ആരായിരിക്കണമെന്നുള്ള വിവാദവും പരിശുദ്ധ സിംഹാസനത്തെ അലങ്കോലപ്പെടുത്തുന്നതായി കാണാം.

കമ്മ്യൂണസത്തെ തകര്‍ക്കുവാന്‍ സഭയുടെ അനേക രാജ്യങ്ങളിലായി ഒളിഞ്ഞിരുന്ന ബില്ല്യന്‍ കണക്കിന് പണം ചിലവാക്കി. അംബറോസിയാനോ ബാങ്കിന്‍റെ തകര്‍ച്ചകളുടെ ദുരൂഹതകള്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കെട്ടടങ്ങിയിട്ടില്ല. വത്തിക്കാന്‍റെ ഉന്നതരായ 150 പുരോഹിതര്‍ ഫ്രീമാസന്‍റി (Freemasonry)എന്ന ശാത്താനിക് സംഘടനയില്‍പ്പെട്ടവരാണ്. ഇവരാണ് പ്രമാദമായ ഈ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയത്. ‍ സഭ നിരോധിച്ച ഈ
സംഘടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സ്വയമേവ മഹറോന് അര്‍ഹാരായിട്ടും വത്തിക്കാന്‍ ഇവരെ സംരക്ഷിച്ച ചരിത്രമാണുള്ളത്. ജോണ്പോള്‍ ഒന്നാമന്‍റെ മരണവുമായി ഇവരുടെ പ്രവര്‍ത്തനം ബന്ധപ്പെട്ടതായും ദുരൂഹതകളുണ്ട്. അന്ന് മാര്‍പാപ്പയുടെ ആന്തരിക ശരീരാവയങ്ങള്‍ ബന്ധുക്കള്‍ക്ക് കൊടുക്കാതെ നശിപ്പിച്ചതാണ്‌ ഈ സംശയങ്ങള്‍ക്ക് കാരണം. പ്രധാന അഴിമതി നടത്തിയ കര്‍ദിനാള്‍ മാറ്സിങ്കസ്സിനെയും സഭ രക്ഷിച്ചു. അതുപോലെ ലണ്ടന്‍ പാലത്തിനടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട അംബ്രോസിയോ ബാങ്ക്പ്രസിഡണ്ട്‌ കാല്‍വിയുടെ മരണത്തെപ്പറ്റിയും നാളിതുവരെ ഒരു അന്വേഷണവും നടന്നിട്ടില്ല.

സാമ്പത്തികക്രമക്കേടുകളില്‍ നിന്നും മുക്തമായി ആഗോളസാമ്പത്തിക വിപ്ലവത്തില്‍ ക്രമക്കെടില്ലാതെ ചരിത്രം മാറ്റി എഴുതുന്ന പുതിയ ഒരു വത്തിക്കാനു വേണ്ടിയാണ് ഇനി വിശ്വാസികള്‍ പ്രാര്‍ഥിക്കേണ്ടത്.

വത്തിക്കാനും അധികാര വടംവലികളും
സാമ്പത്തികക്രമക്കേടുകളിന്‍റെ പട്ടണമെന്ന നിലയില്‍ വത്തിക്കാന്‍ കഴിഞ്ഞ കുറെക്കാലങ്ങളായി കുപ്രിസിദ്ധി നേടികഴിഞ്ഞിരിക്കുന്നു. ബനഡിക്റ്റു പതിനാറാമന്‍റെ കാലശേഷമുള്ള മാര്‍പാപ്പാ ആരായിരിക്കണമെന്നുള്ള അധികാരവടംവലി വത്തിക്കാന്‍ കൊട്ടാരത്തിനുള്ളിലെ രഹസ്യലഹളയായി മാറിയിരിക്കുന്നു. മൊത്തം കുത്തഴിഞ്ഞ ഒരു ഭരണസംവിധാനമാണ് വത്തിക്കാനില്‍ നടക്കുന്നുവെന്നതില്‍ സംശയമില്ല.

മദ്ധ്യകാലയുഗത്തിലെ മാര്‍പ്പാപ്പാമാരുടെ പൈശാചിക മത്സരങ്ങള്‍പോലെ ഓരോ ദിവസവും വത്തിക്കാന്‍റെ പ്രതിഛ്ചായക്ക് മങ്ങലേറ്റു കൊണ്ടിരിക്കുകയാണ്. അടുത്ത മാര്‍പാപ്പയായി സാധ്യതയുള്ള കാര്‍ഡിനല്‍ ടാര്‍സിസിയോ ബെര്‍തോനെയ്ക്കെതിരായിട്ടാണ് ഈ ആഭ്യന്തരകലാപം. 77വയസ്സുള്ള ബര്‍തോനെ ഇറ്റാലിയന്‍ കര്‍ദ്ദിനാളും മാര്‍പാപ്പയുടെ അടുത്ത സുഹൃത്തും വത്തിക്കാന്‍റെ സെക്രട്ടറിയുമാണ്.

ബൈബിള്‍പറയുമ്പോലെ പിശാചുക്കളുടെ തലവനായ ലൂസ്സിഫര്‍ വത്തിക്കാന്‍റെ ഭരണാധികാരം ഏറ്റെടുക്കുമെന്നും പ്രവചിക്കുന്നു. ദൈവിക ശാസ്ത്രത്തിന്‍റെ പേരില്‍ വത്തിക്കാന്‍ പലതട്ടുകളിലാണ്. വത്തിക്കാന്‍ നിരോധിച്ചിരിക്കുന്ന ഫ്രീമാസനറി എന്ന മതതത്വത്തില്‍ വിശ്വസിക്കുന്ന അനേക കര്‍ദിനാള്‍മാര്‍ വത്തിക്കാനിലുണ്ട്. അവരില്‍ ആരെങ്കിലും അടുത്ത മാര്‍പാപ്പായാകുമോയെന്നുള്ള ഭയപ്പാടും ആഗോള കത്തോലിക്കാസഭയിലുണ്ട്.

ഫ്രീമാസനറി ക്രിസ്ത്യന്‍ സഭയ്ക്കുള്ളിലെ ശക്തിയേറിയ പൈശാചികപ്രേരണയുള്ള മാന്ത്രിക വൈദികരാല്‍ നയിക്കപ്പെടുന്ന ഒരു വിഭാഗമാണ്. ഈ സംഘടന അനേക മാന്ത്രികവിദ്യകള്‍, ദുര്‍ഗ്രാഹ്യമായ തത്വങ്ങള്‍ മുതലായവകള്‍ അഭ്യസിച്ചിട്ടുണ്ട്. ബാബിലോണ്‍ പേഗന്‍മതത്തില്‍നിന്നും വന്നു കൂടിയതാണ് ഇത്തരം വിശ്വാസം. യേശുവിനെ ദ്വയിതദൈവം ആക്കി പ്രകൃതികളെ നിയന്ത്രിക്കുന്ന പരമശക്തിയെ ഇവര്‍ വിശ്വസിക്കുന്നു.

ഈകൂട്ടര്‍ മതത്തിന്‍റെ അടിസ്ഥാനതത്വങ്ങള്‍ പഠിപ്പിക്കുന്നുണ്ടെങ്കിലും ക്രിസ്തീയ മതവിശ്വാസങ്ങളോട് പൊരുത്തപ്പെട്ടു പോകുവാന്‍ സാധിക്കുകയില്ല. വത്തിക്കാനില്‍ ഇവരുടെ എണ്ണം പെരുകുന്നതായും വാര്‍ത്തകളുണ്ട്. തലയോട്ടികളും തുടയെല്ലുകളും ആരാധനയ്ക്കായി ഇവര്‍ ഉപയോഗിക്കുന്നു. ഈ പൈശാചിക ശക്തിയില്‍ വിശ്വസിക്കുന്ന കര്‍ദ്ദിനാള്‍മാരും സ്വന്തം രക്തത്തില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കുന്നു. അക്രൈസ്തവമായ ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരെ മഹറോന് തുല്യമായി വത്തിക്കാന്‍ വിലക്കിയിട്ടുണ്ടെങ്കിലും ഇവര്‍ അടുത്ത മാര്‍പാപ്പയെ തിരഞ്ഞെടുക്കുമ്പോള്‍ ഒരു നിര്‍ണ്ണായക ശക്തി
ആയിരിക്കുമെന്നതില്‍ സംശയമില്ല.

വത്തിക്കാനും വൈദികരുടെ ബ്രഹ്മചര്യവും
ഓര്‍ത്തഡോക്സ് കത്തോലിക്കരില്‍ വിവാഹിതരായ പുരോഹിതരുണ്ട്. അതുപോലെ നവീകരണ ക്രിസ്ത്യാനികളില്‍ നിന്നും സഭയില്‍വന്ന വിവാഹിതരായ പുരോഹിതരെയും വത്തിക്കാന്‍ അംഗികരിച്ചിട്ടുണ്ട്. ഇനി വത്തിക്കാന്‍ എന്നു പുരോഹിതരെ വിവാഹം കഴിക്കാന്‍ അനുവദിക്കുമെന്നാണ് സഭയുടെ മുമ്പിലുള്ള ഒരു ചോദ്യചിന്ഹം!!!

വൈദികരുടെയിടയില്‍ ബ്രഹ്മചര്യം പന്ത്രണ്ടാംനൂറ്റാണ്ടിനു ശേഷമുള്ള നിയമം ആണ്. വിവാഹിതരായ അനേക മാര്‍പാപ്പാമാരും കത്തോലിക്കാസഭയെ ഭരിച്ചിട്ടുണ്ട്. വിവാതര്‍ക്ക് പൌരാഹിത്യം നിഷേധിക്കുവാന്‍ വത്തിക്കാന് ധാരാളം മുടന്തന്‍ന്യായങ്ങളുണ്ട്. വിവാഹജീവിതം നയിക്കുന്നവര്‍ ഭര്‍ത്താവായും അപ്പനായും സഭയെ സേവിക്കുവാന്‍ സാധിക്കുകയില്ലന്നും സഭയെക്കാള്‍ മുന്‍ഗണന കുടുംബത്തിനു നല്‍കുമെന്നും വത്തിക്കാന്‍ ഭയപ്പെടുന്നു. കൂടാതെ സഭയുടെ സ്വത്തു വ്യക്തികളിലേക്ക് കൈമാറുമെന്നും ഭയപ്പെടുന്നു.ഒരു കന്യാസ്ത്രീ വിവാഹിതയാവുകയാണെങ്കിലും ഇതുതന്നെ സ്ഥിതിയെന്നു വത്തിക്കാന്‍ കണക്കുകൂട്ടുന്നു.

സ്ത്രീകളുടെ പൌരാഹിത്യം സഭയുടെ തത്വസംഹിതകള്‍ക്ക് എതിരെന്ന് ചിന്തിക്കാം. പോളിന്‍റെ നിയമങ്ങള്‍ വത്തിക്കാന്‍ ചൂണ്ടികാണിച്ചേക്കാം.എന്നാല്‍ പുരുഷന്മാരുടെ പൌരാഹിത്യത്തിനു തടസമെന്തെന്നു മനസ്സിലാകുന്നില്ല.പുരോഹിതര്‍ക്ക് വിവാഹം നിഷേധിക്കുന്നത് സഭയുടെ സിദ്ധാന്തമല്ല മറിച്ചു സഭാ ധനതത്വശാസ്ത്രത്തിലെ ഒരു നയംമാത്രം.

എന്നാല്‍ വിവാഹിതരായ പുരോഹിതര്‍ സഭയിലുണ്ട്.ആത്മീയ കാര്യങ്ങളില്‍ വിവാഹിതരെക്കാള്‍ ഇവര്‍ ഉത്തരവാദ ബോധത്തോടെ സഭാകാര്യങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. പുരോഹിതര്‍ക്കു പല അവസരങ്ങളിലും അല്മെനികളുടെ താറുമാറായ കുടുംബ ജീവിതത്തെപ്പറ്റി കൌണ്‍സിലിംഗും സദാചാരപരമായ ഉപദേശങ്ങളും കൊടുക്കേണ്ടാതായിട്ടുണ്ട്. വിവാഹിതരായ പുരോഹിതര്‍ക്ക് വിവാഹിതരായ അല്മെനികളെ കൂടുതല്‍ ധര്‍മ്മവീര്യവും സദാചാര ബോധമുള്ളവരാക്കുവാന്‍ സാധിക്കും. തത്ഭലമായി അല്മെനികളുടെ ജീവിതത്തെ ‍ മനസ്സിലാക്കുവാനും സാധിക്കും. പുരോഹിതരെ അവിവാഹിത അവസ്ഥയില്‍ കാണുവാന്‍ വത്തിക്കാന്‍റെ ഈ ക്രൂരമായ കാഴ്ചപ്പാട് എന്തിനെന്നു മനസ്സിലാകുന്നില്ല? ഈ നയം തികച്ചും മതതത്വങ്ങളല്ല വെറും പാരമ്പര്യംമാത്രം.

പുരോഹിതര്‍ ചെറുപ്പകാലങ്ങളില്‍ കുട്ടികളെ പീഡിപ്പിച്ചു സഭയുടെ സ്വത്ത് ധൂര്‍ത്തടിച്ചു സന്തോഷപ്രദമായി ജീവിതം നയിക്കുന്നുണ്ടെങ്കിലും അവരുടെ വാര്‍ദ്ധക്യം ഏകാന്തമാണ്. യവ്വനത്തിന്‍റെ തീവ്രതാപം തണുത്താല്‍ ഇവരുടെ ജീവിതം പരമദയനീയവും നരക തുല്ല്യവുമാണ്.തീര്‍ച്ചയായും പുരോഹിതരെ വിവാഹം കഴിക്കുവാന്‍ അനുവദിക്കണം. വയസ്സായ ഒരു പുരോഹിതന്‍ കുടുംബമില്ലാതെ, ആരും ശ്രദ്ധിക്കാനില്ലാതെ ജീവിക്കുന്ന ദുരവസ്തയെക്കാള്‍ ദുഖകരമായ മറ്റൊന്നില്ല.

ബ്രഹ്മചര്യമെന്നു പറയുന്നതു പ്രകൃതിവിരുദ്ധമാണ്. വിവാഹജീവിതപ്പറ്റി അറിഞ്ഞുകൂടാത്ത ഒരു പുരോഹിതന്‍ എങ്ങനെ വൈവാഹിക ജീവിതത്തിന്‍റെ പവിത്രതകളെപ്പറ്റി അല്മെനിയെ ഉപദേശിക്കും? 1139ല്‍ പുരോഹിതര്‍ക്ക്നടപ്പാക്കിയ ഈ ബ്രഹ്മചര്യനിയമം സഭയ്ക്ക് ഇന്നു അസാധുവാക്കിയാല്‍ മതിയാവും.

പുരോഹിതര്‍ വിവാഹം കഴിക്കണമെന്നുള്ളത് പ്രകൃതിയുടെ നിയമമാണ്.കാലത്തിന്‍റെ ആവശ്യവുമാണ്.സ്നേഹവും കുടുംബ ജീവിതവും ഇവര്‍ പ്രത്യാശിക്കുന്നു.

വത്തിക്കാന്‍ രഹസ്യപ്രമാണങ്ങളും ചോര്ച്ചകളും
പോപ്പിന്റെ ബട്ട്ലറെ വത്തിക്കാന്റെ രഹസ്യരേഖകള്‍ ചോര്‍ത്തിയതിനു അറസ്റ്റുചെയ്തത് ആഗോള വാര്‍ത്തയായിരുന്നു. ബട്ട്ലര്‍ ഈ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായതായിരിക്കാം.ഇതിനു പിന്നില്‍
ശക്തിയായ മാഫിയ കാണാതിരിക്കുകയില്ല. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മേഹമാദ് ആലി ആഗ്ജാ എന്ന ടര്‍ക്കിനിവാസി ജോണ്‍പോള്‍ മാര്‍പാപ്പയ്ക്ക് നേരെ വെടിവെച്ചപ്പോള്‍ അതിനു ചുക്കാന്‍ പിടിച്ചത് വത്തിക്കനുള്ളിലെ മാഫിയാകള്‍ ആയിരുന്നുവെന്നും, സഹായിക്കുവാന്‍ രഹസ്യവിഭാഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും കിംവദന്തികള്‍ ഉണ്ട്. അങ്ങനെ, വത്തിക്കാന്റെ ഈ രഹസ്യരേഖകള്‍ ചോര്‍ത്തിയത്‌ ബട്ട്ലര്‍ ആയിരിക്കുകയില്ല. അറിയപ്പെടാത്ത ധാരാളം വത്തിക്കാന്‍ രഹസ്യങ്ങള്‍ പുറത്താക്കുവാന്‍ സാധിക്കാതെ ഒളിഞ്ഞിരുപ്പുണ്ട്.

പോപ്പിന് ബട്ട്ലര്‍ ഉണ്ട്. രണ്ടായിരം വര്ഷം മുമ്പുണ്ടായിരുന്ന ആശാരി ചെറുക്കനു കൂട്ടു കുറെ മുക്കവന്മാര്‍ മാത്രം. ആദ്യമ സഭകളില്‍ രഹസ്യങ്ങള്‍ ഇല്ലായിരുന്നു. ഇന്നും അറിയപ്പെടാത്ത അനേക നിഗൂഡതകള്‍ നിറഞ്ഞ ഒരു സങ്കേതമാണ് വത്തിക്കാന്‍.

വത്തിക്കാന്‍ തന്നെയല്ലേ ബാലപീഡകരായ പുരോഹിതരുടെ കുറ്റകൃത്യങ്ങള്‍ രഹസ്യമായി വെച്ചിരുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ എന്നും വാര്‍ത്തകളായി കാണുമ്പോള്‍ ഓരോ ദിവസവും സഭയുടെ അടിത്തറ ഇളകുന്നതായി തോന്നിപ്പോവും. അളവില്ലാത്ത സ്വത്തുക്കള്‍ ഇങ്ങനെ ബാലപീഡ കുറ്റവാളികള്‍ക്കു ചിലവാക്കാതെ പണം ദരിദ്രര്‍ക്ക് ദാനം ചെയ്തിരുന്നുവെങ്കില്‍, ലോകത്തിലെ പട്ടിണി മാറ്റുവാന്‍ പ്രയോജനപ്പെടുമായിരുന്നു.വത്തിക്കാനില്‍ അഴിമതിക്കാരനായ ഒരാളെ അറസ്റ്റു ചെയ്തു. ബാക്കി അഴിമതിക്കാര്‍ ഇന്നും വത്തിക്കാനില്‍ സ്വതന്ത്രരായി നടക്കുകയാണ്. അവര്‍ക്കെല്ലാം മാഫിയാ സഹായവുമുണ്ട്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഒരിക്കല്‍ പറഞ്ഞു, "ലോകത്തു തിന്മയുണ്ടെങ്കില്‍ അതു മതം മാത്രം."

വത്തിക്കാന്റെ ബട്ട്ലര്‍വഴി ചോര്ന്ന രഹസ്യങ്ങളെപ്പറ്റിയുള്ള ഊഹോപാഹങ്ങള്‍ ലോകമെമ്പാടും പരക്കുന്നു. വത്തിക്കാന്‍ അധികാരം നിലനിര്‍ത്തുന്നതിന് തത്രപ്പെടുന്നുവെന്നു ഹുഫിങ്ങ്ടന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നികുതി വെട്ടിപ്പുകാരെ കുരുക്കിലാക്കുവാന്‍ തത്രപ്പെടുന്ന ഇറ്റാലിയന്‍ സര്‍ക്കാരിന്‍റെ ശ്രമത്തില്‍ എങ്ങനെ നികുതിയിളവു വത്തിക്കാന്‍റെ കണക്കില്ലാത്ത ധനത്തില്‍ നെടാമെന്നുള്ള തീവ്രചര്‍ച്ചയും ചോര്ച്ചകളില്‍പ്പെടുന്നു. വത്തിക്കാന്‍ സെക്രട്ടറി ടാര്‍സിസിയോ ബര്‍ടോനെയ്ക്കെതിരെയുള്ള കേസ് അന്വേഷണങ്ങളും കത്തുകളും സംബന്ധിച്ചും രഹസ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. ഇദ്ദേഹവും ആര്‍ച്ചുബിഷപ്പ് കാര്‍ലോ മരിയ വിഗാനോയും തമ്മിലുള്ള ആഭ്യന്തര ഏറ്റുമുട്ടലുകളും പുറത്തുവന്നു.

മറ്റൊന്നുള്ളത്‌ ഇറ്റലിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു രഹസ്യചോര്‍ച്ചയാണ്. വത്തിക്കാന്‍ ഉദ്യോഗസ്ഥന്‍റെ മകള്‍ എമാനുല ഒര്‍ലാണ്ടി എന്ന പെണ്‍കുട്ടിയുടെ അന്തര്‍ധാനം ചെയ്ത വിവരങ്ങളാണ്. വത്തിക്കാന്‍ പോലീസിന്‍റെ ഒരു ലൈംഗിക പാര്‍ട്ടിയില്‍ മുപ്പതുവര്‍ഷങ്ങള്‍ക്കു മുമ്പ് അവള്‍ അപ്രത്യക്ഷമാകുകയായിരുന്നു. അവള്‍ക്കന്ന് പ്രായം പതിനഞ്ചു വയസ്സ്. ഇതിന്‍റെ പേരില്‍ ഇറ്റാലിയന്‍ പോലീസ് ഒരു ഗുണ്ടാ കുറ്റവാളി സംഘത്തിന്‍റെ നേതാവിന്‍റെ കുഴിമാടത്തിലുള്ള ശവശരീരഅവശിഷ്ടങ്ങള്‍ കുഴിച്ചെടുത്തിരുന്നു. വത്തിക്കാന്‍ പോലീസിന്‍റെ ലൈംഗികപാര്‍ട്ടിയില്‍ പതിനഞ്ചു വയസുള്ള പെണ്‍കുട്ടിയെ ഈ നേതാവ് ബലാല്‍സംഗം ചെയ്തു കൊന്നുവെന്നാണ് ഇറ്റാലിയന്‍ പോലീസിന്റെ അനുമാനം. ഒളിഞ്ഞിരിക്കുന്ന ഈ കുട്ടിയെപ്പറ്റിയുള്ള പല അജ്ഞാത രഹസ്യങ്ങളും ചോര്‍ന്നുവെന്ന് സംശയിക്കുന്നു.

2 comments:

  1. ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തികച്ചും ശെരിയാണ്‌. വിവരങ്ങള്‍ share ചെയ്തതിനു നന്ദി. മൊത്തം വായിച്ചെങ്കിലും വൈദിക ബ്രഹ്മചര്യത്തെ പറ്റി ഇന്നത്തെ കാലത്ത് പ്രസക്തമായ ചില കാര്യങ്ങള്‍ പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നു.

    കത്തോലിക്കാ സഭയിലെ വൈദികരെ എല്ലാം വിവാഹം കഴിപ്പിക്കണം എന്ന് ആരെങ്കിലും പറയുമ്പോഴേ അത് ചില കല്യാണ കുതുകികളായ അച്ചന്മാര്‍ക്ക് കല്യാണം കഴിച്ചു നടക്കാനുള്ള ആഗ്രഹം മൂലമാണെന്ന് പറഞ്ഞു കളിയാക്കി തള്ളിക്കളയാരാണ് പതിവ്. പക്ഷെ, അവരെ കല്യാണം കഴിപ്പിക്കുന്നത് കൊണ്ട് ഒട്ടേറെ പ്രയോജനങ്ങള്‍ ഉണ്ട്. ഞാന്‍ ഇത് serious ആയി പറയുന്നത് ആണ്. sex എന്ന് പറയുന്നത് മനുഷ്യന് ഭക്ഷണം വായു പോലെ തന്നെ അത്യാവശ്യം ആണെന്നാണ് ഫ്രോയിഡ് പറഞ്ഞിട്ടുള്ളത്. ഒരാള്‍ ബ്രഹ്മചര്യം അനുഷ്ടിക്കുന്നു എന്ന് പറഞ്ഞാല്‍ ഒന്നുകില്‍ അയാള്‍ കള്ളം പറയുന്നു, അല്ലെങ്കില്‍ അയാള്‍ക്ക് മാനസികമോ ശാരീരികമോ ആയി എന്തെങ്കിലും കുഴപ്പം ഉണ്ടെന്നു പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ബ്രഹ്മചര്യം നിര്‍ബന്ധമില്ലായിരുന്നു എങ്കില്‍ കത്തോലിക്കരുടെ എണ്ണം natural ആയി തന്നെ എന്ത് മാത്രം വര്‍ധിചെനെ! അതും നല്ല കുടുംബങ്ങളില്‍ നിന്നുമുള്ളവര്‍. വെറുതെ വല്ല അണ്ടനേയും അടകോടനേയും കത്തോലിക്കരാക്കി എണ്ണം കൂട്ടെണ്ടിയ അവശ്യം വരുകയില്ലായിരുന്നു. natural ആയി പെരുകുന്നതിനാല്‍ RSS പോലത്തെ ആള്‍ക്കാര്‍ക്കും ഒന്നും പറയാന്‍ സാധിക്കുകയില്ല താനും. വൈദികരുടെ ഇടയിലുള്ള sexual abuse ഒരു പരിധി വരെ കുറഞ്ഞേനെ. അംഗങ്ങളുടെ എണ്ണം കൂട്ടാനായിട്ടു കൂടുതല്‍ കുട്ടികളെ കത്തോലിക്കര്‍ ഉത്പാധിപ്പിക്കണം എന്നും പറഞ്ഞു ഇടയ ലേഖനം ഇറക്കേണ്ടിയ ആവശ്യവും വരികയില്ല. ഇത് compulsory ആക്കാതെ optional എങ്കിലും ആക്കെണ്ടിയത് വളരെ അത്യാവശ്യം ആണ്. കന്യാസ്ത്രീകള്‍ക്കും ഇത് ബാധകം ആക്കണം. വിവാഹിതരായ വൈദികര്‍ ഉണ്ടെങ്കില്‍ അതില്‍ നാണിക്കേണ്ടിയ കാര്യം എന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല.

    ReplyDelete
  2. ഓകേ, പുരോഹിതര്‍ കല്യാണം കഴിക്കാം എന്നൊരു തീരുമാനം വര്‍ത്തിക്കാന്‍ എടുത്തു എന്ന് കരുതുക. അപ്പോള്‍ നിലവിലുള്ള ആലഞ്ചേരി പിതാവ് മുതല്‍ കല്യാണം ആലോചിച്ചു തുടങ്ങണം. പെണ്ണിനെ എവിടെ കിട്ടും? കുടുംബമായി ജീവിക്കുക എന്ന് വച്ചാല്‍ കല്യാണം കഴിച്ചു ഭാര്യയും കുട്ടികളുമായി ജീവിക്കുക എന്നര്‍ത്ഥം. വയസ്സായ ആലഞ്ചേരി പിതാവിനെ കെട്ടാന്‍ വരുന്നത് വയസ്സായ ഒരുവള്‍ ആയിരിക്കുമല്ലോ. അപ്പോള്‍ ആലഞ്ചേരി പിതാവിന് കുട്ടികള്‍ വേണ്ടാന്ന് വയ്ക്കണം. അല്ലങ്കില്‍ ആലഞ്ചേരി കാര്‍ഡിനല്‍ ആയതിനാല്‍ ചെരുപ്പകാരി കന്യാസ്ത്രീകള്‍ സുലബമായിരിക്കും. പവ്വത്തില്‍ പിതാവിനോ? അങ്ങനെ ഓരോ പിതാക്കന്മാര്‍ക്കും ഓരോ ചെരുപ്പകാരി കന്യാസ്ത്രീകള്‍. അങ്ങനെ പോകുന്നു ആ ലിസ്റ്റ്. .
    പിന്നെ അടുത്തത് സ്ഥാനമാനങ്ങലുള്ള അച്ചന്മാര്‍, ചെറുപ്പക്കാര്സുന്ദര്മാരായ അച്ചന്മാര്‍, അവര്‍ക്കും കന്യാസ്ത്രീകള്‍ സുലഭം. എന്നാല്‍ ഇതില്‍ ഒന്നിലും ഇല്ലാത്ത പണിയില്ലാത്ത അച്ഛനും വയസ്സായ പത്തു പൈസ കൈയ്യില്‍ ഇല്ലാത്ത കന്യാസ്ത്രീകളുടെയും കാര്യം കട്ട പുക. അപ്പോള്‍ അവരുടെ പ്രാക്ക് കല്യാണം കഴിച്ച അച്ഛനും കന്യാസ്ത്രീക്കും എല്ക്കുമോ സുഹൃത്തുക്കളെ. അവരെ മാത്രമായി അവശേഷിപ്പിക്കുന്നതും കഷ്ടമല്ലേ.
    എല്ലാത്തിനും ഒരു പരിഹാരം ഉണ്ട്. ഇപ്പോള്‍ സെമിനാരിയില്‍ പഠിക്കുന്ന കൊച്ചന്മാരും കന്യശ്രീ ആകാന്‍ പോയിരിക്കുന്നവരും തമ്മില്‍ കല്യാണം കഴിച്ചു സുഖമായി ജീവിക്കുക. അതിനായി അല്മായസബ്ദം മാര്‍പ്പാപ്പയെ ബന്ടപ്പെട്ടു നിവേദനം കൊടുക്കുക. ബാക്കിയുള്ളവര്‍ എന്തായാലും പട്ടം സ്വീകരിച്ചു അവര്‍ ഇസ്ടമെങ്കില്‍ അച്ഛനായി ജീവിക്കട്ടെ അല്ലങ്കില്‍ കല്യാണം കഴിച്ചു ജീവിക്കട്ടെ. എങ്ങനെ ആയാലും അല്മായെനു പ്രശ്നമൊന്നു മില്ല. കുറഞ്ഞ പക്ഷം ഈ എഴുതുന്ന അല്മായനെങ്കിലും പ്രശ്നമില്ല

    ReplyDelete