Translate

Thursday, June 21, 2012

സ്വര്‍ഗം ഒരുക്കുന്ന മേലാളന്മാര്‍


മയിലുകള്‍ നിത്യജീവന്‍റെ അടയാളവും വഴിയും
കര്‍ദ്ദിനാള്‍ ആലഞ്ചേരിബാവായുടെ തൊപ്പിയില്‍ അടുത്ത കാലത്തായി രണ്ടുമയിലുകളുടെ പടങ്ങള്‍ ചെക്കേറിയിരിക്കുന്നു. സീറോ മലബാര്‍ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഇതൊരു ശുഭ വാര്‍ത്തയായിരുന്നു. പരമശിവന്‍റെ മകനായ മുരുകന്‍ മയില്‍ വാഹനത്തിലായിരുന്നു സഞ്ചരിച്ചിരുന്നതെന്നു പുരാണം പറയുന്നു.
മൈലാപ്പൂരില്‍ തോമ്മാശ്ലീഹാ വന്നു മരിച്ചുവെന്നാണ് പൊതുവേ ഭാരതീയ കത്തോലിക്കര്‍ വിശ്വസിക്കുന്നത്. മയിലുകളുടെ അടയാളം സ്വീകരിക്കുവാന്‍ പ്രചോദനം ലഭിച്ചത് തോമസിന്റെ മൈലാപ്പൂര്‍ കഥയില്‍ ‍നിന്നുമോയെന്നും വ്യക്തമല്ല.
മാടപ്രാവുകളുടെ സ്ഥാനത്തു അരൂപിക്ക് ചേരാത്ത തരംതാണ അടയാളങ്ങള്‍ വഹിച്ചുകൊണ്ട് സഭയെ നയിക്കുന്ന തിരുമാനിമാര്‍ ആഗോളസഭയെ അപമാനിക്കുകയാണെന്നും വിമര്ശനമുണ്ട്.

കൊള്ളക്കാരും ജീവന്റെ വഴി
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വാര്‍ത്തകളുടെ ശക്തിമൂലം ലോകംതന്നെ മാറിപോയി. വത്തിക്കാന്‍ രഹസ്യരേഖകള്‍ ചോര്‍ന്നതുവഴി മാഫിയാപോലുള്ള കര്‍ദിനാള്‍മാരുടെ കൊള്ളത്തരങ്ങളും അമ്പ്രയോസ് ബാങ്കിന്‍റെ തകര്‍ച്ചയും കുപ്രസിദ്ധവും അതില്‍ ലോകമാധ്യമങ്ങളുടെ പങ്കു സുപ്രധാനവുമാണ്.

നിത്യജീവന്‍ തേടി മാര്‍പാപ്പായുടെ മാപ്പ് യാച
ഇന്നു ലോകത്തിലെ മാധ്യമങ്ങള്‍ മുഴുവന്‍ യഹൂദരുടെ കൈവശമാണ്. ഒട്ടുമിക്ക പത്രങ്ങളും Wall Street Journel, ABC, CBS, net works എല്ലാം ഇവരുടെ അധീനതയില്‍ തന്നെ. അവസാനം യഹൂദരുടെ മുമ്പില്‍ തലകുനിച്ചു രണ്ടായിരം കൊല്ലത്തെ സഭയുടെ സെമെറ്റിക്ക് വിരോധത്തിനു മാര്‍പാപ്പ മാപ്പു പറയേണ്ടിവന്നു.

മുഹമ്മദു നബിയെ അവഹേളിച്ചു സംസാരിച്ച ബെനടിക്റ്റ് മാര്‍പാപ്പായെ മുസ്ലിംങ്ങളുടെ പ്രതിഷേധ പ്രകടനങ്ങള്‍ വിഷമഘട്ടത്തില്‍ എത്തിച്ചിരുന്നു.
കത്തോലിക്കാസഭ ലോകത്ത് നടത്തിയ അസമാധാനങ്ങള്‍ക്കും അസഹിഷ്ണതക്കും മതയുദ്ധങ്ങള്‍ക്കും മതപീഡനങ്ങള്‍ക്കും, നിര്‍ദോഷികളെ സഭയില്‍നിന്നു പുറത്താക്കിയതിനും സഭ അനീതിക്കെതിരെ ശബ്ദിക്കാത്തതിനും മനുഷ്യാവകാശങ്ങള്‍ നിഷേധിച്ചതിനും സ്ത്രീകള്‍ക്കെതിരെയുള്ള പാപങ്ങള്‍ക്കും മാര്‍പാപ്പ ക്ഷമപറഞ്ഞു. ചെയ്തു പോയ പാപങ്ങള്‍ക്ക്‌ ‌ ക്ഷമ പറയേണ്ടി വന്നത് പരിശുദ്ധ ആത്മാവിന്റെ വരപ്രസാദമായ മാര്‍പാപ്പ‌യ്ക്ക് അധികാരപ്പെട്ട തെറ്റാവരത്തിനും ഒരു അപമാനമായിരുന്നു .

രുദ്രാക്ഷമാലയും സ്വര്‍ഗത്തിലേക്കുള്ള വഴി
കര്‍ദ്ദിനാള്‍ ആലഞ്ചേരി തിരുമേനിയുടെ കഴുത്തില്‍ ഒരു രുദ്രാക്ഷമാലയുണ്ട്. അതുപോലെ കള്ളസ്വാമികളും രുദ്രാക്ഷ ധരിക്കുന്നു. നല്ലവന്‍ ആര് കള്ളന്‍ ആര് എന്നു തിരിച്ചറിയുവാനും പ്രയാസം. മത്സ്യതൊഴിലാളികളുടെ വെടിവെപ്പില്‍ മെത്രാന്മാര്‍ ഇടലാഭം വെട്ടിയ കാര്യവും വായിച്ചു. ഇങ്ങനെയുള്ള വാര്‍ത്തകള്‍മൂലം ആലഞ്ചേരിതിരുമേനി പൊതുജനങ്ങള്‍ക്ക്‌ മുഖംപോലും കാണിക്കുന്നില്ലെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുമുണ്ട്.

ബാല-ലൈംഗിക പീഡകരായ പുരോഹിതരും വഴി
ബാലലൈംഗിക രോഗികളായ അഞ്ചുപുരോഹിതരെ ഫിലാഡല്‍ഫിയായില്‍ സഭയില്‍നിന്നു പുറത്താക്കിയതു സമീപ കാലത്തെ സംഭവമായിരുന്നു. ഇത്തരം ചെറിയ സംഭവങ്ങള്‍ ആഗോള കത്തോലിക്കാ സഭയ്ക്ക് ഒന്നുമല്ല. പന്ത്രണ്ടില്‍ ഒരുത്തന്‍ പിഴച്ചുവല്ലോയെന്നു ബൈബിള്‍ ഉരുവിട്ട് നീതീകരണവും കണ്ടെത്തും.

വെള്ളംനിറച്ച ഒരു ഗ്ലാസില്‍ ഒരു തുള്ളി വിഷവും വിഷം തന്നെയാണ്. വിഷമില്ലാത്ത വീഞ്ഞും അപ്പവും പരിശുദ്ധ അരൂപിയുള്ള സഭയുമാണ് കാലത്തിന്‍റെ മാറ്റങ്ങള്‍ക്കു ആവശ്യമെന്നു കപടതയില്ലാത്തവര്‍ ചിന്തിക്കും.

പശ്ചാത്താപിക്കാതെ സ്വര്‍ഗം കാണുന്നവര്‍
പാശ്ചാത്താപിക്കൂയെന്നു പാപികളോടും അക്രൈസ്തവരോടും പുരോഹിതരും പാസ്റ്റര്മാരും വിശ്വാസികളുടെ കാതുകളില്‍ വചനമന്ത്രം ഉദ്ധരിക്കും. എന്നാല്‍ പുരോഹിതര്‍ക്കും അഭിഷിക്തര്‍ക്കും
പശ്ചാതാപിക്കേണ്ടതില്ല, തെറ്റുകളും കുറ്റങ്ങളും കൊള്ളയും, ഗുണ്ടാ കോട്ടെഷനും, കോഴയും അഴിമതിയും പുരോഹിതര്‍ക്കിന്നു ദൈവത്തിങ്കലേക്കുള്ള വഴി തന്നെ.

കരിഷ്മാറ്റിക്ക് കേന്ദ്രങ്ങളും സ്വര്‍ഗീയവഴി
ദുര്‍ബലഹൃദയരായ ഭ്രാന്തില്ലാത്തവരെയും ഭ്രാന്തര്‍ ആക്കുന്ന ഒരു പ്രസ്ഥാനം. യേശുവിനെ ആണിഅടിപ്പിച്ചു കൊല്ലുന്നതുവരെ കാണിക്കുന്ന മാസ്മരവിദ്യാക്കാരന്‍. അമ്പലങ്ങളുടെ ദേവന്മാരെ കാണുമ്പോള്‍ നശിച്ചു ഭസ്മമാകാന്‍ പ്രാര്‍ഥിക്കണമെന്ന് ഈ വര്‍ഗീയ പ്രസ്ഥാനങ്ങള്‍ തട്ടിവിടും.

പോട്ടയിലെ വേദാന്തവിഷയം പുരുഷസൂക്തമാണ്. ഭവിഷ്യപുരാണത്തിലെ ബലിയിലെ പുരുഷന്‍ യേശുവല്ലാതെ മറ്റാരുമല്ലെന്ന് പറയുമ്പോള്‍ അവിടെ നിറഞ്ഞിരിക്കുന്ന മാനസ്സികവിഭ്രാന്തിക്കാര്‍ പുരാണത്തിലെ യേശുവിനെയും അവിടെ കണ്ടെത്തും. സംസ്കൃതത്തിലെ ശ്ലോകങ്ങള്‍ ഉരുവിട്ട് ഭക്തരെ മയക്കുകയായി.

അനുഭവസാക്ഷ്യങ്ങള്‍, രോഗമുക്തി നാടകങ്ങള്‍ എന്നിങ്ങനെ മതില്‍ക്കെട്ടിനുള്ളില്‍ അരങ്ങേറുന്നു. പിന്നീടു പരിശുദ്ധ ആത്മാവിനെ കാണിച്ചും തരും. ഒരു തീപ്പൊരി ഉപദേശിയുടെ പ്രസംഗം. അയാളുടെ പ്രസംഗം കഴിഞ്ഞു കര്‍ത്താവിനെ കണ്ടവര്‍ ആ ബ്രഹ്മാണ്ടന്‍ ഹാളില്‍ അനേകരും. കൈകള്‍ ആകാശത്തു ഉയര്‍ത്തി യേശുവേ സ്ത്രോത്രം, ഹല്ലെലുയ്യായെന്നു വിളിച്ചു കര്‍ത്താവിനെ സ്വീകരിക്കുന്ന ഒരു ഭ്രാന്തന്‍ ലോകം.

കള്ളും പെണ്ണും പിടിച്ചു നടക്കുന്ന മാനസിക രോഗികളില്‍നിന്നു പണം പിഴിയുവാനുള്ള ഒരു സങ്കേതമാണ് ഈ കരിസ്മാറ്റിക്ക് കൂട്ടായ്മ. തീര്‍ന്നില്ല, ഒരു ബസില്‍ യാത്രചെയ്താലും കവലകളിലെ കുരിശുകള്‍ തോറും ഇവരുടെ കൂത്താട്ടം തന്നെ. കള്ളിനടിമയായവര്‍, ഭാര്യയെതല്ലുന്നവര്‍, ആത്മഹത്യാ പ്രവണത
ഉള്ളവര്‍ക്കെല്ലാം ഇവിടെ നിത്യജീവന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പരിശുദ്ധ ആത്മാവിന്‍റെ മായാജാലത്തില്‍ അഥവാ വീണ്ടും മനുഷ്യാവതാരത്തില്‍ യേശുവന്നു എല്ലാവരുടെയും പ്രശ്നങ്ങള്‍ തീര്‍ക്കുകയായി. ഇവരില്‍ കുറ്റവാളികളും കൊലപാതകികള്‍വരെയും ഉണ്ട്.

നിത്യജീവനായി ഒരു മുസ്ലിം മുള്ളാ പുരോഹിതനും:
അറബിയും ഖുറാനും ഉരുവിട്ട് യേശുവിനെ കച്ചവടമാക്കുന്ന ഖാന്‍അച്ചന്‍റെ പ്രഭാഷണങ്ങളും യൂടുബില്‍ ശ്രവിക്കാം. ഇദ്ദേഹം ഒരു മുസ്ലിംമുള്ളായായി ജീവിതം ആരംഭിച്ചു. പിന്നീടു മതപരിവര്‍ത്തനം ചെയ്തു ക്രിസ്ത്യന്‍ പുരോഹിതനായി. അറബിയും മലയാളവും ഒന്നിച്ചു കേള്‍ക്കുമ്പോഴേ വിശ്വാസികള്‍ ഞെട്ടും.ഖുറാനില്‍ അള്ളാ ഭക്തരെ അടിമയെന്നു വിളിക്കുമ്പോള്‍ ബൈബിളില്‍ പിതാവ് ഭക്തരെ മകനെയെന്നു വിളിക്കുന്നുവെന്നും ഖാന്‍ അച്ചന്റെ നിത്യതയിലേക്കുള്ള പ്രഭാഷണങ്ങളില്‍ ഉണ്ട്. പിതാവാണ് അള്ളായെക്കാളും സ്നേഹമുള്ളതെന്നും ഇദ്ദേഹം നീതികരിക്കുന്നു.

ഭക്തി മൂത്ത് മാനസിക ആശുപത്രികളിലും
കേരളത്തിലെ ആശുപത്രികളിലുള്ള മാനസികരോഗികളില്‍ അമ്പതുശതമാനത്തോളം പോട്ടയിലെയും കരിസ്മാറ്റിക് കേന്ദ്രങ്ങളിലെയും പ്രാര്‍ഥനകള്‍ മൂലം വഷളായി വന്നവെരെന്നും ഡോക്റ്റര്‍മാരുടെ ഒരു സര്‍വ്വേറിപ്പോര്‍ട്ടു പുറത്തുവന്നിട്ടുണ്ട്. കൂടുതലും മുരിങ്ങൂരില്‍ ധ്യാനംകൂടി രോഗം ഗുരുതരമായവരാണ്.

നിത്യജീവന്‍ ഭയപ്പെടുത്തിയും
പുരോഹിതര്‍ കുഞ്ഞുങ്ങളെ നിത്യ ജീവന്റെ വഴിയെന്നു പറഞ്ഞു ഭയപ്പെടുത്തും. കുഞ്ഞുങ്ങളില്‍ ഭയമുണ്ടാക്കി അട്ടയും പാമ്പും എരിയുന്ന തീയുമുള്ള നരകം കല്‍പ്പിച്ചു പാപം പൊറുക്കുകയാണ് പുരോഹിതന്റെ ഒരു തട്ടിപ്പ്.. പാവം അമ്മമാര്‍പുരോഹിതരുടെ തത്വങ്ങളില്‍ വിശ്വാസമര്പ്പിച്ചു ശിശുക്കളെപ്പോലെയും. "അവരെ തടയരുതൊരുന്നാളും" എന്ന് യേശു ശിഷ്യന്മാരോട് പറഞ്ഞില്ലേ.
കൊച്ചുകുഞ്ഞിന്‍റെ പരിശുദ്ധിയും ഹൃദയവുമെന്നു യേശുഭഗവാന്‍ പറഞ്ഞത് നിര്‍ഭയത്തോടെ, നിഷ്കളങ്കതയോടെ, എന്നാല്‍ ഇത് മനസ്സിലാക്കുവാന്‍ പ്രയാസമേറിയതുമായിരുന്നു. ഒരു കൊച്ചു കുഞ്ഞിന്‍റെ ഹ്രദയം ഭയത്തില്‍ നിന്നുള്ളതല്ല. തിന്മയുടെ ഈ ലോകത്തിലേക്ക് നിര്‍ഭയമായി ഒരു കുഞ്ഞിന്‍റെ മനസോടെ ജീവിക്കുക ദുഷ്കരമാണ്. എന്നാല്‍ ഭയത്തില്‍നിന്ന് സ്ത്രീകള്‍ക്കും ചില പുരുക്ഷന്‍മാര്‍ക്കും കുഞ്ഞിനെപ്പോലെ ജീവിക്കുവാന്‍ പറ്റും. പുരോഹിതര്‍ക്ക് സ്ത്രീകളുടെമേല്‍ വന്നനേട്ടവും ഇതാണ്.

കുഞ്ഞായിരിക്കുമ്പോള്‍ എല്ലാവരും നിഷ്കളങ്കരാണ്. അവര്‍ കാണുന്ന എല്ലാ നല്ലകാര്യങ്ങളും വിശ്വസിക്കും. മാതാപിതാക്കളാണ് അവരുടെ പ്രത്യാശയും അഭയവും പരിപാലനപ്രാമാണ്യവും. മാജിക്ക് യഥാര്‍ഥമെന്നു വിശ്വസിക്കുന്നു; കാരണം അവന്‍ നിഷ്കളങ്കനാണ്, നിര്‍ഭയനാണ്. നീ നല്ലവനാണെങ്കില്‍, നല്ല പിതാവ്, മാതാവ് സ്നേഹിക്കുന്നുവെങ്കില്‍, ദൂഷണമില്ലങ്കില്‍ സംശയങ്ങള്‍ പെട്ടെന്ന് കുഞ്ഞിന്‍റെ മനസ്സില്‍ വരുകയില്ല. സ്നേഹമുള്ള കുടുംബത്തില്‍ വളരുന്ന ഒരു കുഞ്ഞിനെപ്പറ്റിയാണ് പറഞ്ഞത്.

എന്നാല്‍ മതം അവനില്‍ പകയോടെയുള്ള ദൈവത്തെ പ്രതികാര ബുദ്ധിയുണ്ടാക്കി, പാപത്തിനുള്ള കഠിനമായ ശിക്ഷയും നരകവും കൊടുത്തു ഭയപ്പെടുത്തി. എല്ലാ സ്ത്രീകളും ഭയത്തില്‍ കുഞ്ഞിനെപ്പോലെ സ്വര്‍ഗം തേടിയുള്ള ഒരു ജീവിതയാത്ര- അവള്‍ കുഞ്ഞിനെപ്പോലെ നിഷ്കളങ്കയാകുന്നു. പുരോഹിതന്‍ ഭൂമിയിലെ ദൈവവും മാലാഖയും എല്ലാമെല്ലാം. ഇത് മാനസിക പീഡനമാണ്, ഈ പീഡനത്തിനു ഇരയാകുന്നത് നിഷ്കളങ്കരായ കുഞ്ഞുങ്ങളും.

ശുദ്ധികരണ സ്ഥലം-മോചനവും നിത്യതയും
പാപ ജീവിതത്തിനു പരിഹാരമായി പാപികള്‍ക്കായി സ്വര്‍ഗത്തിനും നരകത്തിനുമിടയില്‍ കത്തോലിക്കാ സഭ പണി തീര്‍ത്തിരിക്കുന്ന ഒരു വാസ സ്ഥലമാണ് ശുദ്ധികരണ സ്ഥലം. ഈ ലോകത്തിലോ പരലോകമായ ശുദ്ധീകരണ സ്ഥലത്തോ സഹനത്തില്‍ക്കൂടി പാപ പരിഹാരം കണ്ടെത്തണം. പ്രാര്‍ഥനകള്‍ ഉരുവിട്ടോ കൊന്ത നമസ്ക്കാരം ചെയ്തോ മറ്റുള്ളവരെ സഹായിച്ചോ ശുദ്ധീകരണസ്ഥല വിമുക്തനാകാം. താമസത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാം.

1507 ല്‍ പോപ്പ് ജൂലിയസ് രണ്ടാമന്‍ പത്രോസിന്റെ
ശുദ്ധീകരണസ്ഥല മോചനപദ്ധതി ആരംഭിച്ചു. റോമിലെ ബസിലീക്കാ പണിയുന്ന കാലവുമായിരുന്നു. പേപ്പല്‍ പണസഞ്ചിയില്‍ പണമിടുന്ന ഓരോ അവസരത്തിലും ശുദ്ധീകരണ സ്ഥലത്തുനിന്നു ഒരു ആത്മാവ് സ്വതന്ത്രമാവുമെന്നും അവകാശപ്പെട്ടിരുന്നു. 1517 ല്‍ ശുദ്ധികരണസ്ഥലം വില്‍പ്പനയെ മാര്‍ട്ടിന്‍ ലൂതര്‍ എതിര്‍ത്തു. അതു സഭയില്‍ നവോഥാനത്തിന്റെ ഉദയവും കുറിച്ചു. 1567 ല്‍ പയസ് അഞ്ചാമന്‍ മാര്‍പാപ്പാ പണം മേടിച്ചുള്ള ശുദ്ധികരണ പാപവിമോചന
വില്‍പ്പന നിരോധിച്ചു.

ഇന്ന് ഒരു ചെറിയ പ്രാര്‍ഥനമൂലം 100 മുതല്‍ 300 ദിവസങ്ങള്‍വരെ ശുദ്ധീകരണ വിമോചനം ദൈവം നല്‍കും. ആയിരം പ്രാവിശ്യം ആവര്‍ത്തിച്ചു
പ്രാര്‍ഥിച്ചാല്‍ മൂന്നു ലക്ഷം ശുദ്ധികരണ ദിവസങ്ങള്‍ ഒഴിവാക്കാം. (828 വര്‍ഷങ്ങള്‍). ഒരു ' പരിശുദ്ധ മറിയമ്മേ' ചൊല്ലിയാല്‍ ശു ദ്ധികരണ ഇളവു ലഭിക്കുന്നത് 2000 ദിവസവും. ഈ ഇളവു സ്വന്തം ആത്മാവിനെയോ
ശുദ്ധികരണ സ്ഥലത്തെ മറ്റൊരു ആത്മാവിനെ മോചിപ്പിക്കുവാനോ ഉപയോഗിക്കാം.

ഇതു കൂടാതെ പരിപൂര്‍ണ്ണ ശു ദ്ധികരണ സ്ഥല വിമോചനവും ഉണ്ട്. പത്താം പീയൂസ് മാര്‍പാപ്പാ മുഴുവനായ ശുദ്ധികരണ വിമോചനം മരണത്തിനു മുമ്പ്‌ അന്ത്യകൂദാശയായ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവര്‍ക്കായി നല്‍കി. മരിക്കുന്നതിനു മുമ്പു നിത്യതയിലേക്കുള്ള ഒരു പ്രാര്‍ഥനയും ചൊല്ലണം.
കൂടെ കൂടെയുള്ള കുമ്പസാരവും കുര്‍ബാന സ്വീകരണവും ഒരുവന്റെ ശുദ്ധികരണ വാസസ്ഥലത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കുവാന്‍ സാധിക്കും.

സൈബര്‍ ലോകത്തില്‍ക്കൂടി നിത്യത
പലതവണ പള്ളിയില്‍ കയറിയിറങ്ങിയുള്ള പ്രാര്‍ഥനകളില്‍ക്കൂടി, ആത്മാക്കള്‍ക്ക് ശുദ്ധീകരണസ്ഥലത്തു നിന്നുള്ള മോചനം ആധുനിക ടെക്കനോളജി യുഗത്തില്‍ ദുഷ്ക്കരമാണ്. എന്നാല്‍ ഈ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ ബനഡിക്ക്റ്റു പതിനാറാമനും ബില്‍ഗേറ്റ്സുമൊത്തു ഒരു സോഫ്റ്റ് വെയര്‍ വികസിപ്പിച്ചിട്ടുണ്ട്.

ഈ കമ്പനിയില്‍ കൂടുതല്‍ ഓഹരികളും വത്തിക്കാന്റെ വകയാണ്. ശുദ്ധീകരണസ്ഥലത്ത് പോവാതെ നേരിട്ട് സ്വര്‍ഗ്ഗത്തില്‍ പോകുവാന്‍ വേണ്ട സംവിധാനങ്ങളും തയ്യാറാക്കി. അച്ചന്മാര്‍തൊട്ടു കര്‍ദ്ദിനാള്‍മാര്‍വരെ ഈ കമ്പനിയില്‍ ഓഹരികള്‍വാങ്ങി പണം നിക്ഷേപിക്കുവാന്‍ തിരക്കാണെന്നും കേട്ടു. അടുത്ത അഞ്ചുവര്‍ഷങ്ങള്‍ കൊണ്ട് ഈ കമ്പനി വളര്‍ന്നു വലുതാവുമെന്നാണ് ബില്‍ഗേറ്റ്സ് പറഞ്ഞത്. ആഗ്രഹങ്ങള്‍ സാധിച്ചു കിട്ടുവാന്‍ പുണ്യാളന്‍മാര്‍ നേരിട്ട് ഉടന്‍തന്നെ വിന്‍ഡോസില്‍ വരുകയും ചെയ്യും.അല്‍പ്പം പണച്ചിലവ് കൂടും.

ദൈവത്തിന്റെ വരപ്രസാദങ്ങള്‍, ശുദ്ധീകരണമോചനം മുതലായവകള്‍ ഓണ്‍ലൈനില്‍കൂടി ലഭ്യമായിരിക്കും. ബാങ്കില്‍നിന്നും ഓണ്‍ലൈന്‍ ചെക്കിംഗ്അക്കൌണ്ട് വഴി പള്ളിക്ക് ‍പണം നേരിട്ട്ലഭിക്കുകയും ചെയ്യും. സെഫിയും കൊട്ടൂരും ബെനടിക്റ്റും പുതുക്കയും പുണ്യാളന്‍മാരായി സ്വര്‍ഗത്തില്‍ വസിക്കുന്നത് മൂലം മാര്‍ക്കറ്റു അല്‍പ്പംകൂടി, ഓഹരിവിലയും കൂടി. അങ്ങനെ ആധുനിക സൈബര്‍ ലോകം ശുദ്ധീകരണസ്ഥലത്തില്‍ പോവാതെ സ്വര്‍ഗത്തില്‍ നേരിട്ടു പോവാനുള്ള വഴി ഒരുക്കിയിരിക്കുന്നതും ഭക്തജനങ്ങള്‍ക്ക്‌ ആശ്വാസം നല്‍കുന്നു.

1 comment:

  1. 12 THINGS SATAN DOES TO GET VICTORY OVER CHRISTIANS
    Satan said to a convention of Demons, “As long as Good people close to God, we have no power over them. So here are 12 things you can do to get victory over Good people.”
    1) Keep them busy with non essentials and eat all junk food.
    2) Tempt them to overspend and go into debt.
    3) Make them work long hours to maintain empty life styles.
    4) Discourage them from spending family time together, for when their homes disintegrate there is no refuge from work.
    5) Over stimulate their minds with smart phones, internet, television and computers, so they can’t hear God speaking to them.
    6) Fill their coffee tables and nightstands with newspapers and magazines so they have no time to read the Bible.
    7) Flood their mailboxes with sweepstakes promotions and get rich quick schemes to keep them chasing material things.
    8) Put glamour models on TV and on magazine covers to keep them focused on outward appearances. That way they will be dissatisfied with themselves and dissatisfied with their mates.
    9) Make sure couples are too exhausted for physical intimacy so they will be tempted to look elsewhere.
    10) Make Crucifix,marthoma cross, Santa and the easter bunny bigger than Jesus to divert them from remembering the real meaning of the religious days.
    11) Involve them in good causes so they won’t have time for eternal ones.
    12) Make them self satisfied. Keep them busy working in their own strength so they’ll never know the joy of God’s power working through them.
    Remember my demons, keep them busy! Busy! Busy! Because we know what it stands for:
    * B=BEING
    * U=UNDER
    * S=SATAN
    * Y=YOKE

    ReplyDelete