Translate

Saturday, March 24, 2012

Pope Benedict arrives in Mexico, addresses drug violence

The pope began his three-day visit in the central city of Leon with a festive welcome from President Felipe Calderon after making strong statements aboard his papal plane about Mexico's spiraling drug war.

"We must do whatever is possible to combat this destructive evil against humanity and our youth," he told reporters, referring to the violent conflict between rival drug cartels and the state that has killed 50,000 people since 2007.

ഇവിടെ ക്ലിക്ക് ചെയ്യുക


Pope to end Cuba trip with mass, Fidel Castro meeting



ഇവിടെ ക്ലിക്ക് ചെയ്യുക

4 comments:

  1. ക്രൂരനും ദുഷ്ടനുമായ നരിക്കാട്ടന്‍ അച്ചന്‍ വരെയുള്ളവരുടെ പാപങ്ങള്‍ പേറികൊണ്ടാണ് മാര്‍പാപ്പയുടെ ലോകപര്യടനം. കുട്ടപ്പന്‍റെ
    കണ്ണീരുതൊട്ടു നാസി കൂട്ടകൊലകള്‍വരെയുള്ള
    പാപങ്ങള്‍ക്ക്‌ കണക്കു പറയുവാന്‍ ഭൂമിയിലെ വികാരി ബാധ്യസ്ഥനാണ്.

    ഭാരതം കണ്ടിട്ടുള്ള ഏറ്റവും വലിയ
    മതപീഡകനായ ഗോവയിലെ ഫ്രാന്‍സീസ് സേവിയറിനെ ജനം അല്ത്താരയില്‍ വണങ്ങുന്നു. പുണ്യാളന്‍ അഥവാ പുണ്യാളത്തിക്കു യോഗ്യതയെന്തെന്നാല്‍ സ്വയം കര്‍ത്താവിന്‍റെ പഞ്ചമുറിവ് ശരീരത്തില്‍ സൃഷ്ടിക്കുക, പ്രേമനൈരാശ്യത്താല്‍ സ്വയം ഉമ്മിത്തീയില്‍ ചാടി കാലുപൊള്ളിച്ചു കര്‍ത്താവിന്‍റെ മണവാട്ടിയാകുക അല്ലെങ്കില്‍ ‍ഗോവയിലെ ക്രൂരതപോലെ മതത്തിന്‍റെ പേരില്‍ അക്രൈസ്തവരെ കൂട്ടത്തോടെ കോല്ലുക എന്നെല്ലാമാണ്.

    പിന്നെ കെട്ടുകണക്കിന് നോട്ടുകളുമായി മെത്രാന്‍റെ ശുപാര്‍ശകളും. കോഴകൊടുത്തു ജോലി മേടിക്കുന്നതുപോലെ വിശുദ്ധനാക്കാനും കോഴ കൊടുക്കണം.വിശുദ്ധപദവി ഒപ്പിച്ചു കഴിഞ്ഞാല്‍ പള്ളിയിലെ കപ്യാരുതൊട്ടു വത്തിക്കാന്‍
    വരെ കോടികള്‍ വാരുകയായി.

    ക്രിസ്തുവിന്‍റെ വികാരി വിശുദ്ധഗ്രന്ഥം അനുസരിച്ച് മാര്‍പാപ്പയല്ല. വികാരി പരിശുദ്ധആത്മാവ്
    മാത്രമെന്നു ജോണ് 14 മുതല്‍ 26 വരെയുള്ള വാക്യങ്ങള്‍ പറയുന്നു.കത്തോലിക്കാ വിശ്വാസം
    അനുസ്സരിച്ച് പരിശുദ്ധ ആത്മാവിന്‍റെ സന്ദേശകന്‍ മാര്‍പാപ്പായെന്നാണ്. ഇത് യേശുവിന്‍റെ വചനത്തോടുള്ള നിന്ദയായി അകത്തോലിക്കര്‍ കരുതുന്നു. ക്രിസ്തുവിന്‍റെ അപ്രമാദിത്വത്തെ
    മാര്‍പാ പ്പാ കവര്ന്നെടുത്തിരിക്കുകയാണ്.

    ക്രിസ്തുവിന്‍റെ വികാരി ഭരിക്കുന്ന മെക്സിക്കോ ഉള്‍പ്പടെയുള്ള മിക്ക ലാറ്റിന്‍രാജ്യങ്ങളും ദാരിദ്ര്യത്തിലാണ്. വിശ്വാസിയുടെ പത്തിലൊന്ന് വീതം
    മേടിച്ചു അവിടെയെല്ലാം സഭയ്ക്ക് വലിയ റീയല്‍ എസ്റ്റെറ്റു സാമ്രാജ്യവുമുണ്ട്.അടുത്ത സന്ദര്‍ശന രാജ്യം കമ്യൂണിസ്റ്റ് ക്യൂബയും.

    തെറ്റുകള്‍ തിരുത്തി സത്യം കണ്ടെത്തുവാനും ഗലാത്ത്യായില്‍ ‍ ഒന്നു മുതല്‍ എട്ടു ഒന്‍പതു വാക്യങ്ങളില്‍ പറയുന്നു.വചനം പഠിപ്പിക്കുന്നത്‌
    മാര്പാപ്പയോയെന്നു ഒരു ചൊല്ലു യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉണ്ട്. കാരണം മാര്‍പാപ്പയെ ചോദ്യം ചെയ്‌താല്‍ നരകശിക്ഷ കിട്ടുമെന്ന് സഭ പഠിപ്പിക്കുന്നു.
    എന്നാല്‍ തെറ്റായ വചനം പഠിപ്പിക്കുന്നവര്‍ക്കാണ്
    നിത്യശിക്ഷയെന്നു വചനം പറയുന്നു.

    അങ്ങനെ വചനം കാക്കണോ മാര്‍പാപ്പ പറയുന്നത് അനുസരിക്കാണോ എന്നറിയാതെ വിശ്വാസിയാകെ ചിന്താകുഴപ്പത്തില്‍ ആണ്. ബൈബിള് അറിയാത്തതും മാര്‍പാപ്പ പറയുന്നത്
    ശ്രദ്ധിക്കാത്തതും ഭാഗ്യമായി ഞാന്‍ കരുതുന്നു.

    ReplyDelete
  2. മെക്സിക്കോയിലെ മയക്കുമരുന്നു മാഫിയാകള്‍ തോക്കുകള്‍ താഴെയിടുമെന്നു വിചാരിച്ചു ഒരു മഹാ പുരോഹിതനിതാ ബുള്ളറ്റ് സുരക്ഷയുള്ള
    പാപ്പവാഹനത്തില്‍ അലങ്കരിച്ച വീഥികളില്‍ക്കൂടി സഞ്ചരിക്കുന്നു. ആരുണ്ട്‌ കേള്‍ക്കാന്‍ ഈ പത്രോസിന്‍റെ പിന്‍ഗാമിയെ?

    വൃദ്ധനായ (Octogenarian) മാര്‍പാപ്പയ്ക്ക് ദുഷിച്ച ലോകത്തിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സാധിക്കുമോ? അമേരിക്കയില്‍നിന്നും മെക്സിക്കോയിലെ എല്പാസോക്കുള്ള പാലത്തിനടിയില്‍ മാഫിയാകള്‍ ഒറ്റുകൊടുക്കുന്ന ആയിരങ്ങളുടെ തലകള്‍ വെട്ടിയിട്ടിട്ടുണ്ട്. കത്തോലിക്കാ കുഞ്ഞാടുകളായ ഇവരോ മാര്‍പാപ്പക്ക് വില കല്‍പ്പിക്കുന്നു?

    അഥവാ കുഞ്ഞാടുകള്‍ പറയുന്നതും അവിടുന്ന് ശ്രദ്ധിക്കുമോ? കുഞ്ഞാടുകള്‍ക്ക് സ്വവര്‍ഗരതി വേണം, പുരോഹിതര്‍ക്ക് വിവാഹം കഴിക്കണം, അനുവദിക്കുമോ അവിടുന്ന്? മാര്‍പാപ്പാ ഇങ്ങനെയായിരുന്നു പറയേണ്ടിയിരുന്നത്!!! മക്കളെ പരിശുദ്ധ ആത്മാവിന്‍റെ വെളിപാട് അനുസരിച്ചു പത്ത്കല്‍പ്പനകള്‍ ഇനിമേല്‍ കുഞ്ഞാടുകള്‍ക്കു ‍പൊട്ടിച്ചിരിക്കുവാന്‍ ഉള്ളതാണ്. സന്താന നിയന്ത്രണത്തിനു ഇന്നു മുതല്‍ ഗര്‍ഭനിരോധകവും ഗുളികകളും ഉപയോഗിച്ചുകൊള്ളൂക. എങ്കില്‍ ജനം മാര്‍പാപ്പ പറയുന്നത് ശ്രദ്ധിക്കുമായിരുന്നു. ജീവിക്കുന്ന ശവം പറയുന്നതു പോലെയേ മാര്‍പാപ്പ പറഞ്ഞാല്‍ ഇന്നു ജനം ശ്രദ്ധിക്കുകയുള്ളു.

    സീറോമലബാറില്‍ പുരോഹിതബിഷപ്പുമാര്‍ കൂടെകൂടെ മെക്സിക്കോയില്‍ പോവുന്നുണ്ട്. പരിശുദ്ധ പിതാവിന്‍റെ സന്ദേശം ഇവര്‍ക്കും കൂടിയായിരിക്കാം!!!

    ReplyDelete
  3. പരിശുദ്ധ പിതാവേ, ഡ്രഗ് മാഫിയാകളുടെ നാട്ടില്‍ അങ്ങു മെക്സിക്കന്‍ പ്രസിഡണ്ടും പ്രഥമ വനിതയുമൊത്ത് രാജകീയസല്‍ക്കാരങ്ങളില്‍
    പങ്കുകൊള്ളുന്നതും ആകമാന ക്രിസ്ത്യാനികള്‍ക്ക് അഭിമാനകരം തന്നെ.
    എങ്കിലും തെറ്റായത് ചിലത് അങ്ങു ചിന്തിക്കുമോ? പാവം അഭയ എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കുറ്റവാളികളെ രക്ഷപ്പെടുത്തിയ കഥയൊക്കെ അവിടുത്തേക്ക്‌ അറിയാമല്ലോ? കൊട്ടൂരും പുതുക്കയും അടുത്ത മേത്രാന്മാരെന്നും അറിയുന്നു. ജീവിക്കുന്നു സെഫിക്ക് വേണ്ടി അല്ത്താരയില്‍ മെഴുകുതിരി കത്തിക്കുന്ന കാലം വിദൂരമല്ല.

    എങ്കിലും ഞങ്ങളെ തെറ്റും ശരിയും പഠിപ്പിക്കുന്ന പിതാവേ കാട്ടാള കാപ്പിരികള്‍ കുഞ്ഞുങ്ങളെ ലൈംഗികമായി തൊന്തരവ്‌ ചെയ്യുന്നതും സ്ത്രീയുടെ ചാരിത്രം ഹനിക്കുന്നതും തെറ്റല്ലേ? പിതാവേ, കുഞ്ഞുങ്ങളെ ബലാല്‍സംഗം ചെയ്തു നശിപ്പിച്ചശേഷം അങ്ങയുടെ മെത്രാസന രാജകുടുംബം ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നതും തെറ്റല്ലേ? പരിശുദ്ധ പിതാവേ ഈ ദുഷ്ടപുരോഹിതരുടെ ദുഷിപ്പിക്കലിനു ഇരയാവുന്നു കുഞ്ഞുങ്ങളെ രഹസ്യം കാത്തു സൂക്ഷിക്കുന്നതിന് ഭീഷണിപ്പെടുത്തുന്നതും ഉപദ്രവിക്കുന്നതും തെറ്റല്ലേ? പരിശുദ്ധ പിതാവേ ബാലപീഡ പതിവാക്കിയിരിക്കുന്ന പുരോഹിതരെ ഒരു ഇടവകയില്‍നിന്നു മറ്റൊരു ഇടവകയിലേക്ക് സ്ഥലംമാറ്റി സ്ഥാനകയറ്റം കൊടുക്കുന്നതും തെറ്റല്ലേ? അവിടുത്തെ ഈ ഇടയര്‍ക്കു പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ മേയുവാന്‍ അനുവദിക്കുന്നതില്‍ ഞങ്ങള്‍ ദുഖിതരുമാണ്.

    പരിശുദ്ധ പിതാവേ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ബലാല്‍ക്കാരം ചെയ്യുന്നവരെ നിയമ പാലകര്‍ക്കു അങ്ങു വിട്ടു കൊടുക്കാതിരിക്കുന്നതും തെറ്റാണ്. മഹായിടയനായ പുരോഹിതാ നീതിക്കു വേണ്ടി യാചിക്കുന്ന ജനത്തിനു നീതി കൊടുക്കുവാന്‍ അങ്ങു അമ്പേ പരാജയപ്പെട്ടിരിക്കുന്നു. യഹോവാ, അവിടുത്തേക്ക്‌ ഞങ്ങളുടെ പത്തു ശതമാനം ഓഹരി മതിയോ!!!

    അമേരിക്കയിലെ വിസ്ക്കൊസിന്‍ എന്ന പട്ടണത്തിലെ കഥ കേട്ടും ഞങ്ങളെ ഞെട്ടിപ്പിക്കുന്നു. ഒരു പുരോഹിതന്‍ ബധിരരായ നൂറു കുഞ്ഞുങ്ങളെ പീഡിപ്പിച്ചുവെന്നു കുറ്റം സമ്മതിച്ചതും ലോക വാര്‍ത്തകളില്‍ ഒന്നായിരുന്നു. എന്തു ഫലം? കുപ്പായം ഊരിക്കുന്നതിനു പകരം പുത്തന്‍ കുപ്പായം തയിപ്പിച്ചു കൊടുത്തു. സ്വവര്‍ഗ കുഞ്ഞുങ്ങളോട് മാത്രം രതി നടത്തുവാന്‍
    താല്പര്യപ്പെടുന്ന പുരോഹിതനെന്നും മാനസ്സിക ഡോക്റ്റര്‍മാരുടെ സര്‍റ്റിഫിക്കെറ്റു കരസ്ഥമാക്കി.എന്നിട്ട് പുരോഹിതനെ പെണ്‍കുട്ടികളുടെയിടയില്‍ സേവനത്തിനായി നിയോഗിച്ചു. തെറ്റല്ലേ? പെണ്‍കുട്ടികളെ ഇയാള്‍ കളങ്കപ്പെടുത്തുകയില്ലെന്നു എന്താണ് ഉറപ്പുവെന്നും അങ്ങുപറയുക.കുറുപ്പിന്‍റെ ഉറപ്പെങ്കിലും. സെഫിയും കൊട്ടൂരും നരിക്കാട്ടനും സ്വതന്ത്രമായി സഞ്ചരിക്കുന്ന ലോകത്ത് അവിടുന്ന് കളങ്കപ്പെട്ട സഭയെ എങ്ങനെ പുനരുദ്ധാരണം ചെയ്യും?

    ReplyDelete
  4. വൃദ്ധനായ കൂട്ടുകാരാ കാസ്ട്രോ, പുരോഹിത വേലയ്ക്കു ഞങ്ങള്‍ക്ക് ആണ്‍കുട്ടികളെ ആവശ്യമുണ്ട്. വിളവുകള്‍ ഏറെ, കൊയ്ത്തുകാരോ ചുരുക്കം. എന്നും പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ തേടി പോകുവാനാണ് എനിക്കിഷ്ടം. ജീവിതം വേദനകള്‍ കൊണ്ടും രോഗങ്ങള്‍ കൊണ്ടും വഴി മുട്ടുമ്പോള്‍ മതം നിങ്ങളോട് കള്ളം പറയുന്നുവെന്നു ശാസ്ത്രം പറയുന്നു.രോഗത്തില്‍ ഇനി മേല്‍ ദുഖിക്കേണ്ട ശാസ്ത്രം മതത്തിന്റെ മേല്‍ ആധിപത്യം നേടിയെന്നും മതവിരോധികള്‍ പറയുന്നു. വിശ്വസിക്കരുത്. അയല്‍ക്കാരനെ ഉപദ്രവിച്ചിട്ടു ഞായറാഴ്ച് പള്ളിയില്‍ വന്നാല്‍
    നേര്ച്ച കാഴ്ചകള്‍ നല്‍കിയാല്‍ ഞാന്‍ നിങ്ങളോട് ക്ഷമിക്കും.

    സ്വാതന്ത്ര്യമല്ല പാരതന്ത്ര്യം എന്നു വിശ്വസിക്കുന്ന ഒരു യാഥാസ്ഥിതികനും ഒരു ഏകാധിപതിയും ക്യൂബയില്‍ പരസ്പരം കൈകള്‍ അര്‍പ്പിച്ചു. എന്തിനു, പതിറ്റാണ്ടുകള്‍ കാസ്ട്രോയെന്ന ഭീകരന്‍ ഒരു കൊച്ചു ദ്വീപിനെ
    പീഡിപ്പിച്ചതിനോ? ഒരു രാജ്യത്തിനെ കൊടുംപട്ടിണിയില്‍ ഇട്ടതിനുള്ള പ്രതിഫലമോ? മാര്‍പാപ്പ, അവിടുന്നു ഹിറ്റ്ലറിന്റെ മുഖത്ത് ഉമ്മ വെക്കുന്നതുപോലെയാണ്
    കാസ്ട്രോക്ക് ഹസ്തദാനം നല്‍കുമ്പോള്‍ ഒരു വിശ്വാസിക്ക് തോന്നുക. ഫാസിസ്സവും കമ്മ്യൂണിസ്സവും ഒന്നുപോലെ താലോലിക്കുന്നതിനോ അങ്ങ് ഇവിടെ വന്നത്?

    അങ്ങ് ക്യൂബയില്‍ ഫാക്റ്ററികള്‍ സന്ദര്‍ശിക്കുന്നതും വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. അഞ്ഞൂറു വര്‍ഷം താമസിച്ചു പോയിയെന്ന് മാത്രം. വെറുപ്പിന്‍റെ രണ്ടു രാഷ്ട്രങ്ങള്‍ ഉള്ളിന്റെ ഉള്ളില്‍ പരസ്പരം പല്ലു കടിക്കുന്നില്ലേ? ലോകത്തിന്‍റെ മുമ്പില്‍ രണ്ടു പേരും മഹത്ത്വമേറിയവരും. മഹത്വം സമാധാനത്തിനോ, കൂടുതല്‍ ജനങ്ങളെ ഉല്‍പ്പാദിപ്പിക്കുവാനോ, ദാരിദ്ര്യം വര്‍ധിപ്പിക്കുവാനോ എന്തിനെന്നു
    മനസ്സിലാവുന്നുമില്ല. കൊടും ഭീകരര്‍ക്കൊപ്പം തിന്നുക, കുടിക്കുക ഇതാണോ സഭയുടെ സമാധാനം.

    മാര്‍പാപ്പയുടെ ക്യൂബന്‍ സന്ദര്‍ശനോദ്ദേശം ക്യൂബയിലെ നൂറു കണക്കിനു പള്ളികള്‍ സംരക്ഷിക്കുവാനും പണം ശേഖരിക്കുവാനും അങ്ങനെ പുരോഹിതരുടെ സുഖ ജീവിതം പുഷ്ടിപ്പെടുത്തുവാനുമാണ്. ഓരോ വര്‍ഷവും ഭൂമി കുലുക്കത്തിനാലും കൊടുംകാറ്റിനാലും ദുരിതമനുഭവിക്കുന്ന അനേക ഭൂപ്രദേശങ്ങളുണ്ട്. കത്തോലിക്കര്‍ ഏറെയുള്ള ക്യൂബയും മെക്സിക്കോയുമാണ് ഇനി കൊയ്ത്തുകള്‍ ഏറെ. ദാരിദ്ര്യം മൂലം വേലക്കാര്‍ ഏറെയും.

    ReplyDelete