Translate

Thursday, December 15, 2011

ആന്ഡ്രൂ താഴത്ത് മേല്പട്ടക്കാരാ, ഇതൊന്നു വായിക്കൂ!

1 comment:

  1. ആണ്ട്രൂസ് താഴത്ത് പിതാവിനെ മിസ്റ്റര്‍ താഴത്ത് എന്നുപോലും വിളിക്കുവാന്‍ തോന്നി പോവുന്നു. . പൌരാഹിത്യത്തിന്‍റെ മഹിമയെന്തെന്നു ഈ മല്പ്പാന് അറിയത്തില്ല. പൌരാഹിത്യം എന്നത് അങ്ങേയറ്റം മഹനീയവും ദൈവത്തിന്‍റെ വരദാനം ലഭിച്ച കുലീനര്‍ക്ക് മാത്രമുള്ളതെന്നു സെന്‍റ് ഇഗ്നെഷിയസ് പറഞ്ഞിരിക്കുന്നു. അപ്രേന്‍പുണ്യാളന്‍ പറഞ്ഞിരിക്കുന്നത് പൌരാഹിത്യം അനന്തതിയിലെ പ്രഭാവമെന്നും. വിണ്ണില്‍ വസിക്കുന്നവനായ നിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ നിന്‍റെ നാമം മഹത്വപ്പെടും എന്നൊക്കെ ഈ താഴത്ത് പഠിച്ചിട്ടില്ലേ?

    ആഡംബരശിരോ വസ്ത്രത്തില്‍ മോഡി പിടിപ്പിച്ചിരിക്കുന്ന ഈ തിരുമേനിക്ക് ഗാന്ധിയന്‍ ആശയങ്ങള്‍ പറഞ്ഞാല്‍ ഒന്നും മനസ്സിലാകുകയില്ല. പ്രവാചകനെപ്പോലെ ജീവിക്കുന്ന ആ പുണ്യസ്വാമിയെ വേദനിപ്പിച്ചതില്‍ ഇയാള്‍ക്ക് യാതൊരു കൂസലുമില്ലേ? കഴിഞ്ഞ തലമുറയിലെ ചില മല്പ്പാന്മാര്‍ മഹാത്മാഗാന്ധിജിയെ അന്തിക്രിസ്തുവെന്നു വിളിച്ചു. അവരില്‍ കുര്യാളശ്ശേരി ദൈവദാസനായി ഇനി പുണ്യാളന്‍ ആക്കുവാന്‍ പോവുന്നു. ഒരിക്കല്‍ വത്തിക്കാനിലെ പന്ത്രണ്ടാംപീയൂസ് മാര്‍പാപ്പാ ഗാന്ധിജിയെ മുഖം പോലും കാണിക്കാന്‍ തയാറായില്ല. ജോണ്‍പോള്‍ ആ പുണ്യാത്മവിന്‍റെ സമാധിയില്‍ മുട്ടു കുത്തി പ്രാര്‍ഥിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ മുന്‍ഗാമി നാസിപിതാവിനു വേണ്ടിയും ക്ഷമിക്കുവാന്‍ പ്രാര്‍ഥിച്ചു കാണും.

    വെളിപാടില്‍ രണ്ടു കൊമ്പുള്ള ഒരു കുഞ്ഞാടുണ്ട്. ദൈവത്തിന്‍റെ കുഞ്ഞാട് എന്നു പറയുന്നത് യേശുവിനെയാണ്. വെളിപാടിലെ കുഞ്ഞാട് യേശുവിന്‍റെ നാമം ചീത്തയാക്കുവാന്‍ വന്ന പിശാചാണ്. ഈ കുഞ്ഞാടിന്‍റെ എല്ലാ ലക്ഷണങ്ങളും താഴത്ത് പിതാവിനുണ്ട്. കൊമ്പുകള്‍ക്ക് പകരം ആഡംബരമേറിയ ശിരോവസ്ത്രങ്ങളും കൊമ്പുകളുടെ സ്ഥാനത്ത് ക്ലാവര്‍ കുരിശൂം പ്രാകൃത ദൈവങ്ങള്‍ അണിഞ്ഞിരുന്ന മയില്‍തോപ്പിയുമെല്ലാം ഒരു മുഴുവന്‍ ഡ്രാഗന്‍ ലക്ഷണമുണ്ട്. സംസാരിക്കുന്നത് ഏദന്‍ തോട്ടത്തില്‍ സര്‍പ്പമായി വന്ന പിശാചിനെപ്പോലെ പച്ച കള്ളങ്ങള്‍ മാത്രം. ഇടയ ലേഖനത്തില്‍ സ്വാമിയച്ചനെപ്പറ്റി നുണകള്‍ പള്ളികളില്‍ വായിച്ചു പ്രചരിപ്പിക്കുകയാണ് ഈ സര്‍പ്പം. വേദപുസ്തകത്തിലെ വെളിപാട്‌ "മൃഗം ഭൂമിയിൽ നിന്നു കയറുന്നതു ഞാൻ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാസർപ്പം എന്നപോലെ സംസാരിച്ചു." ബുദ്ധിയുള്ളവൻ മൃഗത്തിന്‍റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്‍റെ സംഖ്യയത്രെ. അതിന്‍റെ സംഖ്യ അറുനൂറ്ററുപത്താറു".... സാക്ഷാല്‍ താഴത്ത് പിതാവു കുഞ്ഞാടിന്‍റെ വേഷത്തില്‍ ഭുമിയില്‍ യേശുവിന്‍റെ നാമത്തില്‍ സര്‍പ്പത്തിന്‍റെ ഭാഷയില്‍ സംസാരിക്കുന്നു. ഗാന്ധിജിയുടെ ആശയങ്ങള്‍ ഹൃദയത്തില്‍ കാത്തുജീവിക്കുന്ന നിഷ്പാദകനായ സ്വമിയച്ചന്‍റെ മനസ്സ് വേദനിപ്പിച്ചതില്‍ കാലം താഴത്തിനു മാപ്പ് കൊടുക്കട്ടെ.

    ReplyDelete