Translate

Saturday, December 31, 2011

ക്നാനായ്ക്കാര്‍ വസിഷ്ഠമുനിയുടെ സന്തതികളോ?

പോര്‍ട്ടുഗീസുകാരുടെ വരവിനുശേഷമാണ് സുറിയാനി ക്രിസ്ത്യാനികള്‍ റോമയുടെ കീഴിലുള്ള കത്തോലിക്കാ മതം സ്വീകരിച്ചത്. പതിനാലാംനൂറ്റാണ്ടിനുമുമ്പ് സുറിയാനി ക്രിസ്ത്യാനികള്‍ ബാബിലോണിയായിലെ പാത്ര്യാര്‍ക്കീസിന്റെ കീഴില്‍ ആയിരുന്നു. പോര്‍ട്ടുഗീസുകാരുടെ വരവോടെ നാട്ടുക്രിസ്ത്യാനികളുമായിട്ടുള്ള സങ്കരംവഴി ഇവര്‍ ‍ ഒരു സമിശ്രവര്‍ഗമായി തീര്‍ന്നു. ക്നാനായ്ക്കാരുടെ ഭക്ഷണ രീതികളും പോര്‍ട്ടുഗീസുകാരുടെപോലെ തന്നെയാണ്. കള്ളും പന്നിയും പെണ്ണുമായി ജീവിച്ച സംസ്ക്കാരരഹിതരായ ഒരു ജാതിയായിരുന്നു പോര്ടുഗീസുകാര്‍. പന്നി മുസ്ലിം സമുദായവും ഗോമാംസം  ഹിന്ദുക്കളും ഉപയോഗിക്കുകയില്ല. അന്ന് മാംസം കഴിക്കുന്നവര്‍ നാട്ടുപറയന്മാരും പിന്നെ പോര്ട്ടുഗീസുകാരുമായിരുന്നു.  ക്നാനായ്ക്കാരുടെ എല്ലാ പഴയപള്ളികളും പോര്‍ട്ടുഗീസ്മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവരില്‍ നല്ലവണ്ണം വെളുത്ത ക്നാനായ്ക്കാര്‍ യൂറോപ്യന്മാരെപ്പോലെയാണെങ്കിലും ആരും  യഹൂദരെപ്പോലെയല്ല.

ചേരരാജ്യത്തിന്റെ തലസ്ഥാനം മഹാദേവര്‍ പട്ടണമായിരുന്നു. എട്ടാംനൂറ്റാണ്ടില്‍ മാത്രമാണ് കൊടുങ്ങല്ലൂര്‍ ചേരരാജ്യത്തിന്‍റെ തലസ്ഥാനം ആയത്. അതിനുമുമ്പ് ചേരരാജാക്കാന്മാര്‍ മുസീരിപട്ടണത്തില്‍ താമസിച്ചു.  അന്ന് തലസ്ഥാനം തമിഴ്നാട്ടിലെ കരൂര്‍ ആയിരുന്നു. തമിഴിലെ സംഘംസാഹിത്യം പുരാതന കേരളത്തിലെ ‍ ക്രിസ്ത്യാനികളെപ്പറ്റി ഒന്നും സൂചിപ്പിച്ചിട്ടില്ല. അതെസമയം ഗ്രീക്കുകാരെപ്പറ്റിയും റോമാക്കാരെപ്പറ്റിയും പല പരാമര്‍ശനങ്ങളുമുണ്ട്.

ക്നാനായ് ക്രിസ്ത്യാനികള്‍ എ. ഡി. 345 ല്‍ വന്നുവെന്നാണ് അവകാശപ്പെടുന്നത്. എന്നാല് ‍ചേരമാന്‍ പെരുമാക്കമാരുടെ കാലം 800 എ.ഡി. മുതല്‍ 1102 എ. ഡി. വരെയായിരുന്നു. ക്നനായ് ഇസ്രായേല്‍ ദേശത്താണ്.

ചില തെളിവുകളെ ആധാരമാക്കി അന്നുണ്ടായിരുന്ന ഹിന്ദുക്കള്‍ പോര്ടുഗീസുകാരുടെ വരവോടെ കാളയെ തിന്നുവാന്‍ തുടങ്ങി. ഉയര്‍ന്ന ജാതിയിലുള്ള ഹിന്ദുക്കള്‍ അയിത്തം കല്‍പ്പിച്ചു അവരെ ജാതിക്കു പുറത്താക്കുകയും മറ്റു മാര്‍ഗമില്ലാത്തതുകൊണ്ട് ക്രിസ്ത്യാനികളായി മതംമാറിയെന്നും ഹിന്ദുക്കളുടെ ചില രേഖകളില്‍ കാണുന്നു. ക്നാനയ്ക്കാരെ അയിത്തം കല്പ്പിച്ചതുകൊണ്ട് സുറിയാനി ക്രിസ്ത്യാനികളും ഇവരെ ഒറ്റപ്പെടുത്തി. അങ്ങനെ ക്നാനായ് ക്രിസ്ത്യാനികള്‍ സ്വവംശത്തില്നിന്ന് മാത്രം (endogamous group) വിവാഹം കഴിക്കുന്ന ഒരു വര്‍ഗമായി തീര്‍ന്നു.

ക്നനായ്കാരെ ചരിത്രപരമായി അറിയപ്പെടുന്നത് തെക്കുംഭാഗരെന്നാണ്. ക്നാനായ് എന്നുള്ള പദം ഇരുപതാംനൂറ്റാണ്ടു മുതല്‍ പ്രയോഗത്തില്‍ വന്നു. അതുകൊണ്ട് ഇവര്‍ ക്നാനായ്ദേശത്ത് നിന്നുള്ളവെരെന്നു യാതൊരു ചരിത്രരേഖകളുമില്ല. മാക്കില്‍ മെത്രാന്റെ കള്ളകഥളെന്നുവേണം അനുമാനിക്കുവാന്‍.

ക്നാനായിക്കാര്‍ക്ക് മറ്റുള്ള ക്രിസ്ത്യാനികളെക്കാള്‍ വളരെയധികം യഹൂദപാരമ്പര്യമുണ്ടെന്നു പല ലേഖനങ്ങളും അവകാശപ്പെടുന്നു. എന്നാല്‍ മറ്റു നസ്രാണികളും ക്നാനായ്ക്കാരും പിന്തുടരുന്ന പെസ്സഹാ അപ്പം മുറിക്കല്‍ ക്നാനായ് യാക്കൊബക്കാരുടെയിടയിലില്ല. പകുതിയോളം ക്നാനായ്ജനത ഈ പാരമ്പര്യം പിന്തുടരുന്നുമില്ല. ഇതു തികച്ചും നസ്രാണി പാരമ്പര്യമാണ്. ക്നാനായ് പാരമ്പര്യമല്ല. ക്നാനായ്ക്കാരുടെ കാള ഇറച്ചിതീറ്റി ഇവരെ മറ്റു സമുദായക്കാര്‍ അകറ്റികാണും.

ക്രിസ്ത്യാനികളുടെ ആരംഭത്തിനുമുമ്പ് ഗോമാംസം തിന്നുന്നവര്‍ കേരളത്തിലെ ചണ്ടാളജാതിയില്പ്പെട്ട പറയന്മാരായിരുന്നു. പുരാതനകാലത്ത് ചണ്ടാലന്മാര്‍ ഉന്നതകുലജാതരായിരുന്നുവെന്നു പാരമ്പര്യം പറയുന്നു. ചണ്ടാലജനത വസിഷ്ഠമുനിയുടെ സന്താനങ്ങളെന്നു പുരാണം പറയുന്നു. ഇവരുടെ ഗോമാംസം ഭക്ഷണം മറ്റുള്ള ജാതികള്‍ ഇവര്‍ക്ക് ഭ്രുഷ്ടു കല്‍പ്പിച്ചു. പിന്നീടു വന്ന നമ്പൂതിരികളും ഇവരെ ഒറ്റപ്പെടുത്തി. ചരിത്രപരമായിട്ടു തെളിവ് ഇല്ലെങ്കിലും  മറ്റുള്ള സമുദായത്തില്നിന്നും ഇവര്‍ ഒറ്റപ്പെട്ടു ജീവിക്കുന്നതും ഒരു കാരണമാകാം.

പറയന്മാരുടെ പ്രധാനപുരോഹിതനെ പാരമ്പര്യമായി കൈക്കാരനെന്നു പറഞ്ഞുവന്നിരുന്നു. സുറിയാനി ക്രിസ്ത്യന്നികളുടെ പള്ളികളിലും കൈക്കാരന്‍ എന്നുള്ള പ്രയോഗം വളരെ കൌതുകമുണര്‍ത്തുന്നു.  എന്തുകൊണ്ട് കൈക്കാരന് പകരം അധികാരിയെന്ന പ്രയോഗം സവര്‍ണ്ണ ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്നില്ല. സുറിയാനി ക്രിസ്ത്യാനികളുടെ കൈക്കാരന്പദവീ അതാതു പള്ളിഇടവകകളില്നിന്നു എന്നും ഉയര്‍ന്ന കുടുംബത്തില്നിന്ന് തിരഞ്ഞെടുക്കുന്ന വ്യക്തിയായിരുന്നു.

ക്നനായ്ക്കാര്‍ യഹൂദരെപ്പോലെ വെളുത്ത നിറക്കാരോ? ക്നനായില്‍നിന്നു നാലാംനൂറ്റാണ്ടില്‍  കുടിയേറിയവര്‍ എന്ന് ഇവര്‍ അവകാശ പ്പെടുന്നു. ഇവര്‍ സുറിയാനി ക്രിസ്ത്യാനികളുമായി ഒരിക്കലും സങ്കരവര്‍ഗം ആയിട്ടില്ല. നാട്ടുക്രിസ്ത്യാനികളുമായി വൈവാഹിക ബന്ധത്തിലും ഇവര്‍ ഏര്‍പ്പെടുകയില്ലായിരുന്നു. സ്വന്തം വംശീയനിയമം ലംഘിക്കുന്നവര്‍ക്കെതിരെ  സമുദായം വിലക്ക് കല്‍പ്പിച്ചിരുന്നു. വംശീയപവിത്രത സൂക്ഷിക്കുന്നതിനായിരുന്നു ഈ ഭ്രിഷ്ട്ടു വിധിച്ചിരുന്നത്. നിര്‍ഭാഗ്യവശാല്‍ ഇവര്‍ സിറിയാക്കാരെപ്പോലെയോ ക്നാനയ്ക്കാരെപ്പോലെയോ യാതൊരു ദേഹപ്രക്രുതിയുമില്ല. മറിച്ചു കൂടുതലും കറുപ്പോ ഇരുനിറക്കാരോ ആണ്. ഇവര്‍  തനി കേരളജനതയെപ്പോലെയാണ് . മിഡില്ഈസ്ടോ ക്നനായ്ക്കാരോ എന്ന ഇവരുടെ നരവംശശാസ്ത്രവാദം  മിഥ്യായാണെന്ന് സംശയിക്കേണ്ടിരിക്കുന്നു. യഹൂദന്മാര്‍ രണ്ടായിരം വര്‍ഷങ്ങളോളം ഇവിടെ താമസിച്ചിട്ടും അവരുടെ നിറത്തിനോ സംസ്ക്കാരത്തിനോ ഏറ്റകുറച്ചില്‍ വരാതെ  മടങ്ങി ഇസ്രായിലേക്ക് പോയി.

പറയന്മാരുടെ തലവന്‍ (മൂപ്പന്‍) മരിക്കുന്നസമയം സാധാരണ നിയമങ്ങളനുസരിച്ചു മരിച്ചശരീരം മലര്‍ത്തിയടക്കുന്നതിനു പകരം ഇരുത്തിയാണ്‌ അടക്കുന്നത്. ക്നാനായ്ക്കാരും

സുറിയാനിയാക്കോബക്കാരും ബിഷപ്പ്മാരെ അടക്കുന്നത് ഇരുത്തി ഈ പറയരുടെ ആചാരത്തിലാണ്. മറ്റുള്ള ക്രിസ്ത്യന്സമൂഹത്തിന്റെ ഇടയില്‍ ഈ ആചാരം ഇല്ല. ഇങ്ങനെയുള്ള ശവസംസ്ക്കാര കര്‍മ്മങ്ങള്‍ പറയരും ക്നനായ് ക്രിസ്ത്യാനികളും തമ്മില്‍ സാംസ്കാരിക സാമൂഹികരംഗങ്ങളിലും നരവംശശാസ്ത്രത്തിലും വളരെയേറെ സാമ്യംകാണുന്നു. ചരിത്രത്തില്‍ എവിടെയോ ഇവര്‍ തമ്മിലുള്ള ബന്ധം അറ്റുപോയിയെന്നു തീര്‍ച്ചയാണ്.

മിഷനറിമാര്‍ വരുന്നതിനുമുമ്പ് സുറിയാനി ക്രിസ്ത്യാനികളുടെ ഇടയില്‍ പല ഹിന്ദു ആചാരങ്ങളും കടന്നുകൂടിയിരുന്നു. അതിലൊന്നായിരുന്നു പറയരുടെ ഇടയില്‍ ഉണ്ടായിരുന്ന മരിച്ചുപോയവരുടെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള ബലിയിടല്‍. മിഷിനറിമാര്‍ ഈ ആചാരങ്ങള്‍ക്ക് അറുതിവരുത്തി മരിച്ചര്‍വര്‍ക്ക് ബലിയിടലിനു പകരം കുര്‍ബാനയും ഒപ്പീസുമാക്കി. മരിച്ചവര്‍ക്കുള്ള ഈ പ്രാകൃതബലിയിടലില്‍ രക്തം, മാംസം, ലഹരി മദ്യങ്ങള്‍ ഇവകള്‍ ഉള്‍പ്പെട്ടിരുന്നു. ഇത്തരം ആചാരങ്ങള്‍ ക്രിസ്ത്യാനികളുടെയിടയില്‍ ബ്രിട്ടീഷ് മിഷനറിമാര്‍ തങ്ങളുടെ അധികാരം ഉപയോഗിച്ചു സാമൂഹ്യപരിഷ്കരണത്തിനായി നിറുത്തല്‍ ചെയ്തു. ഇന്നും മരിച്ച ആത്മാക്കളുടെ പേരിലുള്ള ഇത്തരം ആചാരങ്ങള്‍ പറയ, പുലയ വേട്ടവ ,മന്നാന്‍ എന്നീ ജാതികളുടെ ഇടയില്‍ നിലവിലുണ്ട്. ഇതെല്ലാം വാസ്തവത്തില്‍ സുറിയാനിക്രിസ്ത്യാനികളുടെ ഒരു പ്രാകൃത സംസ്ക്കാരമായിരുന്നു.

എ.ഡി. 345-ല്‍ പേര്‍ഷ്യന്‍ കച്ചവടക്കാരനായ ക്നനായ് തൊമ്മന്റെ നേത്രത്വത്തില്‍ ഒരു സംഘം ക്രിസ്ത്യാനികള്‍ കുടിയേറ്റം നടത്തിയെന്ന് പറയുന്നു. ചേരരാജാവിന്റെ തലസ്ഥാനമായ കൊടുങ്ങല്ലൂരാണ് തോമ്മായും കൂട്ടരും വന്നെത്തിയതെന്നു വിശ്വസിക്കുന്നു.  അദ്ദേഹം അന്നു ഭരിച്ചിരുന്ന ചേരരാജാവിനെ മുഖംകാണിച്ചു.  345 എ.ഡി.യില്‍ കേരളംഭരിച്ച ചേരരാജാവിന്റെ വിവരങ്ങളോ, പേരോ സംബന്ധിച്ചു ക്രിസ്ത്യാനികളുടെ ഇടയില്‍ ഇന്നും അഭിപ്രായസമന്വയമില്ല.

രാജാവ് ഒരു ചെമ്പുതകിടുമുഖേന ഈ സമുദായത്തിന് എഴുപത്തിരണ്ടു വിശേഷാവകാശങ്ങള്‍ നല്‍കിയെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഈ ചെമ്പുതകിടിനെ ക്നനായ് തൊമ്മന്‍ ചെപ്പെടുവെന്നു അറിയപ്പെടുന്നു. എന്നാല്‍ ആ എഴുപത്തിരണ്ടു അവകാശങ്ങളും അക്കാലത്ത് കേരളത്തില്‍ എല്ലാജാതികള്‍ക്കും  തുല്യമായി കല്‍പ്പിച്ചിരുന്നു.  അതുകൊണ്ടു ക്നനായ് ക്രിസ്ത്യാനികള്‍ ഒരു പ്രഭുസമുദായമോ വിദേശികളായ കുടിയേറ്റക്കാരോ ആണെന്നു കരുതുവാന്‍ സാധിക്കുകയില്ല.  അവരുടെ അവകാശങ്ങള്‍ പുരോഹിതസമുദായം കെട്ടിചമച്ച പച്ചകള്ളങ്ങളാണ്.അവര്‍ പറയുന്ന ഈ ചെപ്പെടിന്റെ ചരിത്രം സവര്‍ണ്ണ ജാതിയുടെ മഹത്വം പറഞ്ഞു മറ്റു സമുദായങ്ങളുടെ കണ്ണില്‍ പോടിയിടുന്നതിനാണ്.

ക്നനായ്ക്കാരുടെ ചേരമാന്‍ പെരുമാള്‍ നല്‍കിയ എഴുപത്തിരണ്ടു പ്രത്യേക അവകാശങ്ങളെപ്പറ്റി സൂചിപ്പിച്ചുവല്ലോ. എന്നാല്‍ പലതും കാലാകാലങ്ങളില്‍ സൌകര്യപൂര്‍വ്വം കൂട്ടിചേര്‍ത്തതാണ്.

നെട്ടൂര്‍പ്പെട്ടി ഉപയോഗിക്കുവാനുള്ള അവകാശമാണ് നാലാംനൂറ്റാണ്ടിലുള്ള ഈ ചെമ്പുതകിടിലുള്ളത്.

ഇളംചുവപ്പുള്ള തടികൊണ്ട് നെട്ടൂര്‍ എന്ന സ്ഥലത്തു ഒമ്പതാംനുറ്റാണ്ടില്‍ ഇത്തരം പെട്ടികള്‍ നിര്‍മ്മിച്ചിരുന്നു. അക്കാലത്ത് ‍ഉന്നത കുടുംബങ്ങള്‍ നെട്ടൂര് പെട്ടി ഉപയോഗിച്ചിരുന്നു. ഇത്തരം തടികള്കൊണ്ടായിരുന്നു പടിപ്പുരകളും വീടിന്റെ ആനവാതിലും കെട്ടിയിരുന്നത്. ഒമ്പതാംനൂറ്റാണ്ടിനുമുമ്പ് ഈ തച്ചു ശാസ്ത്രം കേരളത്തില്‍ നിലവിലുണ്ടായിരുന്നില്ല. അങ്ങനെ എ. ഡി. 345 ല്‍ ലഭിച്ചെന്നു പറയുന്ന ക്നാനായ് തൊമ്മന്റെ ചെപ്പേട്‌ കൃത്രിമം ആണെന്നും വരുന്നു.

എ.ഡി. 800 വരെ കേരളം തമിഴകത്തിന്റെ ഭാഗമായിരുന്നു. മലയാളഭാഷ ഉണ്ടായിരുന്നില്ല. പ്രത്യേകതരം ലിപികളോട് കൂടിയ തമിഴ്ഭാഷയായിരുന്നുണ്ടായിരുന്നത്. എന്നാല്‍ ചെമ്പു തകിടിലുള്ളത് മദ്ധ്യകാലത്തിനു ശേഷം ഉണ്ടായിരുന്ന ഒരു തരം മലയാളലിപിയിലാണ്‌.മലയാളഭാഷ ഉണ്ടായതുതന്നെ പതിനെട്ടാംനൂറ്റാണ്ടിനു ശേഷവും.അതിനുമുമ്പ് ഗ്രന്ഥങ്ങള്‍ മുഴുവന്‍ തമിഴിലായിരുന്നു. മലയാളഭാഷയുടെ ആവിര്‍ഭാവത്തിനു മുമ്പ് തമിഴ്സങ്കരമായ വട്ടെഴുത്ത് ഭാഷയിലായിരുന്നു എഴുത്തുകളെല്ലാം.  കൂടാതെ തുടക്കത്തില്‍ ലഭിച്ച ചെമ്പുതകിട് ആരുടേയും കൈവശമില്ലതാനും. ഇക്കാരണങ്ങളില്നിന്നെല്ലാം ചെമ്പുതകിടിന്റെ കഥകളും കെട്ടുകഥകള് തന്നെയല്ലേ?.

ക്നനായ്ക്കാരുടെ വിവാഹരീതികളും കേരളത്തിലൊഴികെ ലോകത്ത് മറ്റൊരു സ്ഥലത്തും കാണുവാന്‍ സാധിക്കുകയില്ല.  വിവാഹത്തിന് മുമ്പ് തലമുടിവെട്ടിക്കുക, എണ്ണപുരട്ടുക, ചാരംകെട്ടുക, നാദംവിളി, താലികെട്ടുക മുതലായവകളെല്ലാം നൂറ്റാണ്ടുകളായി ഈ നാട്ടിലെ വേട്ടവര്‍, വേലന്മാര്‍ പറയര്‍ എന്നീ ജാതികളിലുണ്ടായിരുന്ന ശരിപകര്‍പ്പാണ്. ചുരുക്കത്തില്‍ ക്നാനായ്സമുദായം കൂടുതല്പേരും കേരളത്തിലെ പ്രാകൃതവര്‍ഗക്കാരുടെ പിന്ഗാമികളോ പോര്‍ട്ഗീസുകാരുമായിയുള്ള സങ്കരവര്‍ഗമോ ആണ്.  അല്ലാതെ നരവംശശാസ്ത്രത്തില്‍ രക്തശുദ്ധിയോ വര്‍ഗശുദ്ധിയോ ഉള്ളവരല്ല

ക്നനായ്ക്കാര്‍ യഹൂദരുടെ ഭാഷയായ ഹീബ്രു സംസാരിക്കുമോ? അങ്ങനെ അവകാശപ്പെടുന്നുണ്ടങ്കില്‍ തികച്ചും മനുഷ്യരെ പറ്റിക്കുവാന്‍ വിലക്കുവാങ്ങിയ ഭാഷയെന്നേ സാധാരണക്കാര്‍ക്ക് ചിന്തിക്കുവാന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ ക്നനായ്ക്കാരും മലയാളം സംസാരിക്കുന്നവര്‍ ആണ്. അനേകര്‍ ഇസ്രെയിലില്‍ പോയി ഹീബ്രു പഠിക്കുന്നുണ്ട്; വരുംതലമുറയെ നുണകള്‍ പറഞ്ഞു അവരുടെ തറവാടിത്ത്വം നിലനിര്‍ത്തുവാന്‍.

ക്നാനായ്പള്ളിയിലെ കുര്‍ബാന സമയത്തുള്ള കൂട്ടമണിയടി പൂജാ സമയങ്ങളില്‍ തുള്ളി നടക്കുന്ന വെളിച്ചപ്പാടുമായി, ജിങ്കില്ബെല്ല്സ്മായി സാമ്യമുണ്ട്‌.  വനവാസികളും ഇത്തരം ബെല്ലുകള്‍ ഉപയോഗിക്കുമായിരുന്നു. കേരളത്തിലെ ശാത്താന്പൂജ നടത്തുന്നവരും മണിനാദം പുറപ്പെടുവിച്ചു കൊണ്ടുള്ള കൈമണി ബെല്ലുകള്‍‍ ഉപയോഗിച്ചിരുന്നു. അവരുടെ മന്ത്രവാദം മൂര്‍ദ്ധന്യത്തില്‍ എത്തുമ്പോള്‍ ബെല്ലടിച്ചു മന്ത്രവാദികളും ഇങ്ങനെ ഉച്ചത്തില്‍ മണിനാദത്തിന്‍റെ ശബ്ദം കേള്‍പ്പിക്കും. ഇക്കാരണങ്ങള്കൊണ്ടെല്ലാം ക്നനായ്ക്കാക്കാരുള്പ്പെടെ സുറിയാനി ക്രിസ്ത്യാനികളാകമാനം കേരളത്തിലെ ആദ്യമ മനുഷ്യരില്‍ നിന്നുള്ളവരാണെന്ന് തീര്‍ച്ചയായും പറയുവാന്‍ സാധിക്കും.

അല്ലാതെ കെട്ടുകഥയായ നമ്പൂതിരിമാര്‍ മാര്‍ഗം കൂടിയവരല്ല.  ഇവര്‍ വസിഷ്ഠ മുനികളുടെ സന്തതികള്‍ തന്നെ.

സഹോദരാ നമ്മള്‍ എല്ലാം ദൈവമക്കള്‍ ആണ്. പുരോഹിതമെത്രാന്മാരുടെ ‍കെട്ടുകഥയായ രക്തശുദ്ധി വാദം ഉപേക്ഷിക്കൂ!!! ചിന്തിക്കൂ!!!

8 comments:

  1. A thought provoking article

    ReplyDelete
  2. worth less,and poison

    ReplyDelete
    Replies
    1. ithu worth less,and poison alla. Chilarkku Sathythinte mukham vikruthammayi thonnum. athu swobhaabhigamaanu.

      Delete
  3. Very good article. All this time, I was under the impression that Thekkum Bhaagar (the modern Kna) are either malavedanmaar from kerala or karutha thamizhanmaar. Because some of them really truly look malavedans. I don't know how they have the nerve to say that they come from Syria. That is too much! If they say at least some of them came from Syria and mixed with the local keralites, it would have made more sense to us. If you meet a thekkum Bhaagan, OMG, the first thing they say is that their ancestors are from Syria, since they are white people they have problems at the airport (immigration problem), etc. The person who told me looks exactly like a PULAYAN where as my skin color is much lighter than this so called Syrian's color. I thought, OMG what an exaggeration or self praising!

    ReplyDelete
  4. Now after reading Sri Padannamakkal’s article, I know for sure that Thekkum Bhaagar are nothing but MALAVEDANS. Ha ha ha….. Endogamy.(endogamous group)

    ReplyDelete
  5. This article is written from the thinking of the author. He is jealous about the purity of blood and we intentionally want to disgrace the community. If you want to know about the real Knanaya once visit festival of uzhavoor Kaduthuruthy/piravam/punnathura chuch festival to see the real beauty of knanaya

    ReplyDelete
  6. Brahmins of India broadly divided themselves into two groups Pancha Gauda (Gaudam/Bengal, Saraswatam, Kanyakubjam, Utkalam, Kashmeeram) & Pancha Dravida (Gurjara, Maharashtra, Karnataka, Andhra, Dravida includes Kerala and Tamilnadu). Thus it has no anthropological base.
    (Suniti Kumar Chatterji, Dravidam, Annamalai Nagar, 1965, passim).
    In the light of the said Aryan-Dravidian dichotomy it is better to make an enquiry into the contemporary attempts to transform Tamil identity into the Dravidian Christianity. The advocates of this venture are striving to baptize Saint Thiruvalluvar through re-writing history. For instance Chennai Arch Bishop Arulappa once hired Ganesh Iyer alias Acharya Paul for re-writing the history with the said end. Such vicious endeavours targets to transform even Saint Thiruvalluvar, the pride of Mother India, as the disciple of Saint Thomas. (Anyhow their rationality failed to depict Saint Thiruvalluvar as the disciple of Jesus).
    They are reducing Saint Thiruvalluvar’s greatness by making him as the disciple of Thomas who never visited India. Thomas’s mission to India is rejected even by Vatican also. Thus, I think, it is genuine to peep into the futility of apostolic origin of the Indian Christianity.
    In the year 1952 CE, the native Catholic Church approached the Papacy in Rome for Pontifical approval to celebrate 1900th year of proselytism of Thomas. The Papacy declined the request of the Kerala Catholics on the ground that the claim has no historicity. Pope Benedict XVI had also declined the Thomas’s arrival and mission in the peninsular India. Only after the Portuguese Christianity in the South became a notable religious sect.
    Pope Benedict XVI made the statement at the Vatican on September 27, 2006. Addressing the faithful during the Wednesday catechises, he recalled that St. Thomas first evangelized Syria and Persia, and went on to western India..Pakistan today. The import of the statement was that St. Thomas never travelled to south India, but rather evangelized the western front, mostly comprising today’s Pakistan.
    • Who are the ‘St. Thomas Christians’ of India?
    Thomas of Cana or Knai Thoma led the first group of 72 Syrian Christian families to India in AD 345. There is no record of Christian communities in India prior to this date. Thomas of Cana and his companion Bishop Joseph of Edessa also brought with them the tradition of St. Thomas the Apostle of the East. Later, Christian communities in Kerala would identify Knai Thoma with Mar Thoma - Thomas of Cana with Thomas the Apostle - and claim St. Thomas had arrived in Kerala in AD 52 and established the first Christian church at Musiris - ancient port near present day Kodungallur - the main trading port of the time.
    The Rev. Dr. G. Milne Rae of the Madras Christian College, in The Syrian Church in India, did not allow that St. Thomas came further east than Afghanistan. He told the Syrian Christians that they reasoned fallaciously about their identity and wove a fictitious story of their origin. Their claim that they were called "St. Thomas" Christians from the 1st century was also false.

    Syrian Christians were called Nasranis (from Nazarean) or Nestorians (by Europeans) up to the 14th century. Bishop Giovanni dei Marignolli the Franciscan papal legate in Quilon invented the appellation "St. Thomas Christians" in 1348 to distinguish his Syrian Christian converts from the low-caste Hindu converts in his congregation. – IS
    Kottayam is the Rome of India. First church of Kottayam (Valiyapalli – Big Church) was built by a Hindu raja (Thekkumkur dynasty) in 1550 CE for the Persian Christian merchants (Knanaya Christians) who settled here. (A. Sreedharamenon, A Survey of Kerala History, Kottayam, 1970, p 43).

    Reff. http://apostlethomasindia.wordpress.com/2012/12/07/the-question-of-the-st-thomas-origin-of-indian-christianity-c-i-issac/

    ReplyDelete
  7. "
    ക്നനായ് ഇസ്രായേല്‍ ദേശത്താണ്"

    Actually it is keenay according their version which is in Iraq that is why both of Iraq and Syrian catholics in kerala have the same liturgy in syrian language. There were christians in early centuries that is why the Bishop of India , called John signed in the council of Nicea. That is in record.
    Genetic test proved all syrian christians in kerala are mix of Jewish, assiriyan, dravidian and aryan combination. Alamayashabdam do some thing. Do a genetic prifiling of both thekkum bhagam and vadakkum bhagam. It will solve the false claims and true claims.

    ReplyDelete