Translate

Tuesday, December 27, 2011

കബളിപ്പിക്കപ്പെട്ട മാര്‍ത്തോമ്മാ ചരിത്രം


മാര്‍തോമ്മാശ്ലീഹായുടെ
 യാത്രാവിവരങ്ങളെപ്പറ്റിപതിനാറാം ബെനഡിക്റ്റ് മാര്‍പാപ്പാ   പറഞ്ഞതു സ്ഥിതികരിച്ചുകൊണ്ടു ആക്ട്‌ ഒഫ് തോമ്മായില്‍ ഉള്ള ഭൂമിശാസ്ത്രവിവരങ്ങളില്‍ ‍ വ്യക്തമായി സത്യം വെളിപ്പെടുത്തിയ്ട്ടുണ്ട്. 2006 സെപ്ടംബര്‍ 27 തിയതി  മാര്‍പാപ്പാ വത്തിക്കാനിലെ സെയിന്‍റ് പീറ്റേഴ്സ് ദേവാലയ അങ്കണത്തില്‍
വെച്ചു നടത്തിയ ഒരു പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞതായത് " വിശുദ്ധ തോമസ്‌ ആദ്യം സിറിയയിലും പേര്‍ഷ്യയിലും പിന്നീടു ഉള്‍ പര്‍വത നിരകളില്‍ കൂടി അങ്ങ് പടിഞ്ഞാറ് ഭാരതംവരെയും യാത്ര ചെയ്തിരിക്കാം. അവിടെനിന്നും കാലാന്തരത്തില്‍ മറ്റു മിഷനറിമാര്‍ മൂലം തെക്കേ ഭാരതത്തിലേക്ക് ക്രിസ്തു മതം പ്രചരിച്ചതായിരിക്കാം" ഈ വാര്‍ത്ത ഭാരതമാകമാനം വിശ്വാസികളെയും പുരോഹിത ബിഷപ്പുമാരെയും
ദുഖിതരാക്കി. അവരുടെ പരിശുദ്ധ സിംഹാസനത്തില്‍ വാണരുളുന്ന മാര്‍പാപ്പ അരുളി ചെയ്തത് ആകമാന ക്രിസ്ത്യാനികളുടെ പരമ്പരാഗതമായ വിശ്വാസത്തിനു എതിരായ ഒരു പ്രഖ്യാപനമായിരുന്നു.

മാര്‍പാപ്പയുടെ പ്രസ്താവന   ഭാരതസഭയിലോന്നാകെ   കോളിളക്കം ഉണ്ടാക്കി. അടുത്ത ദിവസംതന്നെ  വത്തിക്കാന്‍റെ വെബ്സൈറ്റില്‍ സെയിന്‍റ് തോമസ്‌ ഭാരതത്തില്‍ വന്നിട്ടുണ്ടായിരുന്നുവെന്നു തിരുത്തി എഴുതി.
മാര്‍പാപ്പയുടെ പ്രസംഗത്തിലെ സാരം അനുസരിച്ചു തോമ്മാശ്ലീഹാ ഇന്നു കാണുന്ന പാക്കിസ്ഥാനിലാണു‍ പ്രേഷിതപ്രവര്‍ത്തനം നടത്തിയെന്നു അനുമാനിക്കാം. പടിഞ്ഞാറേ തീരമെന്നാണ് തോമ്മാആക്റ്റും സൂചിപ്പിക്കുന്നത്.

അറിഞ്ഞോ അറിയാതെയോ ഒറ്റയടിക്ക് ഭാരത ക്രിസ്ത്യാനികളെ പോപ്പ് വെല്ലു വിളിക്കുകയായിരുന്നു. ഭാരതസഭകളുടെ  വിശ്വാസമായിരുന്ന തോമ്മാശ്ലീഹ ഹിന്ദുക്കളുടെ ഇടയില്‍ സുവിശേഷം പ്രസംഗിച്ചുവെന്നുള്ള രണ്ടായിരം വര്‍ഷത്തെ ദര്‍ശനങ്ങള്‍ അങ്ങനെ  ഇടിച്ചു പൊളിച്ചെഴുതി.

 മാര്‍പാപ്പയുടെ ആലോച്ചനാരഹിതമായ അഭിപ്രായം തോമ്മാശ്ലീഹായില്‍ നിന്നും ജ്ഞാനം സ്വീകരിച്ച ഉന്നത കുല ജാതരായ സീറോമലബാര്‍ ബ്രാഹ്മണ ക്രിസ്ത്യാനികള്‍ക്ക് ഇതൊരു കൊടും ആഘാതമായിരുന്നു. സീറോമലബാര്‍ പള്ളികളുടെ മുഖപത്രമായ സത്യദീപത്തില്‍ ഈ വാര്‍ത്ത വരുന്നതുവരെ കാര്യമായി ആരുംതന്നെ വിവാദപരമായ ഈ പരാമര്‍ശം ഗൌനിച്ചിരുന്നില്ല.  സഭയിലെ ചില പണ്ഡിതന്മാര്‍ തീവ്രമായ വേദനയോടെ ബനഡിക്റ്റ്മാര്‍പാപ്പയുടെ അഭിപ്രായത്തെ എതിര്‍ത്തു.  മുമ്പുള്ള മാര്‍പാപ്പമാര്‍ അപ്പോസ്തോലന്‍റെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ തെക്കേ ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്നു സ്ഥിതികരിച്ച വാര്‍ത്തകളുമായി രംഗത്ത് വന്നു. വത്തിക്കാന്‍ വെബ് സൈറ്റ് മാര്‍പാപ്പയുടെ അഭിപ്രായത്തെ തിരുത്തി പിന്നീട് മാര്‍ത്തോമ്മാ തെക്കേ ഇന്ത്യയില്‍ വന്നുവെന്ന് മാറ്റി എഴുതി. അപ്രമാദിത്വമുള്ള മാര്‍പാപ്പയുടെ നയങ്ങള്‍ക്ക് സംഭവിച്ച ഒരു പിഴവെന്നു വേണം ഇത് കണക്കാക്കുവാന്‍.

എങ്കിലും തോമ്മാആക്ട്‌ എന്ന പൌരാണിക കൃതി മാര്‍പാപ്പയുടെ അഭിപ്രായം തികച്ചും സത്യമാണെന്ന് വെളിപ്പെടുത്തുന്നു. തോമ്മാ കൃതിയില്‍ ശ്ലീഹാ സിറിയാ പാര്‍തിയ (പേര്‍ഷ്യ, ഇറാന്‍) ഗാന്ധാര (പാക്കിസ്ഥാന്‍റെ വടക്ക് പടിഞ്ഞാറേ ഭാഗം) യാത്ര ചെയ്തതായി പറയുന്നുണ്ട്. എന്നിട്ടും തെക്കേ ഇന്ത്യയില്‍
വന്നുവെന്നുള്ള ചരിത്രപരമായ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. തോമ്മാ ആക്ട്‌ സൂചിപ്പിച്ചിട്ടുമില്ല.

1952 നവമ്പര്‍ 13 നു വത്തിക്കാന്‍ കേരള ക്രിസ്ത്യാനികള്‍ക്കായി ഒരു സന്ദേശം അയച്ചിരുന്നു. അതില്‍ തോമ്മാ ശ്ലീഹാ ഭാരതത്തില്‍ 52 എ.ഡിയില്‍ കൊടുങ്ങല്ലൂരില്‍ വന്നുവെന്ന്  യാതൊരു തെളിവും കാണുന്നില്ലായെന്നു വ്യക്തമാക്കിയിട്ടുണ്ട്.
1952 ലെ വത്തിക്കാന്‍റെ അഭിപ്രായത്തിനു വീണ്ടും ഉറപ്പു വരുത്തുവാന്‍ ചിലര്‍ ചോദ്യങ്ങളുമായി
1996 ല്‍ വത്തിക്കാനിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചുവെങ്കിലും അങ്ങനെ ഒരു പ്രസ്താവനയെപ്പറ്റി വത്തിക്കാന്‍ നിരസിക്കുകയാണുണ്ടായത്. കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ പ്രീഫെറ്റിനു ഈ വിഷയം സംബന്ധിച്ചു കൂടുതല്‍ വിവരം ആവശ്യപ്പെട്ടു ഗവേഷകര്‍ വത്തിക്കാന് കത്തുകള്‍ അയച്ചിരുന്നുവെങ്കിലും തൃപ്തികരമായ മറുപടികള്‍ ലഭിച്ചില്ല. തോമ്മാശ്ലീഹായുടെ ജീവിതം
ചരിത്രകാരന്‍മാരുടെ ഗവേഷണത്തില്‍പ്പെട്ടതാണെന്നും കര്‍ദ്ദിനാള്‍ ‍ തിരുസംഘം ഈ വിഷയം കൈകാര്യം ചെയ്യുവാന്‍ പ്രാപ്തരല്ലന്നും വ്യക്തമാക്കി സ്വയം കൈകഴുകുകയാണ് ഉണ്ടായത്.

1729 ല്‍ അന്നുണ്ടായിരുന്ന മയിലാപ്പൂര്ബിഷപ്പ്, സാന്‍തോം കത്തീദ്രലിലുള്ള തോമ്മാശ്ലീഹായുടെ ശവകുടീരത്തില്‍ സംശയം പ്രകടിപ്പിച്ചുകൊണ്ട് , റോമിലെ കര്‍ദ്ദിനാള്‍ ‍ തിരുസംഘത്തിനു ഈ വിശ്വാസത്തിനു ഉറപ്പു വരുത്തുവാന്‍ ഒരു കത്തെഴുതി. എന്നാല്‍ റോമിന്‍റെ മറുപടി ഒരിക്കലും വെളിച്ചത്തു വന്നില്ല..ഇതില്‍നിന്നും മനസ്സിലാക്കേണ്ടത്   മറുപടി നാട്ടുവിശ്വാസത്തിനു വിപരീതമായിരിക്കുമെന്നാണ്.  എങ്കിലും മയിലാപ്പൂര്‍, മദ്രാസിലുള്ള റോമന്‍ കത്തോലിക്കാ അധികാരികള്‍ 1871ല്‍ തോമസിന്‍റെ സ്മാരകങ്ങളെല്ലാം പോര്‍ട്ടുഗീസുകാരുടെ സൃഷ്ടിയാണെന്ന് തറപ്പിച്ചു സ്ഥാപിച്ചുകൊണ്ട്  
വാദിച്ചതായും ചരിത്രമുണ്ട്.  

1886 ല്‍ പതിമൂന്നാം ലിയോമാര്‍പാപ്പാ സെയിന്‍റ്
 തോമസ്‌ എത്യോപ്പിയാ , സിറിയ, സിന്ധു നദീ തീരം എന്നിവടങ്ങളില്‍ സഞ്ചരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ലീയോമാര്‍പാപ്പയുടെ അതെ അഭിപ്രായങ്ങള്‍ പതിനൊന്നാം പിയിസും സ്ഥിതികരിച്ചിട്ടുണ്ട്.
  മാര്‍പാപ്പമാരുടെ പൂര്‍വ്വകാല അഭിപ്രായങ്ങളും ബെനെടിക്റ്റ് മാര്‍പാപ്പയുടെ അഭിപ്രായങ്ങളും തോമസ്ആക്ടും അനുസരിച്ച് തോമ്മാ ശ്ലീഹാ ഒരിക്കലും തെക്കേ ഇന്ത്യാ സന്ദര്‍ശിച്ചിട്ടില്ലെന്നു വ്യക്തം. പാക്കിസ്ഥാന്‍വരയെ അപ്പോസ്തോലന്‍റെ പ്രവര്‍ത്തനങ്ങള് പ്രാചീന കൃതികളില്‍ വിവരിക്കുന്നുള്ളൂ.

1986 ലും 1999 ലും ജോണ്‍പോള്‍മാര്‍പാപ്പാ സെന്‍റ് തോമസ്‌ മൌണ്‍ടിലുള്ള വിശുദ്ധന്‍റെ രക്തസാക്ഷി കുടീരം
സന്ദര്‍ശിച്ച വേളയിലൊക്കെ ശ്ലീഹായുടെ ഭാരത യാത്രയെപ്പറ്റിയൊന്നും പരാമര്‍ശിച്ചില്ല.ഒരു പക്ഷെ ഭാരതത്തിന്‍റെ അപ്പോസ്തോലന്‍റെ പ്രവര്‍ത്തനങ്ങള്‍ മാര്‍പാപ്പാ ഒന്നും സൂചിപ്പിക്കാതിരുന്നത്‌ വത്തിക്കാന്‍റെ കാര്യ പരിപാടിയില്‍ മുന്‍കൂട്ടി നിശ്ചയിച്ചതായിരിക്കാം.

വിശുദ്ധ തോമസിനെ സംബന്ധിച്ചുള്ള തെളിവുകളില്‍ ആക്റ്റ്സ് ഓഫ് തോമസ്‌ എന്ന പൌരാണികഗ്രന്ഥം പരമപ്രധാനമാണ്.എന്നാല്‍ ഈ‍ ഗ്രന്ഥത്തില്‍ യേശുവിന്‍റെ ജീവചരിത്രമായി തുലനം ചെയ്യുമ്പോള്‍ ധാരാളം വൈരുദ്ധ്യങ്ങള്‍ കാണാം.സഭ‍ ഈ പുസ്തകത്തെ അംഗികരിച്ചിട്ടില്ല. ‍ തോമ്മാശ്ലീഹായുടെ ഭാരതത്തിലെക്കുള്ള യാത്ര സത്യമാക്കുന്നതിനു ആകറ്റ് ഓഫ് തോമസ്‌ ഒരു അമൂല്യ പുസ്തകമായി ഭാരതസഭ അംഗീകരിക്കുന്നുമുണ്ട്. ഇതനുസരിച്ച് വിശുദ്ധ തോമസിന്‍റെ യാത്രകള്‍ ചരിത്രമായിട്ട് കരുതണമെങ്കില്‍ മറ്റു പലതും സത്യങ്ങളായി അംഗികരിക്കേണ്ടി വരും. ഇക്കാര്യത്തില്‍ സഭക്ക് നിലവിലുള്ള വിശ്വാസത്തിനു പരസ്പര വിരുദ്ധമായി പലതും വെളിപ്പെടുത്തേണ്ടി വരും. വിശുദ്ധ തോമസ്‌ പാലസ്തിന്‍ വിട്ടത് ജീസസ് തന്‍റെ ഇരട്ട സഹോദരനായ തോമസിനെ അടിമയായി വിറ്റതുമൂലമെന്ന് ഇവിടെ പറയുന്നു. ഇരട്ട സഹോദരന്‍ എന്ന അര്‍ഥത്തില്‍ ‍ ഡിഡിമാസ് എന്നും വിശുദ്ധനു പേരുണ്ട്.

ഒന്നുകൂടി ആക്ട്‌ ഓഫ് തോമസ്‌ വെളിപ്പെടുത്തുന്നത് അക്കമിട്ടു നിരത്തുന്നു.

1. തോമസ്‌ ജീസസിനെ ധിക്കരിച്ച ഒരു സാമൂഹ്യ വിരുദ്ധനായിരുന്നു.

2. ജീസസ് ഒരു അടിമ കച്ചവടക്കാരന്‍ ആയിരുന്നു.

3. തോമസ്‌ ജീസസിന്‍റെ ഇരട്ട സഹോദരന്‍ ആയിരുന്നു.

4. കാനോന്‍ നിയമങ്ങള്‍ അനുസരിച്ചുള്ള നാലു സുവിശേഷങ്ങളും തെറ്റായെന്നു വരുന്നു.

5. തോമസ്‌ ഇരട്ടസഹോദരന്‍ ആയതുകൊണ്ട് ജീസസ് ദൈവത്തിന്‍റെ ഏക ജാതനല്ല.

ചുരുക്കത്തില്‍ തോമസിന്‍റെ ഐതിഹാസിക കഥകളില്‍ വിശ്വസിക്കുന്നവര്‍ സഭയുടെ മൌലികങ്ങളായ തത്വങ്ങളെയും ഇതുമൂലം വലിച്ചെറിയേണ്ടി വരും.

കൂടാതെ തോമസ്‌ പരിശീലിച്ച ഭീകരമായ മന്ത്രവാദങ്ങളെപ്പറ്റിയും വിശകലനം ചെയ്യേണ്ടി വരും. വിശുദ്ധ തോമസിന്‍റെ ആദ്യത്തെ അത്ഭുതം ഒരിക്കല്‍ തന്നെ അപമാനിച്ച ഒരു കുട്ടിയെ തന്‍റെ മന്ത്രവാദം കൊണ്ട് സിംഹത്തെ വരുത്തി വിഴുങ്ങിക്കുകയായിരുന്നു. അന്നത്തെ രാജാവ് തോമസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ അസ്വസ്ഥനായിരുന്നു. സ്ത്രീകളെ പ്രലോഭിപ്പിച്ചു അവരെ ചാക്കില്‍ കെട്ടി ചാരവുമിട്ടു മുറികളില്‍ പൂട്ടി ഇടുക മുതലായ മന്ത്രവാദങ്ങളില്‍ പതിവായിരുന്നു. കുപിതനായ അക്കാലത്തെ രാജാവ് ക്ഷമ നശിച്ചു തോമസിനെ വധിച്ചെന്ന് സമ്മതിക്കേണ്ടി വരും. അങ്ങനെ വിശുദ്ധ തോമസിനെ ബ്രാഹ്മണര്‍ വധിച്ചുവെന്നും കഥ മാറ്റി എഴുതേണ്ടി വരും.

Ref: Esvar Sharan.


3 comments:

  1. സെന്‍റ് തോമസ്‌ ക്രിസ്ത്യാനികള്‍ രണ്ടായിരം വര്‍ഷങ്ങളായി പാരമ്പര്യം അവകാശപ്പെട്ടു
    സവര്‍ണ്ണജാതികളെപ്പോലെ കേരളത്തില്‍ ജീവിക്കുന്നു. എ.ഡി 52 മുതല്‍ കൊളോണിയല്‍ മിഷിനറിമാരുടെ പ്രഭാഷണങ്ങള്‍ ഒഴിച്ച് മലയാള സാഹിത്യപുരോഗതിയില്‍ ക്രിസ്ത്യാനികളുടെ പങ്കു ഒന്നുംതന്നെയില്ല.സാംസ്കാരികരംഗങ്ങളില്‍ വിസ്മയകരങ്ങളായ യാതൊരു പാടവങ്ങളും കാഴ്ച്ച വെച്ചിട്ടില്ല.ഏതായാലും ഈ രാജ്യത്തിന്‍റെ ഹൈന്ദവ കലാരൂപങ്ങളെ സംബന്ധിച്ചുള്ള കുറെ കെട്ടുകഥകളും കുറച്ചു ബൌദ്ധികചരിത്രങ്ങളും സൃഷ്ടിച്ചുവെന്നുള്ളതു മാത്രമാണ് രണ്ടു സഹസ്രാബ്ദങ്ങള്‍ ഈ നാട്ടില്‍ ജീവിച്ച ക്രിസ്ത്യാനികളുടെ നേട്ടമായി കണക്കാക്കാവുന്നത്.

    കേരളത്തിലെ മൊത്തം സുറിയാനിക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട ഒരേഒരു കലാരൂപമെന്നു പറയുന്നത് മാര്‍ഗ്ഗംകളി മാത്രമാണ്. ഇതൊരു കൂത്താട്ടു മാത്രം. കേരളത്തിന്‍റെ തനതായ മറ്റു കലകളെ അപേക്ഷിച്ചു നോക്കുമ്പോള്‍ മാര്‍ഗംകളി വെറും അപ്രാധാനമായ ഒരു കലാരൂപമെന്നു പറയാം. കൂത്ത്‌, കൂടിയാട്ടം, പാഠകം, കഥകളി, കളരിപ്പയറ്റ് മുതലായ കലകളുമായി തുലനം ചെയ്യുമ്പോള്‍ ക്രിസ്ത്യാനികളുടെ മാര്‍ഗംകളി ഒന്നുമല്ല. മാര്‍ഗംകളിയുടെ പാട്ടുകള്‍ തന്നെ ആധുനിക മലയാളത്തിലാണ് സ്വരവിന്യാസം ചെയ്തിരിക്കുന്നത്. അല്ലാതെ ക്രിസ്ത്യാനികള്‍ അവകാശപ്പെടുന്നതുപോലെ ഇതുതോമ്മാശ്ലീഹായുടെ കാലത്തെ പാട്ടുകള്‍ അല്ല. മറിച്ച് പോര്‍ട്ടുഗീസുകാര്‍ വന്നശേഷം സൃഷ്ടിച്ച ഒരു കലാരൂപം മാത്രം.

    എന്തായാലും സുറിയാനി ക്രിസ്ത്യാനികള്‍ കണക്കാകുന്ന ഈ പ്രാചീനകലാരൂപം കേരളത്തിന്‍റെ ചരിത്രത്തിലെ ഉത്തമന്‍മാരുടെ ഒരു കലയായി കണക്കാക്കുവാന്‍ സാധിക്കുകയില്ല. ഇതെഴുതുമ്പോള്‍ ബ്രാഹ്മണതറവാടികളായ സുറിയാനി
    ക്രിസ്ത്യാനികളെ ചൊടിപ്പിക്കുന്നുണ്ടാവാം.
    മനുഷ്യരെല്ലാം ഒന്നാണെന്ന് ചിന്തിച്ചാല്‍ മനസമാധാനം കിട്ടും.

    ReplyDelete
  2. വിശുദ്ധ തോമസിനെ സംബന്ധിച്ചുള്ള തെളിവുകളില്‍ ആക്റ്റ്സ് ഓഫ് തോമസ്‌ എന്ന പൌരാണികഗ്രന്ഥം പരമപ്രധാനമാണ്.എന്നാല്‍ ഈ‍ ഗ്രന്ഥം യേശുവിന്‍റെ ജീവചരിത്രമായി തുലനം ചെയ്യുമ്പോള്‍ ധാരാളം വൈരുദ്ധ്യങ്ങള്‍ കാണാം.സഭ‍ ഈ പുസ്തകത്തെ അംഗികരിച്ചിട്ടില്ല. എന്നാല്‍ തോമ്മാശ്ലീഹായുടെ ഭാരതത്തിലെക്കുള്ള യാത്ര സത്യമാക്കുന്നതിനു ആകറ്റ് ഓഫ് തോമസ്‌ ഒരു അമൂല്യ പുസ്തകമായി ഭാരതസഭ അംഗീകരിക്കുന്നുമുണ്ട്. ഇതനുസരിച്ച് വിശുദ്ധ തോമസിന്‍റെ യാത്രകള്‍ ചരിത്രമായിട്ട് കരുതണമെങ്കില്‍ മറ്റു പലതും സത്യങ്ങളായി അംഗികരിക്കേണ്ടി വരും. ഇക്കാര്യത്തില്‍ സഭക്ക് നിലവിലുള്ള വിശ്വാസത്തിനു പരസ്പര വിരുദ്ധമായി പലതും വെളിപ്പെടുത്തേണ്ടി വരും. വിശുദ്ധ തോമസ്‌ പാലസ്തിന്‍ വിട്ടത് ജീസസ് തന്‍റെ ഇരട്ട സഹോദരനായ തോമസിനെ അടിമയായി വിറ്റതുമൂലമെന്ന് ഇവിടെ പറയുന്നു. ഇരട്ട സഹോദരന്‍ എന്ന അര്‍ഥത്തില്‍ ‍ ഡിഡിമാസ് എന്നും വിശുദ്ധനു പേരുണ്ട്.

    ഒന്നുകൂടി ആക്ട്‌ ഓഫ് തോമസ്‌ വെളിപ്പെടുത്തുന്നത് അക്കമിട്ടു നിരത്തുന്നു.

    1. തോമസ്‌ ജീസസിനെ ധിക്കരിച്ച ഒരു സാമൂഹ്യ വിരുദ്ധനായിരുന്നു.

    2. ജീസസ് ഒരു അടിമ കച്ചവടക്കാരന്‍ ആയിരുന്നു.

    3. തോമസ്‌ ജീസസിന്‍റെ ഇരട്ട സഹോദരന്‍ ആയിരുന്നു.

    4. കാനോന്‍ നിയമങ്ങള്‍ അനുസരിച്ചുള്ള നാലു സുവിശേഷങ്ങളും തെറ്റാണ്.

    5. തോമസ്‌ ഇരട്ടസഹോദരന്‍ ആയതുകൊണ്ട് ജീസസ് ദൈവത്തിന്‍റെ ഏക ജാതനല്ല.

    ചുരുക്കത്തില്‍ തോമസിന്‍റെ ഐതിഹാസിക കഥകളില്‍ വിശ്വസിക്കുന്നവര്‍ സഭയുടെ മൌലികങ്ങളായ തത്വങ്ങളെയും ഇതുമൂലം വലിച്ചെറിയേണ്ടി വരും.

    കൂടാതെ തോമസ്‌ പരിശീലിച്ച ഭീകരമായ മന്ത്രവാദങ്ങളെപ്പറ്റിയും വിശകലനം ചെയ്യേണ്ടി വരും. വിശു ദ്ധ തോമസിന്‍റെ ആദ്യത്തെ അത്ഭുതം ഒരിക്കല്‍ തന്നെ അപമാനിച്ച ഒരു കുട്ടിയെ തന്‍റെ മന്ത്രവാദം കൊണ്ട് സിംഹത്തെ വരുത്തി വിഴുങ്ങിക്കുകയായിരുന്നു. അന്നത്തെ രാജാവ് തോമസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ അസ്വസ്ഥനായിരുന്നു. സ്ത്രീകളെ പ്രലോഭിപ്പിച്ചു അവരെ ചാക്കില്‍ കെട്ടി ചാരവുമിട്ടു മുറികളില്‍ പൂട്ടി ഇടുക മുതലായ മന്ത്രവാദങ്ങളില്‍ പതിവായിരുന്നു. കുപിതനായ അക്കാലത്തെ രാജാവ് ക്ഷമ നശിച്ചു തോമസിനെ വധിച്ചെന്ന് സമ്മതിക്കേണ്ടി വരും. അങ്ങനെ വിശുദ്ധ തോമസിനെ ബ്രാഹ്മണര്‍ വധിച്ചുവെന്നും കഥ മാറ്റി എഴുതേണ്ടി വരും.

    ReplyDelete
  3. to see more,read thomaude suvisesham in the e- books

    ReplyDelete