Translate

Monday, December 5, 2011

തലോര്‍ പള്ളി പ്രശ്‌നം പരിഹരിക്കുക


തലോര്‍പള്ളി പ്രശ്‌നം പരിഹരിക്കുക, സ്വാമിയച്ചന്റെ ജീവന്‍രക്ഷിക്കുക.
തലോര്‍ആശ്രമദേവാലയം സംബന്ധിച്ച തര്‍ക്കം പരിഹരിച്ചുകൊണ്ട് അനിശ്ചിതകാല നിരാഹരമെടുക്കുന്ന സ്വാമിയച്ചനെന്ന ഫാ. മൈക്കിള്‍പുറാട്ടുകരയുടെ ജീവന്‍രക്ഷിക്കണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍കൗണ്‍സില്‍തൃശ്ശൂര്‍അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ആന്‍ഡ്രൂസ് താഴത്തിനോട് ആവശ്യപ്പെട്ടു. തലോര്‍പള്ളി പ്രശ്‌നം ക്രൈസ്തവനീതിയുടെയും അനുരഞ്ജനമനോഭാവത്തിന്റെയും അടിസ്ഥാനത്തില്‍ തീര്‍പ്പാക്കണമെന്ന് തൃശ്ശൂര്‍മെത്രാപ്പോലീത്തായോട് ആവശ്യപ്പെട്ടുകൊണ്ട് അനിശ്ചിതകാല മൗനനിരാഹാര തപസ് അനുഷ്ഠിച്ചുവരുന്ന സ്വാമിയച്ചനെ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍നേതാക്കള്‍സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിച്ചു. നിരാഹാരം മൂന്നാം ദിവസം പിന്നിടുമ്പോള്‍സ്വാമിയച്ചന്റെ ആരോഗ്യനില ആശങ്കയുണര്‍ത്തുന്നതായി ജോയിന്റ് ക്രിസ്ത്യന്‍കൗണ്‍സില്‍നേതാക്കള്‍അറിയിച്ചു. പിടിവാശി വെടിഞ്ഞ് തലോര്‍ആശ്രമദേവാലയത്തിന് ഇടവകപദവി ഉടന്‍ പുനഃസ്ഥാപിച്ചുകൊടുക്കണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍കൗണ്‍സില്‍നേതൃസം ഘം ആര്‍ച്ച്ബിഷപ്പ് മാര്‍ആന്‍ഡ്രൂസ് താഴത്തിനോട് ആവശ്യപ്പെട്ടു.
തലോര്‍പള്ളി പ്രശ്‌നം ആര്‍ച്ച്ബിഷപ്പിന്റെ സൃഷ്ടിയാണ്. കഴിഞ്ഞ നാല്‍പതു വര്‍ഷക്കാലമായി മാതൃകാപരമായി പ്രവര്‍ത്തിച്ചുവരുന്ന ഇടവകയായിരുന്നു തലോര്‍ആശ്രമദേവാലയം. അതിനെ വിശ്വാസികളുടെ അനുമതിയൊ പിന്തുണയൊ ഇല്ലാതെ ഏകപക്ഷീയമായി ഏറ്റെടുത്ത ആര്‍ച്ച്ബിഷപ്പിന്റെ നടപടിയാണ് തലോര്‍പള്ളിയില്‍കലാപം വിതച്ചത്. ആശ്രമദേവാലയത്തിന് ഇടവകപദവി തിരിച്ചുനല്‍കുക മാത്രമാണ് തര്‍ക്കം തീര്‍ക്കാനുള്ള പോംവഴി. പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിനു പകരം കടുംപിടുത്തം തുടരാനാണ് ഭാവമെങ്കില്‍ജോയിന്റ് ക്രിസ്ത്യന്‍കൗണ്‍സില്‍മറ്റു ക്രൈസ്തവസംഘടനകളും മനുഷ്യാവകാശ സംഘടനകളുമായി യോജിച്ച് പ്രത്യക്ഷനടപടികള്‍സ്വീകരിക്കുമെന്ന് ജോയിന്റ് ക്രിസ്ത്യന്‍കൗണ്‍സില്‍മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനപ്രസിഡണ്ട് ലാലന്‍ തരകന്‍, ജനറല്‍സെക്രട്ടറി ജോയ് പോള്‍പുതുശ്ശേരി എന്നിവര്‍നേതൃത്വം നല്‍കിയ സംഘത്തില്‍സംസ്ഥാന വൈസ്പ്രസിഡണ്ടുമാരായ ആന്റോ കോക്കാട്ട്, ജോര്‍ജ് ജോസഫ്. കെ., സെക്രട്ടറിമാരായ വി. കെ. ജോയ്, ജോഷി ആന്റണി, ട്രഷറര്‍ജോര്‍ജ് മൂലേച്ചാലില്‍, നിര്‍വാഹകസമിതി അംഗങ്ങളായ സി. എല്‍. ജോയ്, ബി. സി. ലോറന്‍സ് എന്നിവരും ഉണ്ടായിരുന്നു.

1 comment:

  1. ഫാദര്‍ മൈക്കില്‍ പുറാട്ടുകര എങ്ങനെയാണ് ഈ ഇടവകപള്ളിയില്‍ എത്തിയത്. അദ്ദേഹം മധ്യപ്രദേശില്‍ കാവിവസ്ത്രധാരിയായ ഒരു യതിവര്യനായി കാണുന്നു. കര്‍മ്മലീത്താ വൈദികനായിരുന്ന ഇദ്ദേഹം തികച്ചും തപോവനത്തിലെ ഒരു ആശ്രമഋഷിയെപ്പോലെയാണ് ജീവിക്കുന്നത്. ആയുര്‍വേദവൈദ്യത്തിനു
    വിദക്തനായ ഇദ്ദേഹം അനേകം തളര്‍വാതക്കാരെയും തീരാവ്യാധിയുള്ളവരെയും സുഖപ്പെടുത്തിയിരുന്നു.
    ജാതിമതഭേദമേന്യേ എല്ലാ മതക്കാരുടെയും ആശാകേന്ദ്രമാണ് ഈ വൈദികന്‍ എന്നും അറിയുന്നു. നിഷ്പാദകനായി യേശുവിനു പാദസേവ ചെയ്യുന്നതു കൊണ്ടായിരിക്കാം ബെന്‍സ് കാറില്‍ നടക്കുന്ന തൃശൂര്‍ ബിഷോപ്പിനെ ചൊടിപ്പിക്കുന്നത്. തൃശൂര്‍ അരമനയില്‍ ഇരുന്ന ബിഷപ്പുമാര്‍ മുഴുവന്‍ തന്നെ കൊടും വര്‍ഗീയവാദികളായിരുന്നു. കുണ്ടുകുളം എന്ന കള്ളപിതാവിനെ പാവങ്ങളുടെ പിതാവെന്നു വിളിച്ചു കുറെ ശിങ്കിടികള്‍
    ആദരിച്ചിരുന്നു. മനുഷ്യസ്നേഹിയായ ഈ സന്യാസ വൈദികന്‍റെ ആവശ്യങ്ങള്‍ അനുവദിക്കുന്നില്ലങ്കില്‍ ജനരോഷത്തിനു മുമ്പില്‍ തൃശൂര്‍ബിഷപ്‌ മുട്ടുകുത്തേണ്ടിവരും. ഹിന്ദുജനംപോലും ഈ ക്രിസ്തീയവൈദികനെ ദൈവത്തിന്‍റെ അവതാരപുര്‍ഷനെപ്പോലെയാണ് കാണുന്നത്. നിരാഹാരവ്രുതമൊന്നും കണ്ണിച്ചോരയില്ലാത്ത നരകത്തിന്‍റെ താക്കോല്‍ പിടിച്ചിരിക്കുന്ന അരമനരാജാവിന്‍റെ കണ്ണുതുറപ്പിക്കുകയില്ല. ഇട്ടാവട്ടംസ്ഥലത്തുള്ള ചില കുബുദ്ധികളുടെ അഭിപ്രായങ്ങളായിരിക്കാം ബിഷപ്പിന് കടുംവാശിക്ക് കാരണം. പരസ്യമായി ആ ബിഷപ്പിനെ പൂരപ്പറമ്പ് അമ്പലത്തിനു മുമ്പില്‍ കൊണ്ടുവന്നു പൊതുജനങ്ങളുടെ മുമ്പില്‍ തൊലിയുരിച്ചു മനുഷ്യസ്നേഹിയാക്കുവാനുള്ള ബാലപാഠം കൊടുക്കുകയാണ് വേണ്ടത്. ഇത് ഒരു മനുഷ്യാവകാശ പ്രശ്നമാണ്.

    ഈ പ്രശ്നം പരിഹരിക്കുവാന്‍ മുമ്പോട്ട്‌വന്ന എല്ലാപ്രവര്‍ത്തകര്‍ക്കും വിജയാശംസകള്‍.

    ReplyDelete